Sunday 18 August 2013

മുഹമ്മദ്‌ നബി എന്തുകൊണ്ട്‌ വെറുക്കപ്പെട്ടവനാകുന്നു?

ലോകചരിത്രത്തില്‍ തന്നെ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട വ്യക്തി ആര്‌ എന്ന ചോദ്യത്തിന്‌ നല്‍കാന്‍ ഒരുത്തരമേയുള്ളൂ-മുഹമ്മദ്‌ നബി. താന്‍ ദൈവദൂതനാണെന്ന് മൊഴിഞ്ഞ അന്നേ ദിവസം മുതല്‍ ഇന്ന് വരെ മുഹമ്മദ്‌ നബി വിമര്‍ശിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നത്‌ ഒരു വാസ്തവമാണ്‌. സ്വന്തം പിതൃവ്യനായ അബൂലഹബില്‍ നിന്ന് തുടങ്ങി ഇന്ന് "ജില്ലന്റ്‌ പോസ്റ്റണ്‍" പോലൂള്ള ലോകമാധ്യമങ്ങള്‍ വരെ എത്തിനില്‍ക്കുന്നു വിമര്‍ശകരുടെ പട്ടിക.ജീവിതകാലത്ത്‌ നേരിട്ട ബഹിഷ്കരണങ്ങളും പരിഹാസങ്ങളും ദേഹോപദ്രവങ്ങളും മരണശേഷം കാര്‍ട്ടൂണുകളിലേക്കും പുസ്തകങ്ങളിലേക്കും പരിഷ്കരിക്കപ്പെട്ടു എന്നത്‌ മാത്രമാണ്‌ വിമര്‍ശന ശരങ്ങള്‍ക്ക്‌ വന്ന കാലോചിതമായ മാറ്റം.

എന്ത്‌ കൊണ്ട്‌ മുഹമ്മദ്‌ എന്ന വ്യക്തി അന്നും ഇന്നും എന്നും ഒരുപോലെ പലര്‍ക്കും അസ്വീകാര്യനായി തുടരുന്നു?കാലം നല്‍കുന്നത്‌ ഒരിക്കലും ഒരുത്തരമല്ല,മറിച്ച്‌ പല ഉത്തരങ്ങളാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.കാലത്തിനനുസരിച്ച്‌ കോലം മാറുന്ന ഉത്തരങ്ങള്‍!ലോകത്ത്‌ മാറി മാറി വന്ന സംസ്കൃതികള്‍ക്കനുസരിച്ച്‌ വിമര്‍ശകരുടെ ഉത്തരങ്ങളും മാറുന്നു.മുഹമ്മദ്‌ നബി എന്ന വ്യക്തി പ്രബോധനം ചെയ്ത ആശയാദര്‍ശങ്ങള്‍ പലര്‍ക്കും ദഹിക്കാത്തതായിരുന്നു എന്ന് സാരം.ഇങ്ങനെയുള്ള വ്യത്യസ്തമായ ഉത്തരങ്ങള്‍ പരിശോധിച്ചാല്‍ പലരുടേയും ദേഹേച്ഛകള്‍ക്കും ദുരഭിമാനത്തിനും കച്ചവടതാല്‍പര്യങ്ങള്‍ക്കും ഇസ്ലാമികാദര്‍ശങ്ങള്‍ വഴങ്ങാത്തതിനാല്‍ ഉനായിക്കപ്പെട്ട ദുര്‍ന്യായവാദങ്ങളായിരുന്നു ഇവ എന്ന് കൃത്യമായി മനസ്സിലാക്കാം.

മുഹമ്മദ്‌ എന്ന വ്യക്തി ചരിത്രത്തില്‍ ഇത്ര മാത്രം എതിര്‍ക്കപ്പെടാനുള്ള കാരണങ്ങളെന്തൊക്കെയാണ്‌ എന്നത്‌ പരിശോധിക്കപ്പെടേണ്ടതാണ്‌.മുഹമ്മദ്‌ നബി ജനിച്ച എ.ഡി ആറാം നൂറ്റാണ്ട്‌ അറിയപ്പെടുന്നത്‌ ജാഹിലിയ്യാ(അറിവില്ലായ്മയുടെ) കാലഘട്ടമെന്നാണ്‌.അറേബ്യന്‍ ചരിത്രത്തിലെ ഇരുണ്ട യുഗം!നിസ്സാര കാര്യങ്ങള്‍ക്ക്‌ വേണ്ടി പോരടിച്ച ചരിത്രമുള്ള,മദ്യത്തില്‍ ആറാടിയ,സ്ത്രീകളെ വെറും വില്‍പ്പനച്ചരക്കുകളായിക്കണ്ട അറബികളുടെ നാട്‌.വിഗ്രഹാരാധകരുടെ വിളനിലം.ഇത്തരമൊരു ജനതയെയാണ്‌ മുഹമ്മദ്‌ എന്ന മഹാനുഭാവന്‍ 23 വര്‍ഷക്കാലം കൊണ്ട്‌ ലോകചരിത്രത്തിലെ തുല്യതയില്ലാത്ത സമൂഹമാക്കി മാറ്റിയെടുത്തത്‌ എന്നത്‌ ശ്രദ്ധേയമാണ്‌!

മുഹമ്മദ്‌ നബി ഇന്നെതിര്‍ക്കപ്പെടുന്നത്‌ പോലെ അന്നും എതിര്‍ക്കപ്പെട്ടിരുന്നു എന്നത്‌ ഏവരും മനസ്സിലാക്കേണ്ട്‌ ഒരു വസ്തുതയാണ്‌.എന്തിനായിരുന്നു അറബികള്‍ മുഹമ്മദിനെ എതിര്‍ത്തത്‌?അതൊരിക്കലും തീവ്രവാദം പ്രചരിപ്പിച്ചു എന്നു പറഞ്ഞുകൊണ്ടല്ല!മറിച്ച്‌ ദൈവം ഏകനാണെന്നും,അവനെ മാത്രമെ ആരാധിക്കാവൂ എന്നും,താന്‍ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്നും,വിഗ്രഹാരാധന ദൈവത്തിനോടുള്ള നന്ദികേടാണെന്നും പറഞ്ഞതിനായിരുന്നു. പാപങ്ങളില്‍ നിന്നകന്നു നില്‍ക്കാനും,നന്മ ഉപദേശിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.എന്നാല്‍ പാരമ്പര്യമായി തങ്ങള്‍ക്ക്‌ കൈമാറിയ "ദൈവ"ങ്ങളെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ലോകചരിത്രത്തിലെ തുല്ല്യതയില്ലാത്ത ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ മനോഹരമായ ശൈലിക്കും ആശയഗാംഭീര്യത്തിനും മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല.ഇരുളടഞ്ഞ മനസ്സുമായി ഇസ്ലാമിനെ കഴിഞ്ഞവര്‍ പലരീതിയില്‍ ഇസ്ലാമിനെ എതിര്‍ത്തു-വിശ്വാസികളെ ബഹിഷ്കരിച്ചു,പലവിധേന ദ്രോഹിച്ചു,പലരെയും വധിച്ചു,അടിമകളെ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ നെഞ്ചില്‍ കല്ല് കയറ്റിവെച്ച്‌ വലിച്ചു-ആവശ്യം ഒന്നു മാത്രം-വിഗ്രഹാരാധന അരുതെന്ന് പറയരുത്‌!എന്നല്‍ വിശുദ്ധ ഖുര്‍ആന്റെ വെല്ലുവിളി ഇന്നും അഷ്ട ദിക്കുകളിലും ഉത്തരം ചെയ്യപ്പെടാതെ മുഴങ്ങുന്നു-വിശുദ്ധ ഖുര്‍ആനിലേതിനു സമമായി ഒരു അദ്ധ്യായമെങ്കിലും കൊണ്ടുവരാമോ എന്ന്!!

സാല്‍മണ്‍ മത്സ്യങ്ങള്‍ക്ക് വഴി കാണിക്കുന്നതാര്?

വടക്കേഅമേരിക്കയില്‍ ജീവിക്കുന്ന സാല്‍മണ്‍ മത്സ്യങ്ങളെക്കുറിച്ച്‌ കേട്ടിട്ടില്ലേ?ശുദ്ധജല തടാകങ്ങളില്‍ ജനിച്ച്‌ സമുദ്രത്തില്‍ ജീവിച്ച്‌ ശുദ്ധജല തടാകങ്ങളില്‍ ജീവിതമവസാനിപ്പിക്കുന്ന ഇവയുടെ ജീവിത ചക്രം അത്ഭുതം തന്നെ!

ശുദ്ധജലതടാകങ്ങളിലും നദികളിലും മുട്ട വിരിഞ്ഞ്‌ ജനിക്കപ്പെടുന്ന ഇവ,പിന്നീട്‌ ഉപ്പുജലമുള്ള സമുദ്രങ്ങളിലേക്ക്‌ യാത്രയാവുകയാണ്‌....അവിടെ വെച്ചാണ്‌ ഇവര്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത്‌...ഉദ്ദേശം ഏഴ്‌ വര്‍ഷത്തിനു ശേഷം ഇവ വീണ്ടും ശുദ്ധജല തടാകങ്ങളിലേക്കു തിരിച്ച്‌ പോകുന്നു.ഇവിടെ വെച്ച്‌ മുട്ടയിടുന്നു.ആണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഇവക്കു കാവല്‍ നില്‍ക്കുന്നു.


കുഞ്ഞുങ്ങള്‍ ജനിച്ച്‌ ഒരാഴ്ചക്കകം സാല്‍മണ്‍ മത്സ്യങ്ങള്‍ മരിച്ച്‌ വീഴുന്നു-സാല്‍മണ്‍ കുഞ്ഞുങ്ങള്‍ക്ക്‌ വളരാനുള്ള സമ്പുഷ്ടമായ സാഹചര്യം ഇവ മരിക്കുന്നതോടെ ജലത്തില്‍ ഉണ്ടാവുന്നു എന്നത്‌ ശ്രദ്ധേയമാണ്‌!!.സാല്‍മണ്‍ കുഞ്ഞുങ്ങള്‍ വീണ്ടും യാത്ര തുടങ്ങുകയാണ്‌-ഉപ്പുജലത്തിലേക്കെന്നു മാത്രമല്ല-തങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ച അതേയിടത്തേക്ക്‌!!
ചിന്തിക്കുക സോദരരേ,ആരാണിവക്കു വഴി കാണിച്ച്‌ കൊടുക്കുന്നത്‌?


"തീര്‍ച്ചയായും ആകാശങ്ങളുടേയും ഭൂമിയുടേയും സൃഷ്ടിയിലും,രാപ്പകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌. നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടേയും ഭൂമിയുടേയും ശ്രിഷ്ടിയെപ്പട്ടി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.(അവര്‍ പറയും:ഞങ്ങളുടെ രക്ഷിതാവേ,നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്ണീ എത്രയോ പരിശുദ്ധന്‍!അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കേണമേ"(ഖുര്‍ആന്‍,3:190,191)

അബൂദര്‍റ്‌( അല്‍ ഗിഫാരി (റ): വിശ്വാസികള്‍ക്ക്‌ പാഠമാകേണ്ട ചരിത്രപുരുഷന്‍

"ഹേ ഖുറൈശികളെ, അല്ലാഹുവിനല്ലാതെ ആരാധനക്കര്‍ഹാതയില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു!" കഅബയുടെ പരിസരത്ത്‌ ആ വാക്കുകള്‍ പ്രതിധ്വനിച്ചു... ഖുറൈശികള്‍ ഞെട്ടി വിറച്ചു! "ആര്‍ക്കാണ് ഈ വാക്കുകള്‍ ഇവിടെ വെച്ച് ഉച്ചരിക്കാന്‍ ധൈര്യം?" ഓടിയെത്തിയ അവര്‍ ആ മനുഷ്യനെ തല്ലിച്ചതച്ചു. ഇതിനിടയില്‍ അവിടെയെത്തിയ അബ്ബാസ്‌ ബ്നു അബ്ദുല്മുത്തലിബ് ആണ് അവരെ ഓര്‍മിപ്പിച്ചത്,"നിങ്ങളുടെ എല്ലാ കച്ചവടങ്ങളും ആശയവിനിമയവും ഗിഫാര്‍ ഗോത്രത്തിന് സമീപത്ത്‌ കൂടെയാണെന്നിരിക്കെ അവരില്‍ ഒരാളെ നിങ്ങള്‍ക്ക്‌ വധിക്കണമോ?" അതെ, ഗിഫാര്‍ ഗോത്രക്കാരനായ അബൂദര്‍റ്‌ ആണത്!! അബൂദര്‍റിനെ അവിടെ ഉപേക്ഷിച്ച് ഖുറൈശികള്‍ മടങ്ങി..

