Friday 16 August 2013

നുത്വുഫ: ആദ്യ ഘട്ടം: ഖുര്‍ആന്‍ എന്ത് പറയുന്നു?



ثم جعلناه نطفة
" പിന്നീട് നാം അവനെ ഒരു ദ്രാവകതുള്ളിയായി നിക്ഷേപിച്ചു."

മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ അടുത്ത ഘട്ടമായി ഖുർആൻ "നുത്വുഫ"യെ പരിചയപ്പെടുത്തുന്നു.

എന്താണ് "നുത്വുഫ"?

*അറബി ഭാഷ പ്രകാരം ഇറ്റിറ്റ് വീഴുന്ന തുള്ളികൾക്കും അതല്ലെങ്കിൽ ബീജതിനുമാണ് നുത്വുഫ എന്ന് പറയുക. പ്രസിദ്ധ അറബി നിഘണ്ടുവായ ലിസാനുൽ അറബ് നുത്വുഫക്ക് നൽകിയ അർഥം " ഒരു കാലി പാത്രത്തിൽ ബാക്കിയായ ഏക ജലകണം" എന്നാണ്.

*ഒരു വലിയ കൂട്ടത്തിൽ നിന്നുള്ള ഒരു കണം എന്ന അർഥം ഖുർആനിൽ നിന്ന് തന്നെ നമ്മുക്ക് ലഭിക്കുന്നു.എഴുപത്തിയഞ്ചാം അദ്ധ്യായമായ സൂറത്തുൽ ഖിയാമയിലെ മുപ്പത്തേഴാം വചനം ഇങ്ങനെയാണ്,
" അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരു കണമായിരുന്നില്ലേ? "
ഇവിടെ ശ്രദ്ധേയമായ കാര്യം ഖുർആൻ ഈ വചനത്തില്‍ ബീജത്തിന് ഉപയോഗിച്ച പദം 'മനിയ്യ് ' എന്നതും കണത്തിനു "നുത്വുഫ" എന്നതുമാകുന്നു.

*സ്വഹീഹ് മുസ്ലിമിലെ ഒരു പ്രവാചക വചനത്തിൽ നുത്വുഫയെ മുഹമ്മദ്‌ നബി (സ ) പരിചയപ്പെടുത്തിയത് സ്ത്രീ പുരുഷ പ്രത്യുത്പാദന ദ്രാവകങ്ങളുടെ മിശ്രിതമായാണ്.
ഈ വീക്ഷണങ്ങളിൽ നിന്ന് "നുത്വുഫ" എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ബീജമല്ല എന്നും മറിച്ചു ബീജത്തിൽ നിന്നുള്ള ഒരു കോശത്തെയാണെന്നും മനസ്സിലാകാം. പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇബ്നു കഥീർ നൽകിയ വിവരണവും ഇപ്രകാരം തന്നെ.

*ഖുറാനിലെ തന്നെ മറ്റൊരു വചനത്തിൽ കാണാം
" പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽ (സുലാല ) നിന്ന് അവൻ ഉണ്ടാക്കി " (32:8).
ഇവിടെയും ഖുർആൻ പ്രയോഗിച്ചത് "സുലാല " എന്നാണ്. "സുലാല" എന്നാൽ "സത്ത" (extract) എന്നാണ് അർഥം എന്ന് നാം മുൻപ് മനസ്സിലാക്കിയല്ലോ.

മുകളിൽ പറഞ്ഞ അർഥങ്ങളും വിശദീകരണങ്ങളും "നുത്വുഫ" എന്നത് ബീജത്തിന്റെ പര്യായപദമല്ല എന്നും മറിച്ചു ശുക്ലത്തിന്റെയോ അണ്ഡത്തിന്റെയോ സത്തയിൽ നിന്ന് ഒരു ഭാഗത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തം. ബീജം എന്നതിന് ഖുർആനിലും പ്രവാചക വചനങ്ങളിലും ഉപയോഗിക്കപ്പെട്ട പദം "നുത്വുഫ" അല്ല , മറിച്ച് "മനിയ്യ് " എന്നും ആണെന്ന് നമുക്ക് മനസ്സിലാകാം
ഇതിനു കൂടെ തന്നെ സൂറത്തുൽ ഇന്‍സാനിൽ ഖുർആൻ പറയുന്നു
" തീർച്ചയായും നാം കൂടിക്കലർന്നുണ്ടായ ( അംഷാജ്) "നുത്വുഫ"യിൽ നിന്ന് മനുഷ്യനെ സൃഷ്ട്ടിചിരിക്കുന്നു" (75:2)
"അംഷാജ്" (കൂടിച്ചേർന്ന ) എന്നത് ഭാഷാവ്യാകരണ പ്രകാരം ഒരു ബഹുവചന വിശേഷണമാണ് ( plural adjective). അതിനാൽ വ്യാകരണ പ്രകാരം "നുത്വുഫ" എന്നത് വിവിധ വസ്തുക്കൾ കൂടിച്ചേർന്ന ഒരു ദ്രാവകത്തിന്റെ തുള്ളിയാണ് എന്ന് മനസ്സിലാകാം. അപ്പോൾ നുത്വുഫ എന്നത് പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ബീജത്തിന്റെയും അണ്ഡത്തിന്റെയും മിശ്രിതത്തിൽ നിന്നുള്ള ഒരു ചെറിയ തുള്ളിയാകുന്നു.
എത്ര അത്ഭുതകരം! വിശുദ്ധ ഖുർആനിൽ പ്രയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും പ്രയോഗം വരെ എത്ര സൂക്ഷ്മമാണ്‌ എന്ന് ഒരൊറ്റ വചനത്തിന്റെ വിശകലനത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

No comments:

Post a Comment