Sunday 22 June 2014

Scribe Pad: ഒറ്റപ്പെട്ട ഹദീസുകള്‍ വിശ്വാസ കാര്യങ്ങള്‍ക്ക് സ്വീ...

Scribe Pad: ഒറ്റപ്പെട്ട ഹദീസുകള്‍ വിശ്വാസ കാര്യങ്ങള്‍ക്ക് സ്വീ...: അഖീദയില്‍ ഒറ്റപ്പെട്ട ഹദീസുകള്‍ (ഖബര്‍ വാഹിദ്‌) സ്വീകാര്യമല്ല എന്ന നിലപാട് സലഫീ ലോകത്തിനു പരിചയമില്ല. അത്തരം നിലപാട്‌ കൈകൊള്ളുകയാണെങ്കില്‍ ...

Friday 20 June 2014

ഫിര്‍ഔനിന്റെ ശരീരം സംരക്ഷിക്കപ്പെട്ടോ? ഖുര്‍ആന്‍ എന്ത് പറയുന്നു?

[ഈ പഠനത്തിന് വിവിധ തഫ്സീറുകള്‍ റഫര്‍ ചെയ്തും കാര്യങ്ങള്‍ വിശദീകരിച്ചും സഹായിച്ച  ബഹുമാന്യ സുഹൃത്തും പണ്ഡിതനുമായ  ശബീബ് സ്വലാഹിയോടുള്ള(തിരൂരങ്ങാടി) നന്ദി ആദ്യമേ അറിയിച്ചു കൊള്ളട്ടെ ..അല്ലാഹു അദ്ദേഹത്തിനും നമുക്കും  അറിവും നന്മയും വര്‍ധിപ്പിക്കുമാറാകട്ടെ ]

നൈലിന്റെ ദാനമായ ഈജിപ്‌ത്‌! ഈജിപ്‌തിലെ  ഓരോ  മണ്‍തരികള്‍ക്കും പറയാനുള്ളത്‌ സഹ്രസാബ്ദങ്ങളുെട ചരിത്രമാണ്‌. മെസെപ്പാേട്ടമിയെക്കാപ്പം മാനവ സംസ്‌കാരത്തിെന്റ കളിത്തൊട്ടിലായി മാറിയ മണ്ണ്‌. ചെങ്കടലിനാലും മെഡിറ്റേറനിയന്‍ കടലിനാലും മരുഭൂമികളാലും വൈേദശീയരില്‍ നിന്ന്‌ സംരക്ഷിക്കെപ്പട്ടതായിരുന്നു ഈജിപ്‌ത്‌ എന്ന നാടിന്റെ വളര്‍ച്ചക്ക്‌ നിദാനമായത്. മഴയില്ലാത്ത, മരുഭൂമികളാല്‍ ചുറ്റപ്പട്ട നാട്ടില്‍ നൈല്‍ എന്ന അത്ഭുതം അവര്‍ക്ക്‌ കുളിര്‍മയും ജീവനമാര്‍ഗവും നല്‍കി. നൈലിന്റെ തീരത്ത്‌ അവര്‍ കുടിയേറിപ്പാര്‍ത്ത്‌ നിര്‍മ്മിച്ച ഗ്രാമങ്ങെള യോജിപ്പിച്ച്‌ ഭരിച്ച രാജാക്കന്മാര്‍ അവര്‍ക്ക്‌ ദൈവങ്ങളായി മാറി. രാജാവ്‌ താമസിച്ച മണിമന്ദിരങ്ങള്‍ വിളിക്കെപ്പടാറ്‌ 'ഫറോവകള്‍' എന്നായിരുന്നു. കാല്രകേമണ അവര്‍ ആ രാജാക്കന്മാേരയും "ഫറോവമാര്‍" എന്ന്‌ വിളിച്ചു തുടങ്ങി. കാലെത്ത അതിശയിപ്പിച്ച്‌ പിരമിഡുകളും ചുമരുകളില്‍ കോറിയിട്ട ചരിത്രത്തിന്റെ ശേഷിപ്പുകളും സ്ഫിങ്ക്സ്പ്രതിമകളും ഈജിപ്‌തിനെ ചരിത്ര വിദ്യാര്‍ത്ഥികളുെടയും പുരാവസ്‌തു ഗവേഷകരുടെയും സ്വപ്‌നഭൂമിയാക്കി. അേതാെടാപ്പം ബൈബിളിലെയും ഖുര്‍ആനിലെയും ചരിത്ര പരാമര്‍ശങ്ങളും നൈല്‍ തീരങ്ങളിെല ഗേവഷണത്തിെന്റ വേഗം കൂട്ടി. യൂസുഫും യഅ്‌ഖൂബും മൂസയും ഹാറൂനും നടന്ന മണ്ണിലൂടെ അവരുടെ കാലടികളുടെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ മതവിശ്വാസികളായ ചരിത്രതല്‍പരര്‍ ഒഴുകി. പ്രത്യേകിച്ച്‌ ബൈബിളിെല ഉല്‍പത്തി പുസ്‌തകത്തിലും പുറപ്പാട്‌ പുസ്‌തകത്തിലും ഈജിപ്‌തിെന്റ ചരിത്രം വളെര വിശദമായിത്തന്നെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ബൈബിളിെന്റ ചരിത്രപരത തെളിയിക്കുക എന്ന ലക്ഷ്യത്തോടെ 'ഈജിപ്‌ത്‌ എക്സ്പ്ലോരേശന്‍ ഫണ്ട്' (Egypt Exploration Fund) പോലുള്ള സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടു. ബൈബിളില്‍ വിവരിക്കെപ്പടുന്ന പുറപ്പാടിെന്റ -മൂസാനബി(അ) ഫിര്‍ഔനില്‍ നിന്ന്‌ രക്ഷപ്പെട്ട സംഭവം- ചരിത്രപരത തെളിയിക്കാന്‍ പോന്ന രീതിയിലുള്ള പുരാവസ്‌തു തെളിവുകള്‍ ശേഖരിക്കുക എന്നതായിരുന്നു ഇവയുടെ പ്രധാന ലക്ഷ്യം.

മൂസാ നബി(അ) ബനൂ ഇസ്രാഈല്യേരയും കൊണ്ട് ഫിര്‍ഔനില്‍ നിന്ന്‌ രക്ഷെപ്പടുകയും ഫിര്‍ഔനും സംഘവും മുക്കി കൊല്ലെപ്പട്ടതുമായ സംഭവം വളരെ വിശദമായി ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഖുര്‍ആനില്‍ ആ സംഭവത്തില്‍ നിന്ന്‌ മനുഷ്യരാശി മനസ്സിലാക്കേണ്ട പാഠത്തിനാണ്‌ ഊന്നല്‍ നല്‍കുന്നത്‌. എ്രത വലിയ അതിക്രമികാരിയാണെങ്കിലും അവന്‌ മരണമുണ്ടെന്നും സര്‍വശക്തനായ സ്രഷ്ടാവ്‌ മാത്രമേ ആരാധിക്കപ്പെടാവൂ എന്നുമാണ്‌ ഖുര്‍ആന്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്ന ഗുണപാഠങ്ങള്‍. ഏത്‌ കാലഘട്ടത്തിലാണ്‌ ഈ സംഭവെമേന്നാ ആരായിരുന്നു ഫിര്‍ഔന്‍ എന്ന ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ബൈബിള്‍ പ്രാധാന്യം നല്‍കുന്നത്‌ പലേപ്പാഴും സംഭവത്തിെന്റ വിശദാംശങ്ങള്‍ക്കാണ്‌. ഉദാഹരണത്തിന്‌ എ്രതകാലം മുമ്പാണ്‌ സംഭവം നടന്നത്‌ എന്നും എ്രതേപര്‍ കടല്‍ കടന്ന്‌ രക്ഷെപ്പട്ടു തുടങ്ങിയ കാര്യങ്ങള്‍ ബൈബിള്‍ പരാമര്‍ശിക്കുന്നു. അവയുെട ചരിത്രപരത പരിശോധിക്കപ്പെടെണ്ടത്ണ്ടെങ്കിലും! ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കെപ്പടുന്ന സംഭവമായതിനാല്‍ മൂസാനബി(അ)െന്റ കാലത്തെ ഫിര്‍ഔന്‍ ആരായിരുന്നു എന്ന വിഷയത്തില്‍ ഒരുപാട്‌ ഗേവഷണങ്ങള്‍
നടന്നിട്ടുണ്ട്.

ഫിര്‍ഔന്‍  ഖുര്‍ആന്‍ എന്ത്‌ പറയുന്നു?


ഫിര്‍ഔനിനെ കുറിച്ച്‌ ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നതിന് മുമ്പ്‌ ഫിര്‍ഔനിെന സംബന്ധിച്ച മുസ്‌ലിം സമൂഹത്തിെല ഒരു ധാരണ പഠനവിേധയമാേക്കതു്‌. ഫിര്‍ഔനിന്റെ ശവശരീരം അത്ഭുതകരമായി സംരക്ഷിക്കെപ്പട്ടിരിക്കുന്നു എന്നും അത്‌ കൈേറായിെല ഈജ്‌പിഷ്യന്‍ മ്യൂസിയത്തില്‍ സൂക്ഷിക്കെപ്പട്ടിരിക്കുന്നു എന്നതുമാണ്‌ ഈ ധാരണ. ഖുര്‍ആനിെല പത്താമധ്യായം സൂറത്തിെല യൂനുസിെല 92 ാം വചനത്തിെന്റ  അടിസ്ഥാനത്തിലാണ്‌ ഈ കാര്യം പറയെപ്പടാറുള്ളത്‌.

"എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക്‌ നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്‌. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു." (10:92)

 ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ കൈേറാ മ്യൂസിയത്തില്‍ സംരക്ഷിക്കെപ്പട്ടിട്ടുള്ള, ഫറോവകളില്‍ പെട്ട റാംസസ്‌  ച്രകവര്‍ത്തിയുടെ ശവശരീരമാണ്‌ ഖുര്‍ആനില്‍ പറയെപ്പട്ട ഫിര്‍ഔനിേന്റതാണ്‌ എന്ന്‌ പറയാറുള്ളത്‌. പല ഇസ്‌ലാമിക പ്രേബാധകന്മാരും എടുത്തുപറയാറുള്ള ഒരു കാര്യം കൂടിയാണിത്‌. ശാസ്ത്രജ്ഞനും "ദ ബൈബിള്‍,ദ ഖുര്‍ആന്‍ ആന്‍ഡ്‌ സയന്‍സ്"(The Bible, The Qur'an and Science) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ മോറിസ് ബുക്കായി ഈ വാദം ഉന്നയിച്ചവരില്‍ പ്രമുഖനാണ്.

ചില സംശയങ്ങള്‍, വസ്‌തുതകള്‍!

റാംസസ്‌(Ramsess second) ച്രകവര്‍ത്തിയുടെ ശവശരീരം കൈേറാ മ്യൂസിയത്തില്‍ സംരക്ഷിക്കെപ്പട്ടിട്ടുണ്ട് എന്നത്‌ ശരി തന്നെ. എന്നാല്‍ പരക്കെ വിശ്വസിക്കെപ്പടുന്നത്‌ പോലെ അത്ഭുതകരമാം വിധം സംരക്ഷിക്കെപ്പട്ട ഒരു ശവശരീരമല്ല റാംസസ്‌ രണ്ടാമന്റേത്!പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍  'ടോംബ്‌ ഡി ബി 320' (Tomb DB320) എന്നറിയപ്പെടുന്ന ശവകുടീരത്തില്‍ നിന്ന്‌ മറ്റ്‌ അന്‍പേതാളം മമ്മികളുെട കൂടെ കണ്ടെടുക്കെപ്പട്ട ഒരു മമ്മിയാണ്‌ റാംസസ്‌ രണ്ടാമന്റേത്! പരക്കെയുള്ള ധാരണ പോലെ ഒരിക്കലും ചെങ്കടലില്‍ നിന്നല്ല ഈ ശവശരീരം കണ്ടെടുക്കെപ്പട്ടിട്ടുള്ളത്‌ എന്നത്‌ ശ്രദ്ധേയമാണ്‌! മാത്രമല്ല, മറ്റ്‌ ഈജിപ്‌ഷ്യന്‍ രാജാക്കന്മാരെ പോലെ ഇദ്ദേഹത്തിെന്റ ശവശരീരവും മമ്മിയാക്കെപ്പട്ടിരിക്കുന്നു!കൂടെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഇതാണ്: റാംസസ്‌ രണ്ടാമന്റെ പുത്രന്‍ മെര്‍നപ്‌തയുെട(Mernaptah) മമ്മി കൈേറായിലും പിതാവ്‌ സേതി ഒന്നാമെന്റ(Sethi First) മമ്മി
ലണ്ടനിലെ മ്യൂസിയത്തിലും സംരക്ഷിക്കെപ്പട്ടിരിക്കുന്നു! എന്നിരിക്കെ റാംസസ്‌ രണ്ടാമന്റെ ശരീരം സംരക്ഷിക്കെപ്പട്ടിരിക്കുന്നു എന്ന്‌ ഖുര്‍ആനില്‍ പറയുന്നു എന്ന വാദത്തിന്‌ എന്ത്‌ അര്‍ത്ഥമാണുള്ളത്‌? എല്ലാ ഈജിപ്‌ഷ്യന്‍ രാജാക്കന്മാരുേടയും ശവശരീരെത്തേപാെല അതും ഒരു മമ്മിയായി സൂക്ഷിക്കെപ്പട്ടിരിക്കുകയേല്ല? അത്‌പോെല അയാളുടെ തന്നെ പിതാവിന്റെയും പുത്രന്റെയുമെല്ലാം ശരീരങ്ങള്‍ സംരക്ഷിക്കെപ്പട്ടിട്ടിേല്ല? റാംസസ്‌ രണ്ടാമന്‍ തന്നെയാണോ ഫിര്‍ഔന്‍ എന്ന്‌ അന്വേഷിക്കുന്നതിന്‌ മുമ്പ്‌ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കെപ്പെടേണ്ടതുണ്ട്.


സൂറത്തുല്‍ യൂനുസിലെ വചനം:  യഥാര്‍ത്ഥ വ്യാഖ്യാനമെന്ത്‌? 


റാംസസ്‌ രണ്ടാമന്റെ ശരീരം കണ്ടെടുത്തിട്ട്‌ 125ല്‍പരം വര്‍ഷങ്ങളെ ആകുന്നുള്ളൂ. എന്നാല്‍ അല്ലാഹുവിെന്റ വചനമായ വിശുദ്ധ ഖുര്‍ആന്‍ 1400ല്‍ പരം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. മഹാന്മാരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കെളല്ലാം സൂറത്തുല്‍ യൂനുസിെല 92 ാം വചനം റാംസസ്‌ രണ്ടാമന്റെ  ശരീരം കെടുക്കും മുെമ്പ ഉചിതമാം വിധം വ്യാഖ്യാനിച്ചവരാണ്. മുഹമ്മദ്‌ നബി(സ)യില്‍ നിന്ന്‌ നേരിട്ട്‌ ഖുര്‍ആന്‍ മനസ്സിലാക്കിയ സ്വഹാബി വര്യന്മാര്‍ ഈ വചനത്തെ എങ്ങിനെ മനസ്സിലാക്കി എന്ന്‌ അന്വേഷിക്കുന്നത്‌ ഏറെ അഭികാമ്യമായിരിക്കും.

ഏറ്റവും പ്രമുഖരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍െപട്ട ഇമാം ഇബ്‌നു കഥീര്‍, ഖുര്‍ത്വുബി,ത്വബ്‌രി തുടങ്ങിയവെരല്ലാം ഈ ആയത്തില്‍ നാം സാധാരണ സംരക്ഷിക്കും എന്ന്‌ അര്‍ത്ഥം പറയാറുള്ള ننجيك (നുനജ്ജിക്ക) എന്ന വാക്കിന്‌ നല്‍കിയ അര്‍ത്ഥം يرفعك (യര്‍ഫഉക്ക) അഥവാ   ഉയര്‍ത്തുക, വിട്ടു കൊടുക്കുക എന്നതാണ്‌! യഥാര്‍ത്ഥത്തില്‍ എന്താണ്‌ ഈ വചനത്തിെന്റ വ്യാഖ്യാനം? സ്വഹാബിമാരില്‍ പ്രമുഖനും പണ്ഡിതനുമായിരുന്ന ഇബ്‌നു അബ്ബാസ്‌(റ) ഈ ആയത്തിന്‌ നല്‍കിയ വിശദീകരണം മുന്‍ഗാമികളുെട തഫ്‌സീറുകളിെലല്ലാം ലഭ്യമാണ്‌.

തങ്ങളെ പിന്തുടര്‍ന്ന ഫിര്‍ഔനും സൈന്യവും മുങ്ങിപ്പോകുന്നതിനു മൂസാ നബിയും അനുയായികളായ ബനൂ ഇസ്രായീല്‍ ഗോത്രക്കാരും സാക്ഷികളായി. എന്നാല്‍  ദൈവമാണ് എന്ന് സ്വയം അവകാശപ്പെട്ട ഫിര്‍ഔന്‍ മുങ്ങി മരിച്ചിട്ടുണ്ടാകുമോ എന്നാ വ്യര്‍ഥമായ സംശയം ബനൂ ഇസ്രാഈല്‍ വംശജരായ ചില ദുര്‍ബല വിശ്വാസികളില്‍ ഉളവാകുകയും അവരത് മൂസാ നബിയോട് പ്രകടിപ്പിക്കുകയും ചെയ്തു.അവരുടെ സംശയ ദൂരീകരണത്തിനായി ഫിര്‍ഔനിന്റെ ശരീരം കടലില്‍ നിന്ന് കരയിലേക്ക്‌ എടുത്തെറിയപ്പെട്ടു. അങ്ങനെ കവചിതമായ ആ ശരീരം ഒരുയര്‍ന്ന പ്രദേശത്ത് ചലനമറ്റു കിടന്നു.ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത് "ഒരു ചുവന്ന കാളക്കുട്ടി ചത്ത്‌ കിടക്കുന്നത് പോലെ" ഫറോവ ചത്ത്‌ കിടന്നു എന്നാണു!അതെ! എത്ര വലിയ ചക്രവര്‍ത്തിയായാലും, സ്വയം ദൈവമാണെന്ന് അവകാശവാദം ഉന്നയിച്ചാലും മരണം എന്നാ യാഥാര്‍ത്ഥ്യം പിടി കൂടും എന്നതിനും ഏതൊരു ധിക്കാരിക്കും അല്ലാഹുവിന്റെ അലംഘനീയമായ വിധിയില്‍ നിന്ന് രക്ഷയില്ല എന്നതിനും ഫിര്‍ഔനിന്റെ ശവ ശരീരം ഒരു ദൃഷ്ടാന്തമാക്കപ്പെട്ടു.അതല്ലാതെ ഫിര്‍ഔനിന്റെ ശരീരം ലോകാവസാനം വരെ സംരക്ഷിക്കപ്പെടും എന്ന് ഈ ആയതിനെ വ്യാഖ്യാനിച്ചു പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആരും പറഞ്ഞിട്ടില്ല- അങ്ങനെ ഒരര്‍ത്ഥം ഈ ആയതിനില്ല!

എങ്കില്‍ "നിനക്ക് ശേഷമുള്ളവര്‍ക്ക് ദൃഷ്ടാന്തമാകുക " എന്നാ വാചകം കൊണ്ടുള്ള ഉദ്ദേശം എന്താണ്? പൂര്‍വിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇമാം ത്വബ്‌രി തന്റെ വ്യാഖ്യാന ഗ്രന്ഥത്തില്‍ ഈ ആയതിന്റെ മറ്റൊരു ഖിറാഅത്ത് നല്‍കുന്നുണ്ട്.ഖുര്‍ആനിന്റെ വ്യത്യസ്തമായ പാരായണ ശൈലികള്‍(ഖിറാഅത്തുകള്‍) ഏവര്‍ക്കും സുപരിചിതമാണല്ലോ! സ്വഹാബികളില്‍ പ്രമുഖനും നാലാം ഖലീഫയുമായ അലി(റ) "ലിമന്‍ ഖല്‍ഫക"(لمن خلفك ,നിനക്കു ശേഷം) എന്നതിന് പകരം "ലിമന്‍ ഖല്കക" (لمن خلقك)എന്നാണു പാരായണം ചെയ്തത് എന്ന് ഇമാം ത്വബ്‌രി രേഖപ്പെടുത്തുന്നു."ഖല്ക്ക്" എന്ന പദത്തിന് "ദുര്‍ബലത" എന്നര്‍ത്ഥമുണ്ട്. അപ്പോള്‍ "ലിമന്‍ ഖല്ക്കക്ക" എന്നതിന് "നിന്റെ കൂടെയുള്ള ദുര്‍ബല വിശ്വാസികള്‍ക്ക്‌" എന്ന് വ്യാഖ്യാനം നല്കാപ്പെടുന്നു. നേരത്തെ ദുര്‍ബല വിശ്വാസികള്‍ ഫിര്‍ഔനിന്റെ മരണത്തെ സംബന്ധിച്ച് മൂസാ നബിയോട് സംശയം പ്രകടിപ്പിച്ച സംഭവം വിശദീകരിച്ചല്ലോ! ഇബ്നു അബ്ബാസ്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ആ സംഭവത്തോടൊപ്പം ഇത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ "ലിമന്‍ ഖല്ഫക" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബനൂ ഇസ്രാഈല്യരെ ആണെന്നും അല്ലാതെ ലോകാവസാനം വരെയുള്ള എല്ലാ ആളുകളെയും അല്ലെന്നും നിസ്സംശയം വ്യക്തമാകുന്നു!!

"നിനക്ക് പിന്‍പേ വരുന്നവര്‍ക്ക്‌ ദൃഷ്ടാന്തമാകും" എന്ന പ്രയോഗത്തെ ഇമാം ഇബ്നു കസീര്‍ വിശദീകരിച്ചത് ഫിര്‍ഔനിന്റെ ജഡം ബനൂ ഇസ്രാഈല്യര്‍ക്ക് അവന്റെ മരണത്തിന് തെളിവായി വെളിപ്പെടുത്തെപ്പടും എന്നും സര്‍വശക്തനായ അല്ലാഹുവിെന്റ വിധിയില്‍ നിന്ന്‌ ദുനിയാവില്‍ എ്രത വലിയവനായാലും രക്ഷെപ്പടാനാകില്ല എന്നതുമാണ്‌. ശേഷം വരുന്ന എല്ലാ തലമുറകള്‍ക്കും ഫിര്‍ഔനിെന്റ ചരിത്രം ഒരു പാഠമാണ്‌- അവര്‍ക്കതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. എന്നാല്‍ വരാനിരിക്കുന്ന തലമുറകള്‍ ഫിര്‍ഔനിെന്റ ശരീരം കാണും എന്ന അര്‍ഥം സച്ചരിതരായ മുന്‍ഗാമികളുെട ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ഒന്നും തന്നെ നല്‍കപ്പെട്ടിട്ടില്ല. അങ്ങനെയുണ്ട് എങ്കില്‍ ഫിര്‍ഔനിെന്റ ശരീരം എല്ലാ തലമുറകള്‍ക്കും ദൃഷ്ടാന്തമാക്കെപ്പേടതുായിരുന്നു-അതല്ലാതെ  പത്തൊന്‍പതാം നൂറ്റാണ്ടിനു  ശേഷമുള്ള ആളുകള്‍ക്ക്‌ മാത്രമല്ല!

ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പ്രമുഖനായ ശൈഖ്‌ സ്വാലിഹ്‌ അല്‍ ഫൗസാന്‍ ഇവ്വിഷയകമായി പറയുന്നത്‌ ശ്രദ്ധിക്കുക " "നിന്റെ പുറെക വരുന്നവര്‍ക്ക്‌ ദൃഷ്ടാന്തമായിരിക്കുവാന്‍ വേണ്ടി" എന്ന വചനത്തിെന്റ ഉദ്ദേശ്യം  നിന്റെ ശരീരം നീ മരണപ്പെട്ടു, എന്നതിനും അല്ലാഹു സര്‍വശക്തനാണ്‌ എന്നതിനും, എ്രത വലിയ ആധിപത്യവും സ്ഥാനവും ഉള്ളവനാണെങ്കിലും അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടാനാകില്ല എന്നതിനും തെളിവായി ഇ്രസാഈല്‍ സന്തതികള്‍ക്ക്‌ കാണിച്ച്‌ കൊടുക്കെപ്പടും എന്നതാണ്‌! അതല്ലാെത ചില അവികേകികള്‍ കരുതുന്നതുേപാല നമ്മുെട കാലഘട്ടം വരേക്കും ഫിര്‍ഔനിന്റെ ജഡം സംരക്ഷിക്കെപ്പടും എന്നതല്ല! കാരണം, ഫിര്‍ഔനിെന്റ ശരീരം കരയിലേക്ക്‌ എടുെത്തറിയപ്പെട്ടതിന്റെ ഉദ്ദേശം അവന്‍ മരണപ്പെട്ടു എന്ന്‌ ഉറപ്പുവരുത്തുക എന്നതും ഇ്രസാഈല്‍ സന്തതികളുടെ മനസ്സിലെ സംശയം ദുരീകരിക്കുക എന്നതുമാകുന്നു. ആ ഉദ്ദേശം നിറവേറ്റപ്പെട്ടു കഴിഞ്ഞു. അതിനാല്‍ ഏതൊരു ശവശരീരവും പോലെ ഫിര്‍ഔനിെന്റ ജഡവും നുരുമ്പിപ്പോകുകയും ഹദീസുകളില്‍ വ്യക്തമാക്കെപ്പട്ടത്‌ പോലെ  ഗുദാസ്ഥി മാത്രം ബാക്കിയാക്കെപ്പടുകയും ചെയ്യും. അതിനാല്‍ തന്നെ ഫിര്‍ഔനിെന്റ ശരീരം മറ്റാരുടെ ശരീരത്തെക്കാളും വ്യത്യസ്‌തമല്ല." (അല്‍ മുന്‍തകമില്‍ ഫതാവാ അല്‍ ഫൗസാന്‍ 1/ചോദ്യം 132)


അപ്പോള്‍ കൈേറായിെല ഈജിപ്‌ഷ്യന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം?? അത്‌ ഫിര്‍ഔനിേന്റതാകാം, അല്ലാതിരിക്കാം. വ്യക്തമായി നാം മനസ്സിലാക്കേണ്ട കാര്യം സൂറത്തു യൂനുസിെല 92 ാം വചനത്തിന്‌ ഇന്ന്‌ പലരും പറയുന്നത് പോലെയുള്ള അര്‍ത്ഥം കല്‍പിക്കുന്നത്‌ വസ്‌തുതാപരമല്ല എന്നതാണ്‌. സലഫുകളായ ആളുകള്‍ വിശദീകരിച്ചത് പോലെ ഖുര്‍ആന്‍ വിശദീകരിചില്ലെങ്കിലുള്ള അപകടവും ഇത് വെളിവാക്കുന്നു.

 ഇനി, മൂസാ(അ)ന്റെ  കാലഘട്ടത്തിെല ഫിര്‍ഔന്‍ ആര്‌ എന്നതിേലക്ക്‌ ഒരേന്വഷണം നടത്തുന്നത്‌ ചരിത്രകുതുകികള്‍ക്ക്‌ പ്രിയെപ്പട്ടതായിരിക്കും.വഴിയെ നമുക്ക്‌ അത്തരമൊരു അന്വേഷണം നടത്താം!!

തുടരും......

Sunday 8 June 2014

വാക്കുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍!

മനുഷ്യന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടു ഖുര്‍ആനില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ വിശകലനം ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ശാസ്ത്രീയമായ ഒരു പഠനം എന്നതിനപ്പുറം ഖുര്‍ആനില്‍ നല്‍കപ്പെട്ടിട്ടുള്ള ഓരോ പദങ്ങള്‍ക്കും പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ക്ലാസിക്‌ അറബി ഭാഷാ ഗ്രന്ഥങ്ങളും നല്‍കിയ അര്‍ഥങ്ങള്‍ വിശകലനം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഖുര്‍ആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുന്നതാണ് ഈ പഠനത്തില്‍ നിന്ന് നമുക്ക്‌ ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍!

ഖുർആൻ ഇരുപത്തിമൂന്നാം അദ്ധ്യായമായ സൂറത്തുൽ മു'മിനൂനിലെ 12 മുതൽ 14 വരെയുള്ള വചനങ്ങളിലൂടെ മനുഷ്യഭ്രൂണത്തിന്റെ പടിപടിയായുള്ള വളർച്ചയെ വശ്യവും എന്നാൽ സംക്ഷിപ്തവുമായി അവതരിപ്പിക്കുന്നു.

" തീർച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ടമായി രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ടത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു . പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു."

നുത്വുഫ: ആദ്യ ഘട്ടം: ഖുര്‍ആന്‍ എന്ത് പറയുന്നു?

ثم جعلناه نطفة
" പിന്നീട് നാം അവനെ ഒരു ദ്രാവകതുള്ളിയായി നിക്ഷേപിച്ചു."

മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ അടുത്ത ഘട്ടമായി ഖുർആൻ "നുത്വുഫ"യെ പരിചയപ്പെടുത്തുന്നു.

എന്താണ് "നുത്വുഫ"?

*അറബി ഭാഷ പ്രകാരം ഇറ്റിറ്റ് വീഴുന്ന തുള്ളികൾക്കും അതല്ലെങ്കിൽ ബീജതിനുമാണ് നുത്വുഫ എന്ന് പറയുക. പ്രസിദ്ധ അറബി നിഘണ്ടുവായ ലിസാനുൽ അറബ് നുത്വുഫക്ക് നൽകിയ അർഥം " ഒരു കാലി പാത്രത്തിൽ ബാക്കിയായ ഏക ജലകണം" എന്നാണ്.

*ഒരു വലിയ കൂട്ടത്തിൽ നിന്നുള്ള ഒരു കണം എന്ന അർഥം ഖുർആനിൽ നിന്ന് തന്നെ നമ്മുക്ക് ലഭിക്കുന്നു.എഴുപത്തിയഞ്ചാം അദ്ധ്യായമായ സൂറത്തുൽ ഖിയാമയിലെ മുപ്പത്തേഴാം വചനം ഇങ്ങനെയാണ്,
" അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരു കണമായിരുന്നില്ലേ? "
ഇവിടെ ശ്രദ്ധേയമായ കാര്യം ഖുർആൻ ഈ വചനത്തില്‍ ബീജത്തിന് ഉപയോഗിച്ച പദം 'മനിയ്യ് ' എന്നതും കണത്തിനു "നുത്വുഫ" എന്നതുമാകുന്നു.

*സ്വഹീഹ് മുസ്ലിമിലെ ഒരു പ്രവാചക വചനത്തിൽ നുത്വുഫയെ മുഹമ്മദ്‌ നബി (സ ) പരിചയപ്പെടുത്തിയത് സ്ത്രീ പുരുഷ പ്രത്യുത്പാദന ദ്രാവകങ്ങളുടെ മിശ്രിതമായാണ്.
ഈ വീക്ഷണങ്ങളിൽ നിന്ന് "നുത്വുഫ" എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ബീജമല്ല എന്നും മറിച്ചു ബീജത്തിൽ നിന്നുള്ള ഒരു കോശത്തെയാണെന്നും മനസ്സിലാകാം. പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇബ്നു കഥീർ നൽകിയ വിവരണവും ഇപ്രകാരം തന്നെ.

*ഖുറാനിലെ തന്നെ മറ്റൊരു വചനത്തിൽ കാണാം
" പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽ (സുലാല ) നിന്ന് അവൻ ഉണ്ടാക്കി " (32:8).
ഇവിടെയും ഖുർആൻ പ്രയോഗിച്ചത് "സുലാല " എന്നാണ്. "സുലാല" എന്നാൽ "സത്ത" (extract) എന്നാണ് അർഥം എന്ന് നാം മുൻപ് മനസ്സിലാക്കിയല്ലോ.

മുകളിൽ പറഞ്ഞ അർഥങ്ങളും വിശദീകരണങ്ങളും "നുത്വുഫ" എന്നത് ബീജത്തിന്റെ പര്യായപദമല്ല എന്നും മറിച്ചു ശുക്ലത്തിന്റെയോ അണ്ഡത്തിന്റെയോ സത്തയിൽ നിന്ന് ഒരു ഭാഗത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തം. ബീജം എന്നതിന് ഖുർആനിലും പ്രവാചക വചനങ്ങളിലും ഉപയോഗിക്കപ്പെട്ട പദം "നുത്വുഫ" അല്ല , മറിച്ച് "മനിയ്യ് " എന്നും ആണെന്ന് നമുക്ക് മനസ്സിലാകാം
ഇതിനു കൂടെ തന്നെ സൂറത്തുൽ ഇന്‍സാനിൽ ഖുർആൻ പറയുന്നു
" തീർച്ചയായും നാം കൂടിക്കലർന്നുണ്ടായ ( അംഷാജ്) "നുത്വുഫ"യിൽ നിന്ന് മനുഷ്യനെ സൃഷ്ട്ടിചിരിക്കുന്നു" (75:2)
"അംഷാജ്" (കൂടിച്ചേർന്ന ) എന്നത് ഭാഷാവ്യാകരണ പ്രകാരം ഒരു ബഹുവചന വിശേഷണമാണ് ( plural adjective). അതിനാൽ വ്യാകരണ പ്രകാരം "നുത്വുഫ" എന്നത് വിവിധ വസ്തുക്കൾ കൂടിച്ചേർന്ന ഒരു ദ്രാവകത്തിന്റെ തുള്ളിയാണ് എന്ന് മനസ്സിലാകാം. അപ്പോൾ നുത്വുഫ എന്നത് പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ബീജത്തിന്റെയും അണ്ഡത്തിന്റെയും മിശ്രിതത്തിൽ നിന്നുള്ള ഒരു ചെറിയ തുള്ളിയാകുന്നു.
എത്ര അത്ഭുതകരം! വിശുദ്ധ ഖുർആനിൽ പ്രയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും പ്രയോഗം വരെ എത്ര സൂക്ഷ്മമാണ്‌ എന്ന് ഒരൊറ്റ വചനത്തിന്റെ വിശകലനത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.


നുത്വുഫ-ശാസ്ത്രീയ വിശകലനം 


ഖുർആനും പ്രവാചക വചനങ്ങളും "നുത്വുഫ"യുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്ന അർഥതലങ്ങൾ ആധുനിക ഭ്രൂണശാസ്ത്രവുമായി കൃത്യമായി യോജിക്കുന്നു . "നുത്വുഫ" എന്ന ഘട്ടം പുരുഷ ബീജത്തിന്റെയും സ്ത്രീ അണ്ഡത്തിന്റെയും "കൂടിച്ചേരൽ "(അംശാജ് ) നടക്കുന്ന ബീജസംയോഗ പ്രക്രിയയെ (Fertilisation) ധ്വനിപ്പിക്കുന്നതാണ് . ഇത് "സിക്താണ്ഡം"(zygote) എന്ന ഏക കോശമായി മാറുന്നു. ഇവ്വിഷയകമായി ഭ്രൂണശാസ്ത്രജ്ഞരായ ജോണ്‍ അലൻ, ബെവര്‍ലി ക്രാമർ എന്നിവർ ഇപ്രകാരം പറയുന്നു
"പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ഓരോ കോശങ്ങളുടെ സംയോജനത്തിൽ നിന്നാണ് മനുഷ്യഘടനയുടെ ഉത്ഭവം.ഈ കോശങ്ങളെ "ഗാമേറ്റ്സ്" (Gametes) എന്ന് വിളിക്കുന്നു .ഈ രണ്ട് കോശങ്ങളും യോജിച്ച് സിക്താണ്ഡം (zygote) എന്ന ഏക കോശമായി മാറുന്നു."
ശാരീരിക ശാസ്ത്ര പ്രകാരം ബീജ സംയോജനം നടക്കണമെങ്കിൽ ഈ രണ്ട് കോശങ്ങളും ദ്രാവകങ്ങളിലായിട്ടാണ് വേണ്ടത്. പുരുഷബീജം (spermatozoon) ശുക്ലത്താലും (semen), സ്ത്രീഅണ്ഡം (oocyte) ഫോളിക്കുലാർ ദ്രാവകതിലുമാണുള്ളത്‌. ഈ ദ്രാവകങ്ങൾ പ്രത്യുത്പാദനതിന് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഖുർആൻ ഉപയോഗിച്ച "നുത്വുഫ" എന്ന പദത്തിന്റെ അർത്ഥവ്യാപ്തി നാം മുമ്പ് പരിശോധിച്ചല്ലോ. ഈ വിവരണവുമായി "നുത്വുഫ" എന്ന ഖുർആൻ വിവരിച്ച ഘട്ടം അക്ഷരാർത്ഥത്തിൽ ഒത്തു പോകുന്നതായി കാണാം. ചുരുക്കത്തിൽ "നുത്വുഫ" എന്ന ഘട്ടം സ്ത്രീ - പുരുഷ ദ്രാവകങ്ങൾ കൂടിക്കലർന്നു അവയിലെ രണ്ട് കോശങ്ങൾ ചേർന്ന് ഏക കോശമായ സിക്താണ്ഡമായി മാറുന്നതിനെ സൂചിപ്പിക്കുന്നു.


ഭദ്രമായ സ്ഥാനം

ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ
"പിന്നീട് നാം അവനെ നുത്വുഫ ആക്കിക്കൊണ്ട് ഭദ്രമായ സ്ഥാനത്ത് വെച്ചു ( ഖറാറിൻ മകീൻ )"

മനുഷ്യ വികാസത്തിന്റെ അടുത്ത ഘട്ടമാണ് "ഖാറാറിൻ മകീൻ" (ഭദ്രമായ സ്ഥാനം ). " ഖറാറിൻ" എന്ന വാക്കിന്റെ ഭാഷാർത്ഥം നിശ്ചലമാക്കുക , ഉറപ്പിക്കുക, നിർണയിക്കുക, വ്യവസ്ഥ ചെയ്യുക എന്നെല്ലാമാണ്. " മകീൻ" എന്നാ വാക്കിന് സ്ഥാപിക്കുക, ഉറപ്പിച്ചു വെക്കുക എന്നീ അർത്ഥങ്ങളുമാണുള്ളത് . ഈ രണ്ടു വാക്കുകളുടെ സമ്മിശ്രണം നമുക്ക് നൽകുന്ന അർഥങ്ങൾ ഭദ്രമായ സ്ഥാനം , ഒരു സ്ഥലത്ത് ഉറപ്പിച്ചു വെക്കുക, അടിയുറച്ച നിശ്ചലസ്ഥാനം തുടങ്ങിയവയാകുന്നു .

ശാസ്ത്രീയ വിശകലനം: 


ഭ്രൂണശാസ്ത്ര പഠനങ്ങൾ പ്രകാരം സിക്താണ്ഡം വിഭജിച് കോശങ്ങളുടെ ഒരു ഗോളമാകുന്നു. ഇതിനെ നാം ബ്ലാസ്ടോസൈറ്റ് (Blastocyte) എന്ന് വിളിക്കുന്നു. ബീജസംയോജനത്തിന്റെ ആറാം ദിവസം "ബ്ലാസ്ടോസൈറ്റ്" സ്വയം ഗർഭപാത്രത്തിന്റെ ഭിത്തിയിൽ സ്ഥാനം ഉറപ്പിക്കുന്നു ! 10 മുതൽ 12 വരെ ദിവസങ്ങൾക്കുള്ളിൽ ബ്ലാസ്ടോസൈറ്റ് എൻഡോമെട്ട്രിയത്താൽ (Endometrium) പൂർണമായി പരിരക്ഷിക്കപ്പെട്ട അവസ്ഥയിലാകുന്നു.എത്ര സുരക്ഷിതമായ സ്ഥാനം! ഖുർആനിന്റെ പ്രയോഗവും ആധുനിക ശാസ്ത്രവും തമ്മിൽ യാതൊരു വൈരുധ്യങ്ങളുമില്ല തന്നെ!



"അലഖ"-ഖുര്‍ആനിന്റെ ദൈവികത തെളിയിക്കുന്നു...


ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً

"പിന്നീട് നാം ആ "നുത്വുഫ"യെ "അലഖ"യാക്കി മാറ്റി."

മനുഷ്യ വളർച്ചയുടെ അടുത്ത ഘട്ടമായി വിശുദ്ധ ഖുർആൻ "അലഖ"യെ പരിചയപ്പെടുത്തുന്നു.

"അലഖ"യുടെ അർഥഭേദങ്ങൾ 

1)തൂങ്ങിക്കിടക്കുക, അള്ളിപ്പിടിക്കുക, പറ്റിചേർന്നിരിക്കുക എന്നീ അർഥങ്ങൾ "അലഖ" എന്ന പദത്തിനുണ്ട്.
2) പിടിക്കുക ,ഘടിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങളും "അലഖ" എന്ന പദത്തിനുണ്ട്.
3)അട്ടയെപ്പോലുള്ള വസ്തുക്കൾക്കും രക്തം ഊറ്റിക്കുടിക്കുന്നവക്കും അറബിയിൽ "അലഖ" എന്ന് പറയും.
4) അവസാനമായി, കയ്യിൽ ഒട്ടിപ്പിടിച്ച് തൂങ്ങിനിൽക്കുന്ന കളിമണ്ണിനും കട്ട പിടിച്ച രക്തത്തിനും "അലഖ" എന്ന് പറയുന്നു. പ്രമുഖ ഖുർആൻ വ്യാഖ്യതാവായ ഇബ്നുകഥീർ "തൂങ്ങിനിൽക്കുന്ന രക്തക്കട്ട" എന്ന അർത്ഥമാണ് "അലഖ"ക്ക് നൽകിയത് (Dangling clot).

അപ്പോൾ അലഖ എന്ന പദത്തിന് നമുക്ക് നൽകാവുന്ന അർത്ഥങ്ങൾ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു
*തൂങ്ങിനിൽക്കുന്നത്
*രക്തം വലിച്ചുകുടിക്കുന്നത്
*അട്ടയെപ്പോലുള്ള വസ്തു
*കട്ട പിടിച്ച രക്തം

ശാസ്ത്രീയ വിശകലനം: 

12 ദിവസം വരെയുള്ള ഭ്രൂണത്തിന്റെ അവസ്ഥ നാം വിശദീകരിച്ച് കഴിഞ്ഞു.ആധുനിക ഭ്രൂണശാസ്ത്ര പ്രകാരം പതിനഞ്ചാം ദിനം മുതൽ ഭ്രൂണം ഗർഭാശയ ഭിത്തിയിൽ തൂങ്ങിനിൽക്കുന്ന രൂപത്തിലാണ് ഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല ഭ്രൂണം അമ്മയുടെ രക്തത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു.ഇതിന് ശേഷം, നാലാമത്തെ ആഴ്ച്ച "ന്യൂറുലേഷൻ" (Neurulation) എന്ന പ്രക്രിയ നടക്കുകയും,ഭ്രൂണത്തിന്റെ "ഫോൾഡിംഗ്"(Folding) - ആദ്യ ഘട്ടം തുടങ്ങുകയും ചെയ്യുന്നു. ഇതോടു കൂടി മനുഷ്യ ഭ്രൂണത്തിന് അട്ടയുമായി സാദ്രശ്യം വരുന്നു (ചിത്രങ്ങൾ കാണുക). ഈയവസ്ഥയിലുള്ള ഭ്രൂണത്തിന്റെ മറ്റൊരു ബാഹ്യാവസ്ഥ എന്തെന്നു വെച്ചാൽ അത് കട്ടപിടിച്ച രക്തവുമായി സാദ്രശ്യം പുലർത്തുന്നു എന്നതാണ് . ഈ സമയത്താണ് മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ രൂപം കൊള്ളുന്നത് - എന്നാൽ മൂന്നാമത്തെ ആഴ്ച്ചക്ക് ശേഷം മാത്രമെ രക്തം ചംക്രമണം ആരംഭിക്കു. അതിനാൽ തന്നെ ഈയൊരവസ്ഥയിൽ ഭ്രൂണം അള്ളിപിടിച്ചു നിൽകുന്ന ഒരു രക്തക്കട്ടയുമായി സാദൃശ്യം പുലർത്തുന്നു.

വിമര്‍ശനം:

ഭ്രൂണത്തിന്റെ ബാഹ്യരൂപത്തെ ദുര്‍വ്യാഖ്യാനിക്കുന്നുവോ?

ഭ്രൂണവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള യോക് സാക് ( yolk sac) ഒഴിവാക്കിയാൽ മാത്രമേ ഭ്രൂണത്തെ അട്ടയുമായി സാദ്രിശ്യപ്പെടുത്താനാവൂ എന്നും അതിനാൽ തന്നെ ഇത് ദുർവ്യാഖ്യാനമാണ് എന്നും സമകാലിക വിമർശകർ ആരോപിക്കുന്നു. എന്നാൽ ഇത്തരക്കാർ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യം യോക് സാക് ( yolk sac - അണ്ഡമധ്യത്തിനാണ് yolk എന്ന് പറയുക, ഉദാഹരണംമുട്ടയുടെ മഞ്ഞക്കുരു) ഭ്രൂണത്തിന്റെ ആന്തരിക ഘടനയിൽ പെട്ടതല്ലെന്നും മറിച്ച് ഭ്രൂണത്തിന്റെ വളർച്ചയിൽ സഹായിക്കുന്നു, എന്നാൽ ഭാഗ്യമായ ഒരു ഘടകമാണ് എന്നതാണ്. ഇവ്വിഷയകമായി പഠനം നടത്തിയ ശാസ്ത്രജ്ഞരുടെ വിവരണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണിത്. പല ശാസ്ത്രഞ്ജരും " എക്സ്ട്രാ എംബ്രയൊണിക് മെംബ്രെയിൻ (extra embryonic membrane)" എന്ന അധ്യായത്തിലാണ് യോക് സാകുമായി (Yolk Sac) ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി യോക് സാക്(Yolk Sac) ഭ്രൂണത്തിന്റെ ഭാഗമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നതെങ്കിൽ കൂടി അത് ഖുർആൻ പറഞ്ഞതിന് വിരുധമാവുന്നില്ല കാരണം യോക് സാക് ഉണ്ടെങ്കിൽകൂടി ഭ്രൂണം അട്ടയുമായി സാദൃശ്യമുള്ളതാണ് , ഒരു ബാഹ്യ വസ്തുവുമായി അള്ളിപ്പിടിച്ചിരിക്കുന്ന ഘടന കൂടി അതോടൊപ്പം നാം കാണുന്നു എന്ന വ്യത്യാസമേ വരുന്നുള്ളൂ .അതിനാല്‍ തന്നെ ഇതൊരിക്കലും ദുര്‍വ്യാഖ്യാനമല്ല, മറിച്ച് ആധുനിക ശാസ്ത്രവുമായി ഒത്ത്തുപോകുന്നതാണ്‌.


മുദ്ഗ-ചവച്ചരക്കപ്പെട്ടത്..


فَخَلَقْنَا الْعَلَقَةَ مُضْغَةً
"അനന്തരം നാം ആ ഭ്രൂണത്തെ (അലഖ) "മുദ്ഗ"യാക്കി രൂപപ്പെടുത്തി."


ഖുർആനിന്റെ ഭാഷ്യപ്രകാരം "മുദ്ഗ"യാണ് മനുഷ്യ ഭ്രൂണ വികാസത്തിന്റെ അടുത്ത ഘട്ടം. ചവച്ചരക്കപ്പെട്ടത്, മാംസപിണ്ഡം എന്നീ അർത്ഥങ്ങളാണ് അറബി ഭാഷയിൽ "മുദ്ഗ"ക്ക് കല്പ്പിക്കപ്പെട്ടിട്ടുള്ളത്. ചവച്ചരക്കപ്പെട്ട ശേഷം വായിൽ ബാക്കിയാവുന്ന പദാർഥത്തിനാണ് സാധാരണ "മുദ്ഗ" എന്ന് പറയപ്പെടുക. ചവച്ചരച്ച പല്ലിന്റെ അടയാളം ബാക്കി വെക്കപ്പെട്ട വസ്തുക്കൾക്കും ചവച്ചരക്കപ്പെടുന്തോറും അടയാളങ്ങൾ മാറപ്പെടുന്ന വസ്തുക്കൾക്കും "മുദ്ഗ" എന്ന് പറയപ്പെടുന്നു. സൂറത്തുൽ മു'മിനൂനിൽ മാത്രമല്ല, സൂറത്തുൽ ഹജ്ജിലും "മുദ്ഗ" എന്ന പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
" അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും" ( ഹജ്ജ് :5)

രൂപം നൽകപ്പെട്ടത്‌ എന്ന അർത്ഥത്തിൽ ഇവിടെ ഉപയോഗിക്കപ്പെട്ട വാക്ക് "മുഖല്ലക്കത്" (مخلقة) എന്നതാണ്.

ശാസ്ത്രീയ വിശകലനം :


ഈ വാക്കിന്റെ വിശകലനവുമായി ബന്ധപ്പെട്ട് നാം വിവരിച്ച അർത്ഥതലങ്ങൾ പരിശോധിച്ചാൽ ഭ്രൂണവികാസത്തിന്റെ നാലാമത്തെ ആഴ്ചയിലേക്കാണ് ഈ വചനം വിരൽ ചൂണ്ടുന്നത് എന്ന് കാണാം. ഈ സന്ദർഭത്തിലാണ് സൊമൈറ്റുകൾ (somites ) ന്യൂറൽ ട്യൂബിനെയും (Neural Tube) നോട്ടോകോർടിനേയും (Notochord ) ആവരണം ചെയ്യാനായി സ്ഥാനം മാറുന്നത്. ഈയവസ്ഥയിൽ ഭ്രൂണത്തിന്മേൽ പല്ലുകളാൽ ചവക്കപ്പെട്ടത് പോലുള്ള അടയാളങ്ങൾ ബാക്കിയാകുന്നു.
"മുദ്ഗ" എന്ന പദത്തിന്റെ മറ്റൊരർത്ഥമായ മാംസപിണ്ഡം എന്നതും ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതാണ്. മാത്രമല്ല "രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡം " എന്ന സൂറത്തുൽ ഹജ്ജിലെ പ്രയോഗം ഈയൊരു സമയത്ത് തന്നെയുള്ള ഓർഗാനോ ജെനറ്റിക് അവസ്ഥയെ ( Organo genetic period ) സംബന്ധിച്ചാവാനും സാധ്യതയുണ്ട്. കാരണം ഓർഗാനോ ജെനറ്റിക് പീരിയഡിലാണ് മനുഷ്യാവയവങ്ങൾ രൂപം കൊള്ളാൻ തുടങ്ങുന്നത്- എന്നാൽ അവ ഈ സമയത്ത്‌ പൂർണരൂപം പ്രാപിക്കുകയുമില്ല!

ചവക്കപ്പെട്ട വസ്തു?


വിമർശകർ ഉയർത്തുന്ന ഒരു വാദം ചവച്ചരക്കപ്പെട്ട മാംസവുമായി സാദൃശ്യം പുലർത്തുന്ന ഒരു ഘട്ടവും ഭ്രൂണവുമായി ബന്ധപ്പെട്ട് ആധുനിക ഭ്രൂണശാസ്ത്രം വിവരിക്കുന്നില്ല എന്നതാണ്. ഇവിടെയാണ്‌ "മുദ്ഗ" എന്ന വാക്കിന്റെ ഭാഷാപരമായ വിശകലനം പ്രസക്തമാവുന്നത്. "മുദ്ഗ"യുടെ ധാതുപദമായ "മാദിഗൻ" ചവച്ചരക്കാൻ സഹായിക്കുന്ന താടിയെല്ലിനെ (mandible) സൂചിപ്പിക്കുന്നു. "മുദ്ഗ" എന്ന പദം നൽകുന്ന അർത്ഥം "ചവക്കപ്പെട്ട മാംസം" എന്നതല്ല, മറിച്ച് ചവക്കപ്പെട്ട മാംസത്തിൽ ബാക്കിയായ അടയാളങ്ങൾ" എന്നതാണ്. ഈ ഘട്ടത്തിലെ ഭ്രൂണത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചാൽ ഖുർആനിന്റെ ദൈവികത അക്ഷരാർത്ഥത്തിൽ ബോധ്യപ്പെടുന്നതാണ്.


എല്ലുകൾ


فَخَلَقْنَا الْمُضْغَةَ عِظَامًا

"പിന്നീട് നാം ആ മാംസപിണ്ഡത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി."


ഖുർആനിക വീക്ഷണ പ്രകാരം "മുദ്ഗ" ഘട്ടത്തിൽ നിന്ന് "ഇളാമ" ( عِظَامًا) എന്ന ഘട്ടത്തിലേക്കുള്ള രൂപാന്തരമാണ് മനുഷ്യ സൃഷ്ട്ടിപ്പിന്റെ അടുത്ത ഘട്ടം. ഈ വാക്കിന്റെ അര്ത്ഥം എല്ലുകൾ എന്നതാകുന്നു. പ്രത്യേകിച് ഒരു ജീവിയുടെ കാലുകളിലെയും കൈകളിലെയും മാംസമുള്ള എല്ലുകൾക്ക് "ഇളാം" എന്ന വാക്ക് പ്രത്യേകം ബാധകമാണ്.

ശാസ്ത്രീയ വിശകലനം.

ഭ്രൂണ വികാസത്തിന്റെ അഞ്ചാം ആഴ്ചയിലാണ് ആക്സിയൽ അസ്ഥികളുടെയും(Axial Skeleton) കാലിലെ എല്ലുകളുടെയും (Limb Skeleton) വളർച്ചയുടെ തുടക്കം. ഈ അവസ്ഥയെ സംബന്ധിച്ച് ശാസ്ത്രഞ്ജർ ഇപ്രകാരം വിശദീകരിച്ചു .
"The limb mesenchyme is at first a homogenous mass but soon condensations occur in it and these
chondrify to form cartilaginous models of the various bones. Each cartilage model is surrounded by perichondrium which is a condensation of mesenchyme. An ossific centre is formed upon each cartilage model by the ingrowth of ostoblasts (bone forming cells) from the surrounding mesenchyme. The surrounding mesenchyme is now termed periosteum. Osteoblasts now produce bones which give rise to the skeletal elements of the limb. ( John Allen & Beverely)

ഖുറാനിലെ വാകുകളുടെ പ്രയോഗവും ആധുനിക ശാസ്ത്രവുമായുള്ള പൊരുത്തം ഇവിടെ പ്രകടമാകുന്നു.

മാംസപിണ്ഡത്തിൽ നിന്ന് അസ്ഥികളോ?

ഇവിടെ അറബി ഭാഷയുമായി പരിചയക്കുറവുള്ളവർ ഒരു തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കാറുണ്ട് - ഈ വചനത്തിനു അവർ പദാനുപദമായി അര്ത്ഥം നൽകും. - "പിന്നീട് നാം ആ |മാംസപിണ്ടത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി." എന്നിട്ട് മാംസപിണ്ഡം ഒരിക്കലും അസ്ഥികളായി മാറില്ലെന്നും അതിനാൽ ഈ വചനം അശാസ്ത്രീയമാണെന്നും വാദിക്കാൻ അവർ ഈ വചനം ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ അറബി വ്യാകരണവും ഖുരാനിന്റെ ശൈലിയും കൃത്യമായി മനസ്സിലാക്കാതെയുള്ള വാദമുഖമാണിത്. വ്യാകരണപ്രകാരം ഈ വചനത്തിന് നൽകാവുന്ന അര്ത്ഥം |മാംസപിന്ടത്തിൽ| നിന്ന് അസ്ഥികൾ ഉണ്ടാക്കി എന്നതാണ്. അതിനാലാണ് പ്രമുഖ ഖുർആൻ പരിഭാഷകൻ യൂസുഫലി "then we made out of that lump bones" എന്നും എം. എച് ശാകിർ "then we made (in) the lump of flesh bones" എന്നും അര്ത്ഥം നല്കിയത്. എന്തിനേറെ, ബ്രിട്ടീഷ്‌ അറബി പണ്ഡിതൻ എ ജെ ആർബെറി തന്റെ പരിഭാഷയിൽ നൽകിയ അര്ത്ഥം "then we created the tissue bones" എന്നതാണ്.

വസ്ത്രം ധരിപ്പിക്കപ്പെട്ട എല്ലുകള്‍


فَكَسَوْنَا الْعِظَامَ لَحْمًا
" എന്നിട്ട് നാം ആ അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു"


ഖുരാനിന്റെ വിശദീകരണ പ്രകാരം, ഭ്രൂണ വികാസത്തിന്റെ അടുത്ത ഘട്ടം അസ്ഥികളെ മാംസത്താൽ പൊതിയലാണ്. "കസൗന" (كسونا) എന്ന വാക്കിന്റെ അർത്ഥം ഉടുപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, പൊതിയുക ബാഗ്യരൂപം നൽകുക എന്നെല്ലാമാണ്. "ലഹ്മ്" (لحم) എന്ന വാക്കിന് മാംസം എന്നാണ് അർത്ഥം.

ശാസ്ത്രീയ വിശകലനം:

ഈ ഘട്ടത്തിൽ "മയോബ്ലാസ്റ്റ്" (Myoblast) | ക്ലേശങ്ങൾ| മുൻലേഖനത്തിൽ വിവരിച്ച രൂപം കൊള്ളുന്ന അസ്ഥികളുടെ അടുത്തേക്ക് സ്ഥാനം മാറുകയും അവക്ക് ചുറ്റും കൂടിച്ചേരുകയും ചെയ്യുന്നു. ചുരുക്കത്തിൽ രൂപം പ്രാപിക്കാൻ തുടങ്ങിയ അസ്ഥികൾക്ക് ചുറ്റും മാംസം പൊതിയാൻ തുടങ്ങുന്നു. "കസൗന" എന്ന വാക്ക് എത്ര മാത്രം ആധുനിക ശാസ്ത്രവുമായി യോജിച്ചു പോകുന്നു എന്ന് ചിന്തിക്കൂ!

എന്ത് കൊണ്ട് ലഹ്മ് (لحم) എന്ന പദം?

ലഹ്മ് (മാംസം, flesh) എന്ന പദത്തേക്കാൾ കൃത്യം അദ്ലത്ത് (പേശി, muscles) എന്നതാനെന്ന്, ആയതിനാൽ ഭ്രൂണ വികാസത്തിന്റെ ഈ ഘട്ടത്തെ കുറിക്കാൻ ഖുർആൻ ഉപയോഗിച്ച പദം കൃത്യമല്ല എന്നും വിമർശകർ അഭിപ്രായപ്പെടുന്നു. ലഹ്മ് (لحم)എന്ന പദത്തിൻ പേശികൾ മാത്രമല്ല |സ്തായുക്കളും| (tendons) കണക്ടീവ് ടിഷ്യൂസും ( Connective Tissues) ഉൾപ്പെടും. ഈ ഘട്ടത്തിൽ തന്നെ ഇവയെല്ലാം രൂപം കൊള്ളുന്നതായി ശാസ്ത്രഞ്ജർ വിവരിക്കുന്നു.
" Ultimately, the muscles and tendons become attached to the bony structures so that they can produce their actions across the joints"
( Beverely Kramer & John Allen)
അതിനാൽ തന്നെ ഖുർആനിന്റെ പരാമർശം വളരെ കൃത്യമാണ് എന്ന് നമുക്ക് മനസ്സിലാക്കാം


ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ

"പിന്നീട് മറ്റൊരു സൃഷ്ട്ടിയായി നാം അവനെ വളർത്തിയെടുത്തു"

(ഖൽക്) خلق എന്ന പദത്തിന്റെ അര്ത്ഥം സൃഷ്ട്ടി, രൂപം എന്നിവയെല്ലാമാണ്. "ആഖറ" (اخر) എന്ന പദത്തിന് "മറ്റൊന്ന്" എന്നാണ് അര്ത്ഥം. പ്രവാചകാനുയായിയും സുപ്രസിദ്ധ ഖുർആൻ വ്യാക്യാതാവുമായ ഇബ്നു കഥീർ (റ) "ആഖർ" എന്ന പദം കൊണ്ടുദേശിക്കുന്നത് ഗർഭകാലഘട്ടത്തെയും, ശൈശവത്തെയും, ബാല്യത്തെയും ആണ് എന്ന് പറഞ്ഞതായി ഇമാം റാസി രേഖപ്പെടുത്തുന്നു. ഗർഭകാലഘട്ടത്തിലേ എട്ടാമത്തെ ആഴ്ച മുതൽ അവസാനം വരെ ഭ്രൂണത്തെ സംബന്ധിച്ചിടത്തോളം വളർച്ചയുടെ കാലമാണ്‌. ഈ സമയത്തെ foetal stage എന്ന് വിളിക്കുന്നു. ഇവിടെ രൂപമില്ലാത്ത അവസ്ഥയിലുള്ള മനുഷ്യഭ്രൂണം കൃത്യമായ രൂപത്തിലേക്കുള്ള മാറ്റം ആരംഭിക്കുന്നു. മനുഷ്യ രൂപത്തിന്റെ ബാഗ്യസവിശേഷതകൾ രൂപം കൊള്ളുന്നത് ഈ സമയത്താണ് എന്ന് വ്യക്തം. അതെ, മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ മറ്റൊരു ഘട്ടം ആരംഭിക്കുകയായി.


വിശുദ്ധ ഖുർആനിലെ സൂറത്തു മു'മിനൂനിൽ വിവരിക്കപ്പെട്ട ഭ്രൂണവികാസവുമായി ബന്ധപ്പെട്ട വസ്തുതകളും ഉപയോഗിച്ച പദങ്ങളും അവയുടെ അർത്ഥഭേദങ്ങളും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഓരോ വാക്കും എത്രമാത്രം അനുയോജ്യവും ഉചിതവുമാണ് എന്നും നമുക്ക് മനസ്സിലായി. അറേബ്യൻ മരുഭൂമിയിൽ ആറാം നൂറ്റാണ്ടിൽ ജീവിച്ച ഒരു വ്യക്തിയാൽ എഴുതപ്പെട്ടതാണോ ഈ വചനങ്ങൾ? ഖുർആനിൽ ഉപയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും കൃത്യതയാൽ അല്ല എന്നു വേണം മനസ്സിലാക്കാൻ കാരണം ശാസ്ത്രം 1400 വർഷങ്ങൾക്കപ്പുറം വിശദീകരിച്ച വസ്തുതകളിലെക്കാണ് വിരൽ ചൂണ്ടുന്നതാണ് ഈ വചനങ്ങൾ. അതിനാൽ തന്നെ ഖുർആൻ ദൈവീകമാണ് എന്നതിന് ഉത്തമമായ തെളിവാകുന്നു ഈ വചനങ്ങൾ.

ഇനി ഈ വിവരങ്ങള്‍ അന്നെ അറിയപ്പെട്ടതാണോ?
ഇവ മുഹമ്മദ്‌ നബി ഗ്രീക്ക് ഭ്രൂണശാസ്ത്രജ്ഞരില്‍ നിന്ന് പഠിച്ചതാണോ?
എന്തായിരുന്നു ഭ്രൂണസംബന്ധമായ ഗ്രീക്ക് പരിജ്ഞാനം?അരിസ്റ്റോട്ടിലും ഗാലനുമെല്ലാം പറഞ്ഞതെന്താണ്?
തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വായിക്കാം....

Wednesday 4 June 2014

എനിക്ക് വേണ്ടി ഒരു ചെറിയ കാര്യം ചെയ്യാമോ?

പ്രിയപ്പെട്ട സുഹൃത്തേ,

എനിക്ക് വേണ്ടി താങ്കള്‍ ഒരു ചെറിയ കാര്യം ചെയ്യാമോ?
ഇസ്ലാം  മതത്തെ സംബന്ധിച്ച ചില കാര്യങ്ങള്‍  ഒരു  സുഹൃത്ത്‌ എന്ന നിലക്ക് താങ്കളെ  അറിയിക്കുക  എന്നത് എന്റെ ബാധ്യതയാണ്..ഇല്ല  എങ്കില്‍   നാളെ മരണശേഷം  ദൈവസന്നിധിയില്‍,  അടുത്ത സുഹൃത്തായിരുന്നിട്ടു  പോലും  ഞാനെന്തു കൊണ്ട്  ഈ സന്ദേശം താങ്കള്‍ക്ക് അറിയിച്ചു തരിക പോലും ചെയ്തില്ല എന്ന് താങ്കള്‍ പറഞ്ഞാല്‍ എനിക്കന്നു ഉത്തരമില്ലാതായിപ്പോകും!

ഒരു പക്ഷേ ഞാന്‍  എന്റെ വിശ്വാസത്തെ സംബന്ധിച്ച് താങ്കളോട്  നേരിട്ട് സംസാരിച്ചാല്‍ അത് നമുക്കിടയില്‍ ഒരു തരം വൈഷമ്യം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്-അത്തരമൊരു അവസ്ഥ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.. അതിനാലാണ് ഞാന്‍ ഇതെഴുതുന്നത്-ദൈവത്തിങ്കല്‍  നിന്ന് മനുഷ്യര്‍ക്ക്‌ അവതീര്‍ണമായത് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഖുര്‍ആനിലെ ചില വചനങ്ങളുടെ അര്‍ത്ഥമാണ് ഞാന്‍  ഈ  എഴുത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വായിക്കാന്‍ അല്പ സമയം വിനിയോഗിക്കേണമേ എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്! ഭാവിയില്‍  ഇത് സംബന്ധമായ ചര്‍ച്ചകള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ എന്നെ  സമീപിക്കാന്‍ യാതൊരു മടിയും കാണിക്കേണ്ട.ഇനി  ഇല്ല എങ്കിലും ഞാന്‍ താങ്കളോട് കടപ്പെട്ടവനാണ്-കാരണം ഇത് വായിക്കുന്നതിലൂടെ ഒരു സഹജീവി എന്ന നിലയില്‍ താങ്കളോടും അതോടൊപ്പം  നമ്മുടെ സ്രഷ്ടാവിനോടുമുള്ള കടമ നിര്‍വഹിക്കാന്‍ താങ്കള്‍ എന്നെ സഹായിച്ചതിന് നന്ദി പറയുന്നു...

നിങ്ങള്‍ എവിടെ നിന്നാണ് വന്നത്?

  • "മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?"  (76:1)
  • "നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ യാതൊന്നും അറിഞ്ഞ്‌ കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത്‌ കൊണ്ട്‌ വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി." (76:18)
  • "ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട്‌ ആലോചിച്ചു നോക്കുന്നില്ല."  (56:62)

ജീവിതം കേവലം കളിതമാശയോ?

  • "അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?"   (23:115)
  • "നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന്‌ ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത്‌ ( ദുര്‍വൃത്തര്‍ക്ക്‌ ) കഠിനമായ ശിക്ഷയും ( സദ്‌വൃത്തര്‍ക്ക്‌ ) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല."  (57:20)
  • "ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?  നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍."   (82:6-8)

നിങ്ങള്‍ ചുറ്റുപാടും നോക്കിയിട്ടുണ്ടോ?

  • "തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌."  (3:190)
  • "അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്‌? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല."  (52:35,36)
  • "എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു." (24:45)
  • "നിങ്ങള്‍ക്ക്‌ കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത്‌ നിന്ന്‌ നാം വെള്ളം ചൊരിയുകയും, എന്നിട്ട്‌ വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു."  (31:10)
  • "നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌."  (30:21)

  • "ദൃഢവിശ്വാസമുള്ളവര്‍ക്ക്‌ ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.നിങ്ങളില്‍ തന്നെയും ( പല ദൃഷ്ടാന്തങ്ങളുണ്ട്‌. )എന്നിട്ട്‌ നിങ്ങള്‍ കണ്ടറിയുന്നില്ലെ?"  (51:20-21)

നിങ്ങള്‍ ആ സ്രഷ്ടാവിനെ സംബന്ധിച്ച് ചിന്തിക്കുന്നുണ്ടോ?

  • "പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.അവന്ന്‌ തുല്യനായി ആരും ഇല്ലതാനും" (112:1-4)
  • "തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക."  (20:14)
  • "എന്‍റെ ഉല്‍ബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക." (20:124)
  • "അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട്‌ മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌."  (13:28)
  • "ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട്‌ നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട്‌ നന്ദികേട്‌ കാണിക്കരുത്‌."   (2:152)

അവന്‍ നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചു തന്നില്ലേ?

  • "അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട്‌ സത്യവുമായി നിനക്ക്‌(മുഹമ്മദ്‌ നബിക്ക്‌) അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു." (3:3)
  • "നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ട്‌ ജീവിക്കുന്നവരുമാകുന്നു"   (2:136)
  • "(നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ."  (18:110)

തടുക്കാനാകാത്ത വിരാമം!

  • "നിങ്ങള്‍ക്ക്‌ എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൌധങ്ങള്‍ ഉണ്ടാക്കുകയുമാണോ?"   (26:129)
  • "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ വരേക്കും." (102:1-2)
  • "ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും."  (21:35)

ലക്‌ഷ്യം തേടി.....

  • "തീര്‍ച്ചയായും അവന്‍ തന്നെയാണ്‌ ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച്‌ ഉണ്ടാക്കുന്നതും.അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനുമാണ്"(85:13-14)
  • "ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്യും." (16:97)
  • "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല"   (3:185)
എന്റെ ബാധ്യത നിര്‍വഹിക്കാന്‍ സഹായിച്ചതിനുള്ള നന്ദി അറിയിച്ചു കൊള്ളട്ടെ!


    Tuesday 3 June 2014

    ആരായിരുന്നു മുഹമ്മദ്‌?

    മനുഷ്യ സമൂഹത്തെ മുഹമ്മദ്‌ നബിയോളം സ്നേഹിച്ച, ഒരു മനുഷ്യന്‍ കടന്നു പോയിടുണ്ടോ എന്നത് സംശയകരമാണ്! ഒരു ചെറിയ സംഭവം ഇതാ....


    ഒരിക്കല്‍ പ്രവാചക തിരുമേനിയുടെ സന്നിധിയില്‍ വെച്ച്  ഒരു വ്യക്തി തന്റെ മരണപ്പെട്ട പിതാവിന്റെ അവസ്ഥയെ സംബന്ധിച്ച്  അദ്ദേഹത്തോട് ചോദിച്ചു,"അല്ലാഹുവിന്റെ ദൂതരെ,എന്റെ ഉപ്പ എവിടെയാണ്?" നബി(സ) പറഞ്ഞു "നരകത്തില്‍". മറുപടി കേട്ട ആ വ്യക്തി തിരിഞ്ഞു നടക്കാന്‍ തുടങ്ങി. ഉടനെ തന്നെ ആ വ്യക്തിയെ തിരിച്ചു വിളിച്ചു നബി(സ) കൂട്ടിച്ചേര്‍ത്തു,"താങ്കളുടെ പിതാവ്‌ മാത്രമല്ല, എന്റെ പിതാവും നരകത്തിലാണ്!"(സഹീഹ് മുസ്ലിം)

    ഇതായിരുന്നു മുഹമ്മദ്‌ നബി(സ)!! സ്വന്തം പിതാവ്‌ നരകത്തിലാണ് എന്നാ വാര്‍ത്ത അയാളെ വേദനിപ്പിച്ചു എന്ന് മനസ്സിലാക്കിയപ്പോള്‍ "എന്റെ പിതാവും നരകത്തിലാണ്" എന്ന് പറഞ്ഞു സ്വയം ആ വേദന ഏറ്റെടുക്കുകയും ലഘൂകരിക്കുകയുമാണ് മഹാനായ തിരു ദൂതര്‍ ചെയ്തത്! അന്യന്റെ വേദന മാറ്റാന്‍ സ്വയം വേദനിപ്പിച്ച പ്രവാചകന്‍.. സ്വന്തം അനുയായി മാനസികമായി അല്പം പ്രയാസപ്പെടുന്നത് പോലും താങ്ങാനാകാത്ത, പ്രവാചകന്‍! അതെ! ആ മുഹമ്മദ്‌ നബിയെ സ്നേഹിക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിയും??

    "തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം."
    (9:128)