പിറ്റേന്ന് രാവിലെ,"ഹേ ഖുറൈശികളെ, അല്ലാഹുവിനല്ലാതെ ആരാധനക്കര്‍ഹാതയില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു!" തൌഹീദിന്റെ ശബ്ദം വീണ്ടും ഹറമിന്റെ ചുറ്റും അലയടിച്ചു! "ആരാണാ ധിക്കാരി?" വിറളി പിടിച്ചു പാഞ്ഞടുത്ത ഖുറൈശികള്‍ വീണ്ടും കണ്ടത് അബൂദര്‍ അല്‍ ഗിഫാരിയെ, അബ്ബാസിബ്നു അബ്ദുല്മുത്തലിബ് വന്നു പിടിച്ച് മാറ്റുന്നത് വരെ അവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു....

*********************************************************************************

ആരായിരുന്നു അബൂദര്‍റ്‌ അല്‍ ഗിഫാരി? മുഹമ്മദ്‌ നബി(സ) തബൂക്ക് യുദ്ധ വേളയില്‍ പറഞ്ഞു,"അബൂദര്‍റിനു മേല്‍ അള്ളാഹു കാരുണ്യം ചൊരിയട്ടെ, അദ്ദേഹം ഏകനായി സഞ്ചരിക്കുന്നു, അദ്ദേഹം ഏകനായി മരിക്കുകയും ഏകനായി ഉയര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ചെയ്യും!"
മക്കയില്‍ വന്ന ദൈവദൂതനെ കുറിച്ച വാര്‍ത്തകള്‍ കേട്ട് അബൂദര്‍ ഒരു കയ്യില്‍  വടിയും മറുകയ്യില്‍ വെള്ളപ്പാത്രവുമായി മക്ക ലക്ഷ്യമാകി പുറപ്പെടുകയാണ്.മുഹമ്മദ്‌ നബി(സ) യെ ചെന്ന് കണ്ടതും ഇസ്ലാം സ്വീകരിച്ചു!നബി(സ) പറഞ്ഞു: "ഓ അബൂദര്‍റ്‌, താങ്കളുടെ ഇസ്ലാം അശ്ലേഷണം രഹസ്യമാക്കി വെക്കുക,എന്നിട്ട് താങ്കള്‍ താങ്കളുടെ ജനതയിലേക്ക് തിരിക്കുക,ഞങ്ങളുടെ വിജയത്തെ സംബന്ധിച്ച് വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ ഞങ്ങളിലേക്ക് തിരിച്ച് വരാം."എന്നാല്‍ അബൂദര്‍റ്‌ പ്രതിവചിച്ചു,"താങ്കളെ ഈ സത്യസന്ദേശവുമായി അയച്ചതാരാണോ അവന്‍ തന്നെ സത്യം,എന്റെ ഇസ്ലാം സ്വീകരണം ഞാന്‍ സത്യനിഷേധികള്‍ക്കിടയില്‍ വിളംബരം ചെയ്യുക തന്നെ ചെയ്യും" അബൂദര്‍റ്‌ അല്‍ ഗിഫാരി കഅബയിലേക്ക് നടന്നടുത്തു!

*********************************************************************************

പിന്നീട് നാം അബൂദര്‍റ്‌( അല്‍ ഗിഫാരി (റ) െ കാണുന്നത് ഹിജ്റ അഞ്ചാം വര്ഷം മദീനയില്‍ വെച്ചാണ്, അതാ അദ്ദേഹത്തില്‍ നിന്ന് ഗിഫാര്‍ ഗോത്രവും അവരുടെ സമീപസ്ഥരായ അസ്ലം ഗോത്രവുമെല്ലാം ഇസ്ലാം സ്വീകരിച്ചിരിക്കുന്നു..ഇതാ, ഏകനായി സഞ്ചരിച്ച് ഏകനായി മരിച്ചു ഏകനായി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന അബൂദര്‍റ്‌ അല്‍ ഗിഫാരി മൂലം ഒരു സമുദായം മുഴുവന്‍ സത്യത്തിന്റെ വെള്ളി വെളിച്ചത്തിലെത്തിയിരിക്കുന്നു!!

*********************************************************************************

അബൂദര്‍റ്‌( അല്‍ ഗിഫാരി (റ)ന്റെ ചരിത്രം ഓരോ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളവും വലിയ പാഠങ്ങള്‍ നിറഞ്ഞതാണ്.സത്യം മനസ്സിലാക്കിയാല്‍ അത് സമൂഹത്തില്‍ എത്തിക്കാന്‍ ഒരിക്കലും മടിച്ച് നില്‍ക്കേണ്ട എന്ന പാഠം. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും പൂര്‍ണമായി മനസ്സിലാക്കിയ ശേഷമല്ല അബൂദര്‍റ്‌( പ്രബോധനത്തിനിറങ്ങിയത്, തൌഹീദിന്റെ സന്ദേശം ഉള്‍ക്കൊണ്ട ഉടനെ അത് ജനങ്ങളിലെക്കെത്തിക്കണം എന്നായിരുന്നു ആ മഹാനുഭാവന്‍ ചിന്തിച്ചത്. ആരാധ്യന്‍ ഏകനാണെന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു പീഡനങ്ങളെറ്റ് വാങ്ങിയത്. തൌഹീദ് കൃത്യമായി മനസ്സിലാക്കിയിട്ടും അത് ജനങ്ങളിലെത്തിക്കാതെ മാറിനില്‍ക്കുന്നവര്‍ക്കും, ഇസ്ലാമിന്റെ അടിസ്ഥാന സന്ദേശമായ ഏകദൈവാരാധനയുടെ സന്ദേശത്തെ ലാഘവത്തോടെ കണ്ടു-പ്രബോധനത്തില്‍ തൌഹീദിന് മുന്‍ഗണന നല്കാത്തവര്‍ക്കും ശക്തമായ സന്ദേശമാണ് അബൂദര്‍റ്‌( അല്‍ ഗിഫാരി (റ)ന്റെ ചരിത്രം നല്‍കുന്നത്.
"മുഹാജിറുകളില്‍ നിന്നും അന്സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും , സുകൃതം ചെയ്തു കൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു,അവനെപറ്റി അവരും സംതൃപ്തരായിരിക്കുന്നു"(സൂറത്ത് തൌബ : 100)

Friday 16 August 2013

വിശ്രമിക്കാന്‍ സമയമില്ല!!

"ഹേ പുതച്ചു മൂടിയവനേ, എഴുന്നേറ്റ്‌ (ജനങ്ങളെ) താക്കീത്‌ ചെയ്യുക, നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക.കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് ഔദാര്യം ചെയ്യരുത്‌.നിന്റെ രക്ഷിതാവിന് വേണ്ടി ക്ഷമ കൈ കൊല്ലുകയും ചെയ്യുക"(ഖുര്‍ആന്‍ 74:1-7)

നബി(സ)ക്ക് രണ്ടാമതായി ലഭിച്ച ദിവ്യ സന്ദേശം!! അതേ, ഇനി മൂടിപ്പുതചിരിക്കാനുള്ള സമയമല്ല..ഏകദൈവാരാധനയുടെ സന്ദേശവുമായി പുറത്തേക്കിറങ്ങാനുള്ള സമയമാണ്!! നബി(സ) ഖദീജ ബീവിയോടു പറഞ്ഞു, സൈദ്‌ ഇബ്ന്‍ ഹാരിസയോടു പറഞ്ഞു, അലിയോടും അബൂബക്കരിനോടും പറഞ്ഞു...അവരെല്ലാം ഈ വചനമിറങ്ങിയ ദിനം തന്നെ ഇസ്ലാം സ്വീകരിച്ചു..അബൂബക്കറും വെറുതെയിരുന്നില്ല...അബൂബക്കാരില്‍ നിന്ന് ഉസ്മാനും സുബൈറും തല്‍ഹയും അബ്ദുറഹ്മാന്‍ ബിന്‍ ഔഫും സഅദുബ്നു അബീവഖാസും ഇസ്ലാം സ്വീകരിച്ചു..ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 130 പേര്‍ ഇസ്ലാം സ്വീകരിച്ചതായി സീറ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു..

ചിന്തിക്കുക സോദരരെ..എന്തായിരുന്നു ഇസ്ലാം സ്വീകരിക്കാന്‍ ഇവര്‍ക്ക്‌ പ്രചോദനം? വിരലിലെണ്ണാവുന്ന ആയത്തുകള്‍ (സൂരത്തുകളല്ല) മാത്രം അവതരിക്കപ്പെട്ട കാലം..പുതിയ ഒരാദര്‍ശവുമായി ഒരാള്‍ കടന്നു വരുന്നു..കേട്ടയുടനെ ഇതാ ഉസ്മാനും അബൂബക്കറും തല്‍ഹയും സഈദ്‌ ഇബ്ന്‍ സൈദും ബിലാലും കബ്ബാബുമെല്ലാം ഇസ്ലാം ആശ്ലേഷിക്കുന്നു!! സമൂഹത്തിലെ ഉന്നതര്‍ മുതല്‍ അടിമകള്‍ വരെ..കാരണങ്ങളില്‍ ഒന്ന് തൌഹീദ് എന്ന അജയ്യമായ ആദര്‍ശത്തിന്റെ അവര്‍ണനീയമായ മാധുര്യം, രണ്ട് മുഹമ്മദ്‌ എന്നാ വ്യക്തിയുടെ അനുപമമായ വ്യക്തിത്വം-മുഹമ്മദ്‌ ഒരു കാര്യം പറഞ്ഞാല്‍ അത് കളവാകില്ലെന്ന ഉറപ്പ്‌..

സുഹൃത്തുക്കളെ, വിശ്രമിച്ചിരിക്കാന്‍ സമയമില്ല...ഒരു വലിയ ജനത മനോഹരമായ ഈ സന്ദേശവും കാത്തിരിക്കുന്നു..അന്ന് അബൂബക്കര്‍(റ) കേവലം 7 ആയത്തുകള്‍ വെച്ചാണ് ഉസ്മാനെയും സുബൈറിനെയും തല്‍ഹയെയും അബ്ദുറഹ്മാന്‍ ബിന്‍ ഔഫിനെയും സഅദുബ്നു അബീവഖാസിനെയും ഇസ്ലാമിലെക്ക് ക്ഷണിച്ചതെങ്കില്‍, ഇന്ന് നമ്മുടെ കൂടെ 114 അധ്യായങ്ങളും ആറായിരത്തില്‍ പരം വചനങ്ങളുമുണ്ട്..തൌഹീദിലെക്ക്
ക്ഷണിക്കുക..പരലോകത്തെ കുറിച്ച് ഓര്‍മപ്പെടുത്തുക..മുഹമ്മദ്‌ നബിയുടെ തത്യാഗനിര്‍ഭരമായ ജീവിതസന്ദേശം അവരിലെത്തിക്കുക..കൂടെ നമ്മുടെ സ്വഭാവം വിശിഷ്ടമാക്കാന്‍ ശ്രദ്ധിക്കുക...സ്വജീവിതം കൊണ്ട് പ്രബോധനം ചെയ്യുക..അതേ, നമുക്കിനി മൂടിപ്പുതച്ചിരിക്കാന്‍ സമയമില്ല!!!

പ്രവാചക വചനങ്ങളും ആധുനിക ഭ്രൂണശാസ്ത്രവും

വിശുദ്ധ ഖുർആനിലെ ഭ്രൂണശാസ്ത്രസംബന്ധിയായ വചനങ്ങളെ സംബന്ധിച്ചും അവയില ഉപയോഗിച്ച വിവിധ വാക്കുകളുടെ ഭാഷാപരമായ സവിശേഷതകളും നാം വിശദമായി പരിശോധിച്ചു. മുഹമ്മദ്‌ നബി (സ)ക്ക് ഈ വിവരങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ടായിരുന്ന സ്ത്രോതസ്സുകളെ സംബന്ധിച്ച കൃത്യമായ പഠനത്തിൽ നിന്ന് ഇവ ഒരിക്കലും മാനുഷികമല്ല എന്ന് മനസ്സിലാക്കി. വിശുദ്ധ ഖുറാനിനോടൊപ്പം തന്നെ ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് പ്രവാചക വചനങ്ങൾ അഥവാ ഹദീസുകൾ. ഹദീസുകലിലും ഇവ്വിഷയകമായി ചില പരാമർശങ്ങൾ വന്നിട്ടുണ്ട്. ഹദീസുകളെ പലതിനെയും പല കാരണങ്ങൾ ചൂണ്ടിക്കാണിച് അവയെ തള്ളിക്കളയാനുള്ള പ്രവണത വര്ദ്ധിച്ചു വരുന്ന ഈ കാലത്ത് ഭ്രൂണശാസ്ത്ര സംബന്ധിയായ പ്രവാചക വചനങ്ങളെക്കുറിച്ചുള്ള പഠനം ഹദീസുകളുടെ പ്രാമാണികത ബോധ്യപ്പെടാൻ നമ്മെ സഹായിക്കാൻ ഉതകുന്നതായിരിക്കും.
നിലവിലുള്ള ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും വന്ന ഒരു ഹദീസിൽ ഇങ്ങനെ സംഗ്രഹിക്കാം. ഗർഭാശയത്തിൽ ബീജസംയോഗം നടന്ന് 40ഓ 45ഓ ദിവസത്തിന് ശേഷം ഒരു മലക്ക് വരും. ആ മലക്ക് പല ചോദ്യങ്ങളും അല്ലാഹുവിനോട് ചോദിക്കും. അതിലൊന്നാണ് കുട്ടി ആണോ പെണ്ണോ എന്നത്. അവ അല്ലാഹുവിന്റെ മറുപടി അനുസരിച് മലക്ക് രേഖപ്പെടുത്തും.
ഹദീസുകളെ വിമർശിക്കാൻ ഇടം നോക്കി നടക്കുന്നവർ ഏറെ കൊട്ടിഘോഷിച് കൊണ്ട് നടന്നിരുന്ന തെളിവുകളിലോന്നായിരുന്നു ഇത്. കാരണം ജനിതിക ശാസ്ത്രം പ്രകാരം പുരുഷനിൽ XY ക്രോമോസോമും സ്ത്രീകളിൽ XY ക്രോമോസോമുകളുമാണ്ള്ളത് . XY ക്രോമോസോമുള്ള പുരുഷ ബീജവും XX ക്രോമോസോമുള്ള സ്ത്രീ അണ്ഡവും കൂടിചേരുമ്പോൾ XX ക്രോമോസോം ആണ് രൂപം കൊള്ളുന്നതെകിൽ കുഞ്ഞു പെണ്ണും അതല്ലെങ്കിൽ കുഞ്ഞു ആണുമായി മാറുന്നു. ബീജ സംയോഗം നടക്കുന്നത് ആദ്യ ദിനമാണ് എന്നിരിക്കെ നാല്പ്പതിനും നാല്പതിയഞ്ചിനും ഇടക്കുള്ള ദിവസങ്ങളിൽ ലിംഗ നിർണയം നടക്കുന്നു എന്ന ഹദീസിലെ പരാമർശം ശാസ്ത്ര വിരുധമല്ലേ? ഏറ്റവും വിശ്വസനീയമായ ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലുമെല്ലാം ഈ ഹദീസ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നിരിക്കെ മുഴുവൻ ഹദീസുകളുടെയും പ്രാമാണികത ചോദ്യം ചെയ്യാനുള്ള ഒരു ആയുധമായി ഹദീസ് നിഷേധികൾ ഈ ഹദീസിനെ കണ്ടു എന്നാൽ ഇതിലെ യാഥാർത്ഥ്യം നമ്മെ അത്ഭുതപ്പെടുത്തുന്ന എന്നതത്രെ വാസ്തവം!
ഇതിന്റെ ശാസ്ത്രീയ വശം നമുക്കൊന്ന് പരിശോധിക്കാം. ഭ്രൂണ വികാസത്തിന്റെ ആറാമത്തെ ആഴ്ചയിൽ ഭ്രൂണത്തിൽ സ്ത്രീ പുരുഷ ജനനഗ്രന്ഥികൾ അനന്യമായ നിലയില കാണപ്പെടുന്നു. എന്നാൽ ആറാമത്തെ ആഴ്ചക്ക് ശേഷം തികച്ചും പ്രാധാന്യമർഹിക്കുന്ന ഒരു മാറ്റം സംഭവിക്കുന്നു. സ്ത്രീ പുരുഷ ഹോർമോണുകളുടെ ഉദ്പാദനം ഉത്തേജിപ്പിക്കുന്ന ജീനുകൾ പ്രയോഗക്ഷമ ആകുന്നത് ഈ സമയത്താണ്.
ഭ്രൂണകോശങ്ങളിൽ Y ക്രോമോസോമ്മ് ഉണ്ടെങ്കിൽ Y ക്രോമോസോമിലുള്ള SRY ജീൻ പ്രവര്ത്തനക്ഷമമാകുകയും പുരുഷ ഹോർമോണുകളുടെ ഉദ്പാദനം ഉദ്ദീവിക്കപ്പെടുകയും ചെയ്യുന്നു. ഇനി Y ക്രോമോസോമിൽ SRY ജീൻ ഇല്ലെങ്കിൽ ഇന്നും പൂര്ണമായി മനസ്സിലാവാത്ത ചില വ്യവസ്ഥകളിലൂടെ കുഞ്ഞു പെണ്ണായി മാറുന്നു. ഇത് സംഭവിക്കുന്നത് ആറാം ആഴ്ചയിലെ അവസാന ഘട്ടത്തിലാണ്! അതായത് ഹദീസിൽ പരാമര്ഷിച്ചത് പ്രകാരം 4൦ രാത്രികല്ക്ക് ശേഷം!
എഡി ഏഴാം നൂറ്റാണ്ടിൽ ജീവിച്ച ഒരു മനുഷ്യന്റെ നാവിൽ നിന്ന് എങ്ങനെ ശാസ്ത്രം പോലും ഈയിടക്ക് കണ്ടെത്തിയ ഇന്നും പൂര്ണമായി മനസ്സിലാകാൻ കഴിയാത്ത ഈ കാര്യം വളരെ കൃത്യമായി വന്നു? പ്രവാചക വചനങ്ങളും ആധുനിക ഭ്രൂണശാസ്ത്രവുമായി ഒരു വൈരുധ്യവും പുലർത്തുന്നില്ല എന്ന് മനസ്സിലാകാൻ ഈ പ്രവാചക വചനം തന്നെ ധാരാളമാണ്.

ആരോപണങ്ങളുടെ ചുരുളഴിയുമ്പോള്‍ : യുക്തി മരവിച്ച വിമര്‍ശകര്‍ !!

ഗ്രീക്ക് ഭ്രൂണശാസ്ത്രം നബി (സ)ക്ക് പഠിക്കാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു എന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നാം മനസിലാക്കി. മുഹമ്മദ്‌ നബി (സ)ക്ക് ഖുറാനിലെ ഭ്രൂണശാസ്ത്രസംബന്ധിയായ വിവരങ്ങൾ അരിസ്ടോടിൽന്റെയും , ഗാലന്റേയും വിജ്ഞാന ശേഖരങ്ങളിൽ നിന്ന് മോഷ്ട്ടിച്ചതാണ് എന്ന് വിമര്ഷകരുടെ ആരോപണം കേവലം ഒരു ആരോപണം മാത്രമായി അവശേഷിക്കുന്നു. ഇനി ഗാലനും അരിസ്ടോടിലും പറഞ്ഞത് തന്നെയാണോ ഖുറാനും പറഞ്ഞത്? അല്ല എന്നുണ്ടെങ്കിൽ ഈയൊരാരൊപണത്തിന്റെ അടിത്തറ തന്നെ നഷ്ട്ടപ്പെട്ടില്ലേ? അത്തരമൊരു പരിശോധനയാണ് ഇനി നാം നടത്താൻ പോകുന്നത്.

ഖുറാനും അരിസ്റ്റൊടിലും:

അരിസ്റ്റൊടിലിന്റെ വീക്ഷണം തന്നെയാണോ ഖുർആനിനും? നമുക്ക് പരിശോധിക്കാം.

* പുരുഷബീജമാണ് മനുഷ്യ ജനനത്തിനു കാരണമെന്ന് അരിസ്റ്റൊടിൽ വിശ്വസിച്ചത്. ബീജം സ്ത്രീയുടെ ആർത്തവരക്തവുമായി കൂടിച്ചേർന്നു കട്ട പിടിച്ചിട്ടാണ് ഭ്രൂണം രൂപം കൊള്ളുന്നത് എന്നാണ് അരിസ്റ്റൊടിൽ "On the Generation of Animals" എന്ന തന്റെ പുസ്തകത്തില രേഖപ്പെടുത്തിയത് !! ഇത് ഖുർആനിക വീക്ഷണത്തിനും ആധുനിക ഭ്രൂണശാസ്ത്രത്തിനും തീർത്തും എതിരാണ്‌.

* ഖുർആൻ ഉപയോഗിച്ച "നുത്വുഫ" എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് സ്ത്രീപുരുഷ ബീജങ്ങളുടെ സമ്മിശ്രമാണ്, അല്ലാതെ പുരുഷ ബീജമല്ല. അതിനാൽ തന്നെ അരിസ്റ്റൊടിലും ഖുർആനും പറഞ്ഞത് തീർത്തും വിരുദ്ദമായ കാര്യങ്ങളാണത്രേ മാത്രമല്ല വിവിധ പ്രവാചക വചനങ്ങളിൽ നിന്ന് സ്ത്രീപുരുഷ സ്രവങ്ങൾക്ക് - രണ്ടിനും- കുഞ്ഞിന്റെ ജനനത്തിൽ സ്ഥാനമുണ്ട് എന്ന് വ്യക്തമാകുന്നു. അതിനാൽ തന്നെ ഖുർആനിക വീക്ഷണം തെളിയിക്കപ്പെട്ടതും അരിസ്റ്റൊടിലിന്റെ വീക്ഷണം ശാസ്ത്രം ചവറ്റുകുട്ടയിലേക്കെറിഞ്ഞതുമാണ്.

* പുരുഷഭ്രൂണം ഗര്‍ഭാശയത്തിന്റെ ഇടതുഭാഗത്തും പെണ്ഭ്രൂണം ഗർഭാശയത്തിന്റെ വലതു ഭാഗത്തുമാണ് രൂപം കൊള്ളുക എന്നാണു അരിസ്റ്റൊട്ടിൽ ധരിച്ചത്- ഖുർആനിൽ ഇത്തരമൊരു പരാമർശമേയില്ല. ഇത് ശാസ്ത്രവിരുദ്ദവുമാണ്.

* അരിസ്റ്റൊടിലിന്റെ വാദപ്രകാരം ശരീരത്തിന്റെ അരക്ക് കീഴെയുള്ള ഭാഗം മേൽ ഭാഗം രൂപം കൊണ്ടതിനുശേഷം അതിൽ നിന്നുണ്ടാവുന്നതാണ്. ഇത്തരമൊരു പരാമർശം ഖുർആനിലില്ല- മാത്രമല്ല, ഇത് ശാസ്ത്രവിരുദ്ദമാണ്.

* "അസ്ഥികൾ രൂപപ്പെട്ടതിനു ശേഷം അവ മാംസത്താൽ പോതിയപ്പെടും" എന്നൊരു പരാമർശം അരിസ്റ്റൊട്ടിൽ നടത്തുന്നുണ്ട്. ഇത് " അസ്ഥികളെ മാംസത്താൽ പൊതിഞ്ഞു" എന്ന ഖുർആനിക പരാമർശവുമായി സാദ്രിശ്യം പുലർത്തുന്നതിനാൽ ഈ ആശയം മുഹമ്മദ്‌ നബി(സ) അരിസ്റ്റൊട്ടിലിൽ നിന്ന് മോഷ്ട്ടിച്ചതാണ് എന്ന് വിമർശകർ ആരോപിക്കുന്നു.
എന്നാൽ രസകരമായ ഒരു കാര്യം ഈ ആരോപണം മുഹമ്മദ്‌ നബി (സ) അരിസ്റ്റൊടിലിന്റെ വീക്ഷണങ്ങൾ മോഷ്ട്ടിചിട്ടില്ല എന്നാണു തെളിയിക്കുന്നത്. ഉദാഹരണത്തിന് എങ്ങനെയാണ് മുഹമ്മദ്‌ നബി(സ)ക്ക് ചില കാര്യങ്ങൾ (ശരിയായവ) സ്വീകരിക്കാനും തെറ്റായവ തള്ളിക്കളയാനും കഴിയുന്നത്. അരിസ്റ്റൊടിലിന്റെ മുൻപത്തെ രണ്ടു വാദങ്ങൾ മുഹമ്മദ്‌ നബി(സ) സ്വീകരിച്ചില്ലല്ലോ അവ ശാസ്ത്രത്തിനു വിരുദ്ദമാണ്. മുഹമ്മദ്‌ നബി(സ) പകർത്തിയെഴുതിയതാണെങ്കിൽ ഇതെങ്ങനെ സംഭവിച്ചു ? മാത്രമല്ല അരിസ്റ്റൊടിലിന്റെ ഗ്രന്ഥങ്ങളിൽ പരാമർശിക്കാത്ത എന്നാൽ ശാസ്‌ത്രീയ സത്യങ്ങളുമായി പാരസ്പര്യം പുലർത്തുന്ന പല വീക്ഷണങ്ങളും ഖുർആൻ പറയുന്നുണ്ടുതാനും. ഇതിൽ നിന്ന് എത്താൻ കഴിയുന്ന യുക്തിപരമായ ഒരു കാര്യമേയുള്ളൂ . ഖുർആൻ അരിസ്റ്റൊടിലിന്റെ വാദങ്ങളെ ഒരിക്കലും പകർത്തിയിട്ടില്ല എന്ന് തന്നെ!

മുഹമ്മദ്‌ നബി (സ) : വിശ്വസ്തതയുടെ പ്രതിരൂപം


ഗ്രീക്ക് പഠനങ്ങളിൽ നിന്ന് നബി(സ) മോഷ്ട്ടിച്ചതാണ് വിശുദ്ധ ഖുർആനിലെ ഭ്രൂണശാസ്ത്ര പരാമർശങ്ങളെന്ന ആരോപണത്തിന്റെ നിജസ്ഥിതി നാം നൂലിഴ കീറി പരിശോധിച്ച് കഴിഞ്ഞു. ഈ ആരോപണം ഉന്നയിച്ചുകൊണ്ട് കൂടുതൽ ഗുരുതരമായ ഒരു കാര്യം കൂടി വിമർശകർ പറയുന്നു- മുഹമ്മദ്‌ നബി(സ) ഒരു മോഷ്ട്ടാവയിരുന്നു എന്ന്! അതായത് ദൈവിക വചനങ്ങളെന്ന പേരിൽ മറ്റു സംസ്കാരങ്ങളിൽ നിന്ന് മോഷ്ടിച്ച അറിവുകളാണ് മുഹമ്മദ്‌ നബി (സ) അവതരിപ്പിച്ചതെന്ന വാദം ഉന്നയിക്കുന്നതോടെ മുഹമ്മദ്‌ എന്ന വ്യക്തിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ഗൂഡ ശ്രമംകൂടിയാണ് ഇവര്‍ നടത്തുന്നത്. നിരർഥകമായ ഈ ആരോപണത്തിന്റെ പൊരുൾ നാം മനസ്സിലാക്കിയെങ്കിലും മുഹമ്മദ്‌ നബി(സ) എന്ന വ്യക്തിയെക്കുറിച്ച് അടുത്തറിയുന്നത് ഇത്തരമൊരു ആരോപണത്തിന്റെ മൌഢ്യത്തിന്റെ ആഴമളക്കാൻ പര്യാപ്തമാകും.
മുഹമ്മദ്‌ നബി(സ)യുടെ ജീവിതത്തെ സംബന്ധിച്ചുള്ള ആദ്യകാല ചരിത്രസ്ത്രോതസ്സുകളെല്ലാം അദ്ധേഹത്തിന്റെ വ്യക്തിത്വത്തിന്റെ സമ്പൂർണത വെളിവാക്കുന്നതാണ്. അദ്ദേഹം ഒരു കള്ളനായിരുന്നില്ല എന്ന് മാത്രമല്ല, അത്തരമൊരു വാദം ചരിത്രത്തോടുള്ള നീതികേട്‌ കൂടിയായിരിക്കും. തന്റെ ശത്രുക്കൾക്കിടയിൽ പോലും അൽ അമീൻ (വിശ്വസ്ഥൻ) എന്നാണു അദ്ദേഹം അറിയപ്പെട്ടത് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
എന്തിനാണ് നുണയനായ ഒരു വ്യക്തി തന്റെ അസത്യവാദങ്ങൾ ഉപയോഗിക്കുക? തീര്ച്ചയായും തന്റെ ജീവിതത്തിൽ അതുമൂലം എന്തെങ്കിലും ലാഭം ലഭിക്കാനായിരിക്കും. എന്നാൽ ഈ ലോകത്തെ എല്ലാ ലാഭേച്ഛകളേയും നിരാകരിക്കുകയും തന്റെ സന്ദേശം പ്രചരിപ്പിക്കാൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മുഹമ്മദ്‌ നബി (സ). താൻ പ്രബോധനം ചെയ്ത സന്ദേശം വിളംബരം ചെയ്യുന്നത് നിർത്താൻ പണവും പ്രതാപവും നേതൃത്വവും വാഗ്ധാനം ചെയ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല! ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക എന്ന സന്ദേശം പ്രബോധനം ചെയ്തത് മൂലം, എന്ന് വിശ്വസിച്ചത് മൂലം അദ്ദേഹം മർദ്ദിക്കപ്പെട്ടു, ബഹിഷ്ക്കരിക്കപ്പെട്ടു ഒടുവിൽ തന്റെ പ്രിയപ്പെട്ട ജന്മദേശമായ മക്കയിൽ നിന്ന് പുറത്താക്കപ്പെട്ടു. ദിവസങ്ങളോളം പട്ടിണി കിടന്നു, തെരുവ് പിള്ളേരാല്‍ കല്ലെറിയപ്പെട്ടു കാലുകൾ രക്തത്തിൽ കുതിർന്നു, അദ്ദേഹത്തിന്റെ കൂടെ നിന്നവരും വിശ്വസിച്ചവരും ക്രൂരമായി പീഢിപ്പിക്കപ്പെട്ടു. ഇത്രയെല്ലാം യാതനകൾ സഹിച്ചിട്ടും താൻ പറഞ്ഞ കാര്യത്തിൽ നിന്ന് ലവലേശം പിന്നോട്ട് പോകാത്ത വ്യക്തി നുണയനാണ് എന്ന വാദം എത്രമാത്രം നിരർഥകമാണ്? തീര്‍ച്ചയായും ഒരു യുക്തി കൊണ്ടും നീതികരിക്കാനാകാത്ത വാദം തന്നെയാകും അത്. പ്രമുഖ ഒറിയന്റലിസ്റ്റ് ഡബ്ല്യൂ . മോണ്ട്ഗോമറി വാട്ട് തന്റെ "മുഹമ്മദ്‌ മക്കയിൽ" ( Muhammed at Mecca) എന്ന പുസ്തകത്തിൽ എഴുതി
" സ്വന്തം വിശ്വാസത്തിനു വേണ്ടി ഏതു പീഡനവും ഏറ്റുവാങ്ങാനുള്ള അദ്ദേഹത്തിന്റെ സജ്ജതയും അദ്ദെഹത്തിൽ വിശ്വസിച്ച വ്യക്തികളുടെ സ്വഭാവ വൈശിഷ്ട്യവും അദ്ദേഹത്തിന്റെ പരമമായ നേട്ടവും- എല്ലാം വിരൽ ചൂണ്ടുന്നത് അദ്ദേഹത്തിന്റെ സമ്പൂർണമായ വ്യക്തിത്വത്തിലോട്ടാണ്. മുഹമ്മദ്‌ ഒരു കപടനാണ് എന്ന ഊഹം, ഈ വാദം നല്‍കുന്ന ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതാണ്."
മതപരവും മതേതരവുമായ എല്ലാ മേഖലകളിലും മുഹമ്മദ്‌ നബി(സ) വിജയം വരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ സത്യസന്ധതയായിരുന്നു. അതല്ലെങ്കിൽ കേവലം 23 വർഷ കാലത്തിൽ ഒരു ജനതക്ക് ഒരിക്കലും സാധ്യമാവാത്ത ഈ വിജയങ്ങൾ നേടാൻ ഒരു മനുഷ്യന് കഴിയുകയില്ലതന്നെ. ഇതേ കാര്യം ചരിത്രകന്മാരായ എഡ്വാർഡ് ഗിബ്ബണ്‍, സൈമണ്‍ ഓക്ലീ എന്നിവര് രേഖപ്പെടുത്തുന്നു. "മുഹമ്മദിന്റെ ജീവിതത്തിലെ മഹത്തരമായ വിജയത്തിന്റെ പ്രധാന സ്വാധീനം അദ്ധേഹത്തിന്റെ തികഞ്ഞ സ്വഭാവ വൈശിഷ്ട്യങ്ങളുടെ കരുത്ത്‌ തന്നെയാണ്"

മുഹമ്മദ്‌ നബി(സ)യുടെ ജീവിതത്തിന്റെ വളരെ സംക്ഷിപ്തമായ ഒരു വിവരണത്തില്‍ നിന്ന തന്നെ അദ്ദേഹത്തിന്റെ സത്യസന്ധത നമുക്ക്‌ ബോധ്യപ്പെട്ടു. ആധുനിക ലോകചരിത്രത്തെ വളരെയധികം സ്വാധീനിച്ച,കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസം പ്രബോധനം ചെയ്ത, വിശ്വസ്തതയുടെ പ്രതിരൂപമായിരുന്ന മുഹമ്മദ്‌ നബി(സ) വ്യക്തിയെക്കുറിച്ചുള്ള നമ്മുടെ പഠനങ്ങള്‍ നമ്മുടെ സ്വഭാവങ്ങളുടെ തന്നെ സമ്പൂര്‍ണ പരിവര്‍ത്തനത്തിലേക്കാകാം നമ്മെ നയിക്കുന്നത്.

ഖുര്‍ആനിലെ ഭ്രൂണശാസ്ത്രം മോഷണമോ? വിമര്‍ശനങ്ങളെ അതിജയിച്ച് വിശുദ്ധ ഖുര്‍ആന്‍!!

വിമര്‍ശകര്‍ക്ക്‌ മറുപടി: ഖുര്‍ആനിലെ ഭ്രൂണശാസ്ത്രം മോഷണമോ?

വിശുദ്ധ ഖുർആനിലെ സൂറത്തു മു'മിനൂനിൽ വിവരിക്കപ്പെട്ട ഭ്രൂണവികാസവുമായി ബന്ധപ്പെട്ട വസ്തുതകളും ഉപയോഗിച്ച പദങ്ങളും അവയുടെ അർത്ഥഭേദങ്ങളും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഓരോ വാക്കും എത്രമാത്രം അനുയോജ്യവും ഉചിതവുമാണ് എന്നും നമുക്ക് മനസ്സിലായി. അറേബ്യൻ മരുഭൂമിയിൽ ആറാം നൂറ്റാണ്ടിൽ ജീവിച്ച ഒരു വ്യക്തിയാൽ എഴുതപ്പെട്ടതാണോ ഈ വചനങ്ങൾ? ഖുർആനിൽ ഉപയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും കൃത്യതയാൽ അല്ല എന്നു വേണം മനസ്സിലാക്കാൻ കാരണം ശാസ്ത്രം 1400 വർഷങ്ങൾക്കപ്പുറം വിശദീകരിച്ച വസ്തുതകളിലെക്കാണ് വിരൽ ചൂണ്ടുന്നതാണ് ഈ വചനങ്ങൾ. അതിനാൽ തന്നെ ഖുർആൻ ദൈവീകമാണ് എന്നതിന് ഉത്തമമായ തെളിവാകുന്നു ഈ വചനങ്ങൾ. എന്നാൽ ഈ കാര്യങ്ങൾ അന്നേ അറിയപ്പെടുന്നവയായിരുന്നെന്നും മുഹമ്മദ്‌ നബി (സ) അത് പുരാതന ഗ്രീക്ക് ഭ്രൂണശാസ്ത്രത്തിൽ നിന്ന് മോഷ്ടിച്ചതാണെന്നും എന്ന നിലക്കുള്ള പ്രചാരണങ്ങളാണ് ഇസ്ലാം വിരുദ്ധർ അഴിച്ചുവിടാൻ ശ്രമിക്കാറ്. ( ഈ പേജിൽ തന്നെ യുക്തിവാദി നേതാവ് അബ്ദുൽ ജബ്ബാർ മാഷ്‌ അത്തരമൊരു ആരോപണം ഉന്നയിച്ച ഒരു ലേഖനം ഒരു സുഹ്രത് പോസ്റ്റ്‌ ചെയ്യുകയുണ്ടായി). ഈ ആരോപണങ്ങളുടെ വസ്തുത തുറന്ന് കാണിക്കുകയാണ് തുടർന്നുള്ള പോസ്റ്റുകളിൽ ഉദ്ദേശിക്കുന്നത്.


വിമര്‍ശനങ്ങളെ അതിജയിച്ച് വിശുദ്ധ ഖുര്‍ആന്‍

ഭ്രൂണശാസ്ത്രപരമായി ഖുർആൻ പറയുന്ന കാര്യങ്ങൾ നിഷേധിക്കാനാവാത്ത വിധം സുവ്യക്തമാണ് എന്നതിനാൽ അവയെ പാടേ നിഷേധിച് തള്ളുന്നതിനു പകരം മറ്റൊരു മാർഗ്ഗമാണ് വിമർശകർ സ്വീകരിക്കാറ്- മുഹമ്മദ്‌ നബി (സ) ഇവ
ഗ്രീക്ക് ചിന്തകരും ഭിഷഗ്വരരുമായ അരിസ്റ്റൊട്ടിൽ,ഗാലൻ എന്നിവരുടെ കൃതികളിൽ നിന്ന് മോഷ്ട്ടിച്ചതാണ് എന്ന്. ചുരുക്കം ചില സാമ്യതകളുടെയോ സാദൃശ്യങ്ങളുടെയോ പേരിൽ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ബാലിശമാണ്. X, Y എന്ന രണ്ടു കാര്യങ്ങൾ സദൃശ്യമാണ് എന്നത് X Yനെ അനുകരിച്ചു എന്നോ Y Xനെ അനുകരിച്ച് എന്നതിന് തെളിവല്ല. ഇത് തെളിയിക്കാൻ Xഉം Yഉം തമ്മിൽ പ്രായൊഗികമായ ഒരു ബന്ധമുണ്ട് എന്ന് സ്ഥാപിക്കൽ അനിവാര്യമാണ്. ഇതേ കാര്യം മുൻ പറഞ്ഞ ആരോപണത്തിനും ബാധകമാണ്.
ഖുർആനിലെ വസ്തുതകൾ ഗ്രീക്ക് ഭ്രൂണശാസ്ത്രത്തിന്റെ മോഷണമാണ് എന്നതിന് കൃത്യമായ തെളിവുകൾ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്- അല്ലെങ്കിൽ അവയെ കേവലമൊരു ഊഹമായി തള്ളാനേ നിവൃത്തിയുള്ളൂ. .വിമർശകർ തങ്ങളുടെ വാദമുഖം അവതരിക്കുന്നത് അക്കാലത്ത് ഗ്രീകുകാർ അറബികളുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്നു എന്നും അവർ തമ്മിൽ സാംസ്കാരികമായ കൈമാറ്റം നടന്നിരുന്നു എന്നീ കാര്യങ്ങൾ മുന്നിൽ വെച്ചാണ്. അവരുടെ വാദത്തിന്റെ ഘടന ഇങ്ങനെയാണ്:
1) അറബികളും ഗ്രീകുകാരും തമ്മിൽ സാംസ്കാരിക വിനിമയം നടന്നിരുന്നു.
2) മുഹമ്മദ്‌ നബി (സ) അറബിയാണ്
3) അതിനാൽ മുഹമ്മദ്‌ നബി (സ) ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ഗ്രീക്ക് വീക്ഷണം അനുകരിച്ച് എന്ന് വേണം അനുമാനിക്കാൻ.
എന്നാല്‍ ആദ്യ രണ്ടു സൂചനകൾ മൂന്നാമത്തതിനെ ധ്വനിപ്പിക്കാനുള്ള യുക്തിപരമായ തെളിവാകുന്നുണ്ടോ? ഇവിടെ ഈ വാദഗതിയിൽ ചില കാര്യങ്ങൾ വിമർശകർ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കാണാം.
1) ഗ്രീക്ക് വൈദ്യം അറിയാവുന്ന ആരോ ഒരാളിൽ നിന്നാണ് മുഹമ്മദ്‌ നബി (സ)ഗ്രീക്ക് ഭ്രൂണശാസ്ത്രം മനസ്സിലാക്കിയത്.
2) ഏഴാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ( മുഹമ്മദ്‌ നബി (സ)യുടെ ജീവിതകാലം) ഗ്രീക്ക് വൈദ്യം അറബികളിൽ അറിയപ്പെട്ടതും അവർക്കിടയിൽ വ്യാപകമായ ഉപയോഗത്തിലുള്ളതുമായിരുന്നു.
3) മുഹമ്മദ്‌ നബി (സ) ഒരു നുണയനായിരുന്നു- കാരണം ഗ്രീക്ക് ഭ്രൂണശാസ്ത്രത്തിൽ നിന്ന് മോഷ്ടിച് അവ ദൈവത്തിന്റെ വചനങ്ങളാണെന്ന് അദ്ദേഹം വാദിച്ചു.
4) ഭ്രൂണശാസ്ത്ര സംബന്ധിയായി ഖുർആനിക വീക്ഷണവും ഗ്രീക്ക് വീക്ഷണവും ഒന്നാണ്.
ഈ വാദങ്ങളാണ് വിമർശകർ ഇവിടെ പറയാതെ പറയുന്നത്. അല്ലാഹു അനുവദിക്കുകയാണെങ്കിൽ ഈ ആരോപണങ്ങളോരോന്നിനും കൃത്യമായ മറുപടി നൽകാനാണ് തുടർന്നുള്ള പോസ്റ്റുകളിൽ ഉദ്ദേശിക്കുന്നത്.


മുഹമ്മദ്‌ നബി(സ) ഈ വിവരങ്ങളെല്ലാം ഗ്രീക്ക്‌ വൈദ്യന്മാരില്‍ നിന്നു പകര്ത്തുയതാ�ണെന്ന നിലയിലുള്ള ആരോപണം ഈ പേജില്‍ തന്നെ ചിലര്‍ ഉന്നയിച്ച് കണ്ടു...യുക്തിവാദി നേതാവ്‌ ജബ്ബാറിന്റെ ഒരു ലേഖനത്തിലും ഈ വാദം കണ്ടു..ഈ വാദത്തിന്റെ നിരര്‍തകതയാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് .....

മുഹമ്മദ്‌ നബി (സ) ഏതെങ്കിലും ഗ്രീക്ക് ഭിഷഗ്വരനിൽ നിന്ന് ഗ്രീക്ക് വൈദ്യം പഠിച്ചുവോ?

മുഹമ്മദ്‌ നബി (സ)യുടെ കാലത്ത് ജീവിച്ചിരുന്ന ഭിഷഗ്വരൻ ഹാരിഥ് ബ്നു ഖലാദ ഗ്രീക്ക് വൈദ്യം പഠിച്ചിരുന്നു എന്നും അധെഹതിലൂടെയാണ് പ്രവാചകന് (സ) ഈ വിജ്ഞാനം ലഭിച്ചതെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ പല കാരണങ്ങളാൽ ഈ ആരോപണം അടിസ്ഥാനരഹിതമാകുന്നു.
1) ചരിത്രപരമായി മുഹമ്മദ്‌ നബി (സ) ഹാരിഥ് ബ്നു ഖലാദയിൽ നിന്ന് വൈദ്യം പഠിച്ചു എന്നതിന് സ്പഷ്ടവും വ്യക്തവുമായ തെളിവുകൾ ഇല്ല.
2) ജുൻദിഷാപൂരിലെ പേര്ഷ്യൻ വൈദ്യപാഠശാലയിൽ നിന്നാണ് ഹാരിഥ് ബ്നു ഖലാദ വൈദ്യശാസ്ത്രം പഠിച്ചത് എന്ന പറയപ്പെടുന്നു . എന്നാൽ അത്തരമൊരു പാഠശാലയുടെ ചരിത്രപരതയെതന്നെ പല ചരിത്രകാരന്മാരും ചോദ്യം ചെയ്യുന്നു.
3) ഹാരിഥ് ബ്നു ഉലാദ ഒരു ഭിഷഗ്വരൻ ആയിരുന്നു എന്ന വാദം തന്നെ പല ചരിത്രകാരന്മാരും ചോദ്യം ചെയ്യുന്നുണ്ട്.
4) "താരീഖ് അൽ- റസൂൽ വാൽ-മുൽക് " തുടങ്ങിയ പ്രവാചകചരിത്ര ഗ്രന്ഥങ്ങളിൽ ഇബ്നു ഉലാദ തന്നെ പ്രവാചകൻ (സ)ന്റെ സത്യസന്ധതയെയും ഖുർആനിന്റെ അമാനുഷിക വിവരണ രീതിയെയും പുകഴ്ത്തുന്നു. ഇബ്ന്‍ ഖലാദയുടെ ആശയങ്ങള്‍ നബി(സ�)) പകര്‍ത്തിയതാണെങ്കില്‍ ഇത്തരമൊരു പുകഴ്ത്തല്‍ അദ്ദേഹത്തിന്റെ സത്യസന്ധത തന്നെ ചോദ്യം ചെയ്യുന്നതാണ്.
5) ഹാരിഥ് ബ്നു ഖലാദ ത്വായിഫ്കാരനാണ്. ത്വായിഫ് ഇസ്ലാമുമായി ബന്ധപ്പെടുന്നത് പ്രവാചകന്റെ (സ) മദീനാ ഹിജ്രക്ക് ശേഷം എട്ടാം വർഷത്തിലാണ്. ( മുഹമ്മദ്‌ നബി (സ) മരണപ്പെടുന്നതിൻ വെറും 2 വർഷം മുന്പ്).
അതിനു മുൻപേ അവതരിച്ച സൂറത്തുൽ മു'മിനൂനിലെ വചനങ്ങൾ മുഹമ്മദ്‌ നബി (സ) ഹാരിഥയിൽ നിന്ന് പകർത്തിയതാണെന്ന വാദം ചരിത്രത്തോട് തന്നെയുള്ള നീതികേടാവും.
6) ഹാരിഥ് ബ്നു ഖലാദ വൈദ്യനാണെന്നുള്ള ചരിത്ര രേഖകൾ അന്ഗീകരിച്ചാൽ തന്നെ അദ്ധേഹത്തിന്റെ ഗ്രീക്ക് പാരമ്പര്യം സംശയാസ്പതമാണ്. അദ്ധേഹത്തിന്റെ ചികിത്സാ രീതി അറേബ്യൻ പാരമ്പര്യത്തിലതിഷ്ടിധതമായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നു.


ഖുര്‍ആനും ഭ്രൂണശാസ്ത്രവും:ഇരുട്ടില്‍ തപ്പുന്ന വിമര്‍ശകര്‍

ഗ്രീക്ക് വൈദ്യശാസ്ത്രം അറബികൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നുവോ?

ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ ജനതക്കിടയിൽ ഗ്രീക്ക് ഭ്രൂണശാസ്ത്രസംബന്ധിയായ അറിവ് വ്യാപകമായിരുന്നു എന്നും ഖുർആനിലെ പരാമർശങ്ങൾ അവയുടെ അടിസ്ഥാനത്തിലാണെന്നും വിമർശകർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഗ്രീകുകാരും , റോമന്കാരും, അറബികളും തമ്മിൽ അക്കാലഘട്ടത്തിൽ സാംസ്കാരിക സമ്പര്‍ക്കം നിലനിന്നിരുന്നു എന്ന നിഗമനത്തെ മുന്നിൽ നിർത്തിയാണ് വിമർശകർ തങ്ങളുടെ വാദമുഖം സ്ഥാപിക്കാൻ ശ്രമിക്കാർ. എന്നാൽ കാടടച്ചുള്ള വെടി എന്നതിനപ്പുറം തങ്ങളുടെ വാദമുഖങ്ങൾ ചരിത്രപരമായും യുക്തിപരമായും തെളിയിക്കാൻ അവർ ശ്രമിക്കാറില്ല. മറിച്ച് മറ്റാരും തങ്ങളുടെ ആരോപണത്തെ ഖണ്ഡിക്കാത്ത കാലത്തോളം തങ്ങള് പറഞ്ഞതാണ് സത്യം എന്ന മുഖംമൂടി ധരിക്കാറാണ് ഇക്കൂട്ടര് ചെയ്യാർ.
..................
ഈ ആരോപണത്തിന്റെ ചരിത്രപരത ഇവിടെ പരിശോധിക്കപ്പെടുന്നു.
മുഹമ്മദ്‌ നബി (സ) ഗ്രന്ഥങ്ങൾ വഴി ഭ്രൂണശാസ്ത്രപരമായ അറിവ് സ്വായത്തമാക്കിയോ?

* ഗ്രീക്ക് ഭ്രൂണശാസ്ത്രസംബന്ധിയായ പ്രധാന അറിവുകൾ അറബി ഭാഷയിലേക്ക് ആദ്യമായി വിവർത്തനം ചെയ്യപ്പെട്ടത് മുഹമ്മദ്‌ നബി (സ) യുടെ മരണത്തിനു ശേഷം 150 വർഷം കഴിഞ്ഞാണ്. അബ്ബാസിയ്യ ഖലീഫമാരുടെ(കൃത്യമായി പറഞ്ഞാല്‍ ഹാരൂണ്‍ റഷീദ്‌,മകന്‍ മ'മൂന്‍ എന്നിവരുടെ) കാലഘട്ടത്തിലാണ് ഇസ്ലാമികേതര ഗ്രന്ഥങ്ങൾ അറബി ഭാഷയിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ട് തുടങ്ങിയത് എന്ന് ചരിത്രത്തില്‍ രേഖപ്പെട്ടിരിക്കുന്നു.

* ഇനി മറ്റു ഭാഷകളിൽ നില നിന്നിരുന്ന സ്ത്രോതസ്സുകളിൽ നിന്നാണോ മുഹമ്മദ്‌ നബി (സ) ഈ അറിവ് സ്വോന്തമാക്കിയത്? (ഉദാ: ഗാലന്റെ കൃതികളുടെ സിറിയൻ, ലാറ്റിൻ ഭാഷകളിലുള്ള വിവർത്തനം).
എന്നാൽ മുഹമ്മദ്‌ നബി (സ)ക്ക് ലാറ്റിൻ, സിറിയൻ ഭാഷകൾ അറിയില്ലായിരുന്നു അതിനാൽ തന്നെ അത്തരമൊരു നിഗമനം യുക്തിക്ക് നിരക്കാത്തതാണ്. ഇനി ഈ വിവർത്തനങ്ങൾ പഠിച്ച ഒരാൾ നബി (സ)ക്ക് ഈ വിവരങ്ങൾ കൈമാറിയതിന്റെ സാധ്യതകളും തള്ളിക്കളയാവുന്നതാണ്. ഇക്കാര്യം ഹാരിത് ഇബ്നു ഖാലാദയുടെ വിഷയത്തിൽ നാം വിശദമായി വിവരിച്ചു കഴിഞ്ഞു.(ഭാഗം 15 കാണുക)

*അരിസ്റ്റൊറ്റ്ല്, പ്ലാറ്റോ, ഗാലൻ തുടങ്ങിയ ഗ്രീക്ക് ചിന്തകന്മാരുടെ കൃതികളുമായി ഇസ്ലാമിക ലോകം പരിചയപ്പെടുന്നത് അവരുടെ കൃതികൾ ലാറ്റിനിൽ നിന്ന് സിറിയനിലേക്കും തുടർന്ന് സിറിയനിൽ നിന്ന് അറബിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടതിനു ശേഷമാണ് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഇത് നടന്നതാകട്ടെ മുൻസൂചിപ്പിക്കപ്പെട്ടപ്രകാരം എ. ഡി എട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ് ( അതായത് നബി (സ)യുടെ മരണശേഷം ചുരുങ്ങിയത് ഒരു 170 വർഷങ്ങൾക്ക് ശേഷം!)
അതിനാൽ തന്നെ ഗ്രീക്ക് കൃതികളിൽ നിന്ന് മുഹമ്മദ്‌ നബി(സ) ഭ്രൂണശാസ്ത്രം പഠിച്ചു എന്ന ആരോപണം വിമർശകർക്ക് മുൻപിൽ തന്നെ ചോദ്യചിഹ്നമായി നിലക്കൊള്ളുന്നു.


ഗ്രീക്ക് ഗ്രന്ഥങ്ങളിൽ നിന്നോ അവയുടെ വിവർത്തനങ്ങളിൽ നിന്നോ അല്ലെങ്കിൽ പിന്നെ എവിടെ നിന്നാണ് മുഹമ്മദ്‌ നബി (സ)ക്ക് ഈ വിവരങ്ങൾ ലഭിച്ചത്? വിമർശകർ തോറ്റു പിന്മാറാൻ തയ്യാറല്ല! അക്കാലത്തിൽ അറബികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ചികിത്സാ രീതിയിൽ ഗ്രീക്ക് സമ്പ്രധായങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നു എന്നും അതിനാല്‍ തന്നെ ഖുറാനിൽ പറഞ്ഞ കാര്യങ്ങൾ അന്ന് അറബികല്ക്കിടയിലുള്ള പൊതുവിജ്ഞാനത്തിൽ പെട്ടത് മാത്രമാണെന്നും വിമർശകർ ആരോപണം ഉന്നയിക്കുന്നു.

എന്നാൽ ഈ ആരോപണങ്ങൾ സ്ഥാപിക്കാൻ ചരിത്രപരമായി യാതൊരു തെളിവുകളുമില്ല. എട്ടാം നൂറ്റാണ്ടിൽ(അതായത്‌ മുഹമ്മദ്‌ നബിയുടെ മരണ ശേഷം ) ഗ്രീക്ക് വൈദ്യം പടിച്ചതോടെയാണ് അറബ് വൈദ്യശാസ്ത്രം വികസിക്കാൻ തുടങ്ങിയത് എന്ന് ഡൊണാൾട് കാംപെൽ രേഖപ്പെടുത്തുന്നു. മാത്രമല്ല ഏഴാം നൂറ്റാണ്ടിലെ അറബികൾക്കിടയിൽ നിലനിന്നിരുന്നത് പാരമ്പര്യമായി കൈമാറിപ്പോന്ന ചികിൽസാരീതികളായിരുന്നു. ഇനി ഒരുപക്ഷെ ചില ചികിത്സാരീതികൾ തമ്മിൽ വല്ല പരസ്പര സാമ്യതകളും വീക്ഷിച്ചാൽ തന്നെ (ഉദാ: കൊമ്പ് വെക്കൽ (cupping) ഇരുകൂട്ടർക്കുമിടയിൽ പ്രചാരത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു) അത് ഭ്രൂണശാസ്ത്രസംബന്ധിയായി ഗ്രീക്ക് വീക്ഷണമാണ് അറബികൾ പുലർത്തിയിരുന്നത് എന്ന വാദത്തെ ഒരിക്കലും സാധൂകരിക്കുന്നതല്ല തന്നെ.

വാക്കുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍!

മനുഷ്യന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടു ഖുര്‍ആനില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ വിശകലനം ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ശാസ്ത്രീയമായ ഒരു പഠനം എന്നതിനപ്പുറം ഖുര്‍ആനില്‍ നല്‍കപ്പെട്ടിട്ടുള്ള ഓരോ പദങ്ങള്‍ക്കും പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ക്ലാസിക്‌ അറബി ഭാഷാ ഗ്രന്ഥങ്ങളും നല്‍കിയ അര്‍ഥങ്ങള്‍ വിശകലനം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഖുര്‍ആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുന്നതാണ് ഈ പഠനത്തില്‍ നിന്ന് നമുക്ക്‌ ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍!

ഖുർആൻ ഇരുപത്തിമൂന്നാം അദ്ധ്യായമായ സൂറത്തുൽ മു'മിനൂനിലെ 12 മുതൽ 14 വരെയുള്ള വചനങ്ങളിലൂടെ മനുഷ്യഭ്രൂണത്തിന്റെ പടിപടിയായുള്ള വളർച്ചയെ വശ്യവും എന്നാൽ സംക്ഷിപ്തവുമായി അവതരിപ്പിക്കുന്നു.

" തീർച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ടമായി രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ടത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു . പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു."

നുത്വുഫ: ആദ്യ ഘട്ടം: ഖുര്‍ആന്‍ എന്ത് പറയുന്നു?

ثم جعلناه نطفة
" പിന്നീട് നാം അവനെ ഒരു ദ്രാവകതുള്ളിയായി നിക്ഷേപിച്ചു."

മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ അടുത്ത ഘട്ടമായി ഖുർആൻ "നുത്വുഫ"യെ പരിചയപ്പെടുത്തുന്നു.

എന്താണ് "നുത്വുഫ"?

*അറബി ഭാഷ പ്രകാരം ഇറ്റിറ്റ് വീഴുന്ന തുള്ളികൾക്കും അതല്ലെങ്കിൽ ബീജതിനുമാണ് നുത്വുഫ എന്ന് പറയുക. പ്രസിദ്ധ അറബി നിഘണ്ടുവായ ലിസാനുൽ അറബ് നുത്വുഫക്ക് നൽകിയ അർഥം " ഒരു കാലി പാത്രത്തിൽ ബാക്കിയായ ഏക ജലകണം" എന്നാണ്.

*ഒരു വലിയ കൂട്ടത്തിൽ നിന്നുള്ള ഒരു കണം എന്ന അർഥം ഖുർആനിൽ നിന്ന് തന്നെ നമ്മുക്ക് ലഭിക്കുന്നു.എഴുപത്തിയഞ്ചാം അദ്ധ്യായമായ സൂറത്തുൽ ഖിയാമയിലെ മുപ്പത്തേഴാം വചനം ഇങ്ങനെയാണ്,
" അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരു കണമായിരുന്നില്ലേ? "
ഇവിടെ ശ്രദ്ധേയമായ കാര്യം ഖുർആൻ ഈ വചനത്തില്‍ ബീജത്തിന് ഉപയോഗിച്ച പദം 'മനിയ്യ് ' എന്നതും കണത്തിനു "നുത്വുഫ" എന്നതുമാകുന്നു.

*സ്വഹീഹ് മുസ്ലിമിലെ ഒരു പ്രവാചക വചനത്തിൽ നുത്വുഫയെ മുഹമ്മദ്‌ നബി (സ ) പരിചയപ്പെടുത്തിയത് സ്ത്രീ പുരുഷ പ്രത്യുത്പാദന ദ്രാവകങ്ങളുടെ മിശ്രിതമായാണ്.
ഈ വീക്ഷണങ്ങളിൽ നിന്ന് "നുത്വുഫ" എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ബീജമല്ല എന്നും മറിച്ചു ബീജത്തിൽ നിന്നുള്ള ഒരു കോശത്തെയാണെന്നും മനസ്സിലാകാം. പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇബ്നു കഥീർ നൽകിയ വിവരണവും ഇപ്രകാരം തന്നെ.

*ഖുറാനിലെ തന്നെ മറ്റൊരു വചനത്തിൽ കാണാം
" പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽ (സുലാല ) നിന്ന് അവൻ ഉണ്ടാക്കി " (32:8).
ഇവിടെയും ഖുർആൻ പ്രയോഗിച്ചത് "സുലാല " എന്നാണ്. "സുലാല" എന്നാൽ "സത്ത" (extract) എന്നാണ് അർഥം എന്ന് നാം മുൻപ് മനസ്സിലാക്കിയല്ലോ.

മുകളിൽ പറഞ്ഞ അർഥങ്ങളും വിശദീകരണങ്ങളും "നുത്വുഫ" എന്നത് ബീജത്തിന്റെ പര്യായപദമല്ല എന്നും മറിച്ചു ശുക്ലത്തിന്റെയോ അണ്ഡത്തിന്റെയോ സത്തയിൽ നിന്ന് ഒരു ഭാഗത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തം. ബീജം എന്നതിന് ഖുർആനിലും പ്രവാചക വചനങ്ങളിലും ഉപയോഗിക്കപ്പെട്ട പദം "നുത്വുഫ" അല്ല , മറിച്ച് "മനിയ്യ് " എന്നും ആണെന്ന് നമുക്ക് മനസ്സിലാകാം
ഇതിനു കൂടെ തന്നെ സൂറത്തുൽ ഇന്‍സാനിൽ ഖുർആൻ പറയുന്നു
" തീർച്ചയായും നാം കൂടിക്കലർന്നുണ്ടായ ( അംഷാജ്) "നുത്വുഫ"യിൽ നിന്ന് മനുഷ്യനെ സൃഷ്ട്ടിചിരിക്കുന്നു" (75:2)
"അംഷാജ്" (കൂടിച്ചേർന്ന ) എന്നത് ഭാഷാവ്യാകരണ പ്രകാരം ഒരു ബഹുവചന വിശേഷണമാണ് ( plural adjective). അതിനാൽ വ്യാകരണ പ്രകാരം "നുത്വുഫ" എന്നത് വിവിധ വസ്തുക്കൾ കൂടിച്ചേർന്ന ഒരു ദ്രാവകത്തിന്റെ തുള്ളിയാണ് എന്ന് മനസ്സിലാകാം. അപ്പോൾ നുത്വുഫ എന്നത് പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ബീജത്തിന്റെയും അണ്ഡത്തിന്റെയും മിശ്രിതത്തിൽ നിന്നുള്ള ഒരു ചെറിയ തുള്ളിയാകുന്നു.
എത്ര അത്ഭുതകരം! വിശുദ്ധ ഖുർആനിൽ പ്രയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും പ്രയോഗം വരെ എത്ര സൂക്ഷ്മമാണ്‌ എന്ന് ഒരൊറ്റ വചനത്തിന്റെ വിശകലനത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.



നുത്വുഫ-ശാസ്ത്രീയ വിശകലനം 


ഖുർആനും പ്രവാചക വചനങ്ങളും "നുത്വുഫ"യുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്ന അർഥതലങ്ങൾ ആധുനിക ഭ്രൂണശാസ്ത്രവുമായി കൃത്യമായി യോജിക്കുന്നു . "നുത്വുഫ" എന്ന ഘട്ടം പുരുഷ ബീജത്തിന്റെയും സ്ത്രീ അണ്ഡത്തിന്റെയും "കൂടിച്ചേരൽ "(അംശാജ് ) നടക്കുന്ന ബീജസംയോഗ പ്രക്രിയയെ (Fertilisation) ധ്വനിപ്പിക്കുന്നതാണ് . ഇത് "സിക്താണ്ഡം"(zygote) എന്ന ഏക കോശമായി മാറുന്നു. ഇവ്വിഷയകമായി ഭ്രൂണശാസ്ത്രജ്ഞരായ ജോണ്‍ അലൻ, ബെവര്‍ലി ക്രാമർ എന്നിവർ ഇപ്രകാരം പറയുന്നു
"പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ഓരോ കോശങ്ങളുടെ സംയോജനത്തിൽ നിന്നാണ് മനുഷ്യഘടനയുടെ ഉത്ഭവം.ഈ കോശങ്ങളെ "ഗാമേറ്റ്സ്" (Gametes) എന്ന് വിളിക്കുന്നു .ഈ രണ്ട് കോശങ്ങളും യോജിച്ച് സിക്താണ്ഡം (zygote) എന്ന ഏക കോശമായി മാറുന്നു."
ശാരീരിക ശാസ്ത്ര പ്രകാരം ബീജ സംയോജനം നടക്കണമെങ്കിൽ ഈ രണ്ട് കോശങ്ങളും ദ്രാവകങ്ങളിലായിട്ടാണ് വേണ്ടത്. പുരുഷബീജം (spermatozoon) ശുക്ലത്താലും (semen), സ്ത്രീഅണ്ഡം (oocyte) ഫോളിക്കുലാർ ദ്രാവകതിലുമാണുള്ളത്‌. ഈ ദ്രാവകങ്ങൾ പ്രത്യുത്പാദനതിന് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഖുർആൻ ഉപയോഗിച്ച "നുത്വുഫ" എന്ന പദത്തിന്റെ അർത്ഥവ്യാപ്തി നാം മുമ്പ് പരിശോധിച്ചല്ലോ. ഈ വിവരണവുമായി "നുത്വുഫ" എന്ന ഖുർആൻ വിവരിച്ച ഘട്ടം അക്ഷരാർത്ഥത്തിൽ ഒത്തു പോകുന്നതായി കാണാം. ചുരുക്കത്തിൽ "നുത്വുഫ" എന്ന ഘട്ടം സ്ത്രീ - പുരുഷ ദ്രാവകങ്ങൾ കൂടിക്കലർന്നു അവയിലെ രണ്ട് കോശങ്ങൾ ചേർന്ന് ഏക കോശമായ സിക്താണ്ഡമായി മാറുന്നതിനെ സൂചിപ്പിക്കുന്നു.



ഭദ്രമായ സ്ഥാനം

ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ
"പിന്നീട് നാം അവനെ നുത്വുഫ ആക്കിക്കൊണ്ട് ഭദ്രമായ സ്ഥാനത്ത് വെച്ചു ( ഖറാറിൻ മകീൻ )"

മനുഷ്യ വികാസത്തിന്റെ അടുത്ത ഘട്ടമാണ് "ഖാറാറിൻ മകീൻ" (ഭദ്രമായ സ്ഥാനം ). " ഖറാറിൻ" എന്ന വാക്കിന്റെ ഭാഷാർത്ഥം നിശ്ചലമാക്കുക , ഉറപ്പിക്കുക, നിർണയിക്കുക, വ്യവസ്ഥ ചെയ്യുക എന്നെല്ലാമാണ്. " മകീൻ" എന്നാ വാക്കിന് സ്ഥാപിക്കുക, ഉറപ്പിച്ചു വെക്കുക എന്നീ അർത്ഥങ്ങളുമാണുള്ളത് . ഈ രണ്ടു വാക്കുകളുടെ സമ്മിശ്രണം നമുക്ക് നൽകുന്ന അർഥങ്ങൾ ഭദ്രമായ സ്ഥാനം , ഒരു സ്ഥലത്ത് ഉറപ്പിച്ചു വെക്കുക, അടിയുറച്ച നിശ്ചലസ്ഥാനം തുടങ്ങിയവയാകുന്നു .

ശാസ്ത്രീയ വിശകലനം: 


ഭ്രൂണശാസ്ത്ര പഠനങ്ങൾ പ്രകാരം സിക്താണ്ഡം വിഭജിച് കോശങ്ങളുടെ ഒരു ഗോളമാകുന്നു. ഇതിനെ നാം ബ്ലാസ്ടോസൈറ്റ് (Blastocyte) എന്ന് വിളിക്കുന്നു. ബീജസംയോജനത്തിന്റെ ആറാം ദിവസം "ബ്ലാസ്ടോസൈറ്റ്" സ്വയം ഗർഭപാത്രത്തിന്റെ ഭിത്തിയിൽ സ്ഥാനം ഉറപ്പിക്കുന്നു ! 10 മുതൽ 12 വരെ ദിവസങ്ങൾക്കുള്ളിൽ ബ്ലാസ്ടോസൈറ്റ് എൻഡോമെട്ട്രിയത്താൽ (Endometrium) പൂർണമായി പരിരക്ഷിക്കപ്പെട്ട അവസ്ഥയിലാകുന്നു.എത്ര സുരക്ഷിതമായ സ്ഥാനം! ഖുർആനിന്റെ പ്രയോഗവും ആധുനിക ശാസ്ത്രവും തമ്മിൽ യാതൊരു വൈരുധ്യങ്ങളുമില്ല തന്നെ!




"അലഖ"-ഖുര്‍ആനിന്റെ ദൈവികത തെളിയിക്കുന്നു...


ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً

"പിന്നീട് നാം ആ "നുത്വുഫ"യെ "അലഖ"യാക്കി മാറ്റി."

മനുഷ്യ വളർച്ചയുടെ അടുത്ത ഘട്ടമായി വിശുദ്ധ ഖുർആൻ "അലഖ"യെ പരിചയപ്പെടുത്തുന്നു.

"അലഖ"യുടെ അർഥഭേദങ്ങൾ 

1)തൂങ്ങിക്കിടക്കുക, അള്ളിപ്പിടിക്കുക, പറ്റിചേർന്നിരിക്കുക എന്നീ അർഥങ്ങൾ "അലഖ" എന്ന പദത്തിനുണ്ട്.
2) പിടിക്കുക ,ഘടിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങളും "അലഖ" എന്ന പദത്തിനുണ്ട്.
3)അട്ടയെപ്പോലുള്ള വസ്തുക്കൾക്കും രക്തം ഊറ്റിക്കുടിക്കുന്നവക്കും അറബിയിൽ "അലഖ" എന്ന് പറയും.
4) അവസാനമായി, കയ്യിൽ ഒട്ടിപ്പിടിച്ച് തൂങ്ങിനിൽക്കുന്ന കളിമണ്ണിനും കട്ട പിടിച്ച രക്തത്തിനും "അലഖ" എന്ന് പറയുന്നു. പ്രമുഖ ഖുർആൻ വ്യാഖ്യതാവായ ഇബ്നുകഥീർ "തൂങ്ങിനിൽക്കുന്ന രക്തക്കട്ട" എന്ന അർത്ഥമാണ് "അലഖ"ക്ക് നൽകിയത് (Dangling clot).

അപ്പോൾ അലഖ എന്ന പദത്തിന് നമുക്ക് നൽകാവുന്ന അർത്ഥങ്ങൾ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു
*തൂങ്ങിനിൽക്കുന്നത്
*രക്തം വലിച്ചുകുടിക്കുന്നത്
*അട്ടയെപ്പോലുള്ള വസ്തു
*കട്ട പിടിച്ച രക്തം

ശാസ്ത്രീയ വിശകലനം: 

12 ദിവസം വരെയുള്ള ഭ്രൂണത്തിന്റെ അവസ്ഥ നാം വിശദീകരിച്ച് കഴിഞ്ഞു.ആധുനിക ഭ്രൂണശാസ്ത്ര പ്രകാരം പതിനഞ്ചാം ദിനം മുതൽ ഭ്രൂണം ഗർഭാശയ ഭിത്തിയിൽ തൂങ്ങിനിൽക്കുന്ന രൂപത്തിലാണ് ഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല ഭ്രൂണം അമ്മയുടെ രക്തത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു.ഇതിന് ശേഷം, നാലാമത്തെ ആഴ്ച്ച "ന്യൂറുലേഷൻ" (Neurulation) എന്ന പ്രക്രിയ നടക്കുകയും,ഭ്രൂണത്തിന്റെ "ഫോൾഡിംഗ്"(Folding) - ആദ്യ ഘട്ടം തുടങ്ങുകയും ചെയ്യുന്നു. ഇതോടു കൂടി മനുഷ്യ ഭ്രൂണത്തിന് അട്ടയുമായി സാദ്രശ്യം വരുന്നു (ചിത്രങ്ങൾ കാണുക). ഈയവസ്ഥയിലുള്ള ഭ്രൂണത്തിന്റെ മറ്റൊരു ബാഹ്യാവസ്ഥ എന്തെന്നു വെച്ചാൽ അത് കട്ടപിടിച്ച രക്തവുമായി സാദ്രശ്യം പുലർത്തുന്നു എന്നതാണ് . ഈ സമയത്താണ് മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ രൂപം കൊള്ളുന്നത് - എന്നാൽ മൂന്നാമത്തെ ആഴ്ച്ചക്ക് ശേഷം മാത്രമെ രക്തം ചംക്രമണം ആരംഭിക്കു. അതിനാൽ തന്നെ ഈയൊരവസ്ഥയിൽ ഭ്രൂണം അള്ളിപിടിച്ചു നിൽകുന്ന ഒരു രക്തക്കട്ടയുമായി സാദൃശ്യം പുലർത്തുന്നു.


വിമര്‍ശനം:

ഭ്രൂണത്തിന്റെ ബാഹ്യരൂപത്തെ ദുര്‍വ്യാഖ്യാനിക്കുന്നുവോ?

ഭ്രൂണവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള യോക് സാക് ( yolk sac) ഒഴിവാക്കിയാൽ മാത്രമേ ഭ്രൂണത്തെ അട്ടയുമായി സാദ്രിശ്യപ്പെടുത്താനാവൂ എന്നും അതിനാൽ തന്നെ ഇത് ദുർവ്യാഖ്യാനമാണ് എന്നും സമകാലിക വിമർശകർ ആരോപിക്കുന്നു. എന്നാൽ ഇത്തരക്കാർ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യം യോക് സാക് ( yolk sac - അണ്ഡമധ്യത്തിനാണ് yolk എന്ന് പറയുക, ഉദാഹരണംമുട്ടയുടെ മഞ്ഞക്കുരു) ഭ്രൂണത്തിന്റെ ആന്തരിക ഘടനയിൽ പെട്ടതല്ലെന്നും മറിച്ച് ഭ്രൂണത്തിന്റെ വളർച്ചയിൽ സഹായിക്കുന്നു, എന്നാൽ ഭാഗ്യമായ ഒരു ഘടകമാണ് എന്നതാണ്. ഇവ്വിഷയകമായി പഠനം നടത്തിയ ശാസ്ത്രജ്ഞരുടെ വിവരണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണിത്. പല ശാസ്ത്രഞ്ജരും " എക്സ്ട്രാ എംബ്രയൊണിക് മെംബ്രെയിൻ (extra embryonic membrane)" എന്ന അധ്യായത്തിലാണ് യോക് സാകുമായി (Yolk Sac) ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി യോക് സാക്(Yolk Sac) ഭ്രൂണത്തിന്റെ ഭാഗമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നതെങ്കിൽ കൂടി അത് ഖുർആൻ പറഞ്ഞതിന് വിരുധമാവുന്നില്ല കാരണം യോക് സാക് ഉണ്ടെങ്കിൽകൂടി ഭ്രൂണം അട്ടയുമായി സാദൃശ്യമുള്ളതാണ് , ഒരു ബാഹ്യ വസ്തുവുമായി അള്ളിപ്പിടിച്ചിരിക്കുന്ന ഘടന കൂടി അതോടൊപ്പം നാം കാണുന്നു എന്ന വ്യത്യാസമേ വരുന്നുള്ളൂ .അതിനാല്‍ തന്നെ ഇതൊരിക്കലും ദുര്‍വ്യാഖ്യാനമല്ല, മറിച്ച് ആധുനിക ശാസ്ത്രവുമായി ഒത്ത്തുപോകുന്നതാണ്‌.


മുദ്ഗ-ചവച്ചരക്കപ്പെട്ടത്..



فَخَلَقْنَا الْعَلَقَةَ مُضْغَةً
"അനന്തരം നാം ആ ഭ്രൂണത്തെ (അലഖ) "മുദ്ഗ"യാക്കി രൂപപ്പെടുത്തി."


ഖുർആനിന്റെ ഭാഷ്യപ്രകാരം "മുദ്ഗ"യാണ് മനുഷ്യ ഭ്രൂണ വികാസത്തിന്റെ അടുത്ത ഘട്ടം. ചവച്ചരക്കപ്പെട്ടത്, മാംസപിണ്ഡം എന്നീ അർത്ഥങ്ങളാണ് അറബി ഭാഷയിൽ "മുദ്ഗ"ക്ക് കല്പ്പിക്കപ്പെട്ടിട്ടുള്ളത്. ചവച്ചരക്കപ്പെട്ട ശേഷം വായിൽ ബാക്കിയാവുന്ന പദാർഥത്തിനാണ് സാധാരണ "മുദ്ഗ" എന്ന് പറയപ്പെടുക. ചവച്ചരച്ച പല്ലിന്റെ അടയാളം ബാക്കി വെക്കപ്പെട്ട വസ്തുക്കൾക്കും ചവച്ചരക്കപ്പെടുന്തോറും അടയാളങ്ങൾ മാറപ്പെടുന്ന വസ്തുക്കൾക്കും "മുദ്ഗ" എന്ന് പറയപ്പെടുന്നു. സൂറത്തുൽ മു'മിനൂനിൽ മാത്രമല്ല, സൂറത്തുൽ ഹജ്ജിലും "മുദ്ഗ" എന്ന പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
" അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും" ( ഹജ്ജ് :5)

രൂപം നൽകപ്പെട്ടത്‌ എന്ന അർത്ഥത്തിൽ ഇവിടെ ഉപയോഗിക്കപ്പെട്ട വാക്ക് "മുഖല്ലക്കത്" (مخلقة) എന്നതാണ്.

ശാസ്ത്രീയ വിശകലനം :


ഈ വാക്കിന്റെ വിശകലനവുമായി ബന്ധപ്പെട്ട് നാം വിവരിച്ച അർത്ഥതലങ്ങൾ പരിശോധിച്ചാൽ ഭ്രൂണവികാസത്തിന്റെ നാലാമത്തെ ആഴ്ചയിലേക്കാണ് ഈ വചനം വിരൽ ചൂണ്ടുന്നത് എന്ന് കാണാം. ഈ സന്ദർഭത്തിലാണ് സൊമൈറ്റുകൾ (somites ) ന്യൂറൽ ട്യൂബിനെയും (Neural Tube) നോട്ടോകോർടിനേയും (Notochord ) ആവരണം ചെയ്യാനായി സ്ഥാനം മാറുന്നത്. ഈയവസ്ഥയിൽ ഭ്രൂണത്തിന്മേൽ പല്ലുകളാൽ ചവക്കപ്പെട്ടത് പോലുള്ള അടയാളങ്ങൾ ബാക്കിയാകുന്നു.
"മുദ്ഗ" എന്ന പദത്തിന്റെ മറ്റൊരർത്ഥമായ മാംസപിണ്ഡം എന്നതും ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതാണ്. മാത്രമല്ല "രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡം " എന്ന സൂറത്തുൽ ഹജ്ജിലെ പ്രയോഗം ഈയൊരു സമയത്ത് തന്നെയുള്ള ഓർഗാനോ ജെനറ്റിക് അവസ്ഥയെ ( Organo genetic period ) സംബന്ധിച്ചാവാനും സാധ്യതയുണ്ട്. കാരണം ഓർഗാനോ ജെനറ്റിക് പീരിയഡിലാണ് മനുഷ്യാവയവങ്ങൾ രൂപം കൊള്ളാൻ തുടങ്ങുന്നത്- എന്നാൽ അവ ഈ സമയത്ത്‌ പൂർണരൂപം പ്രാപിക്കുകയുമില്ല!

ചവക്കപ്പെട്ട വസ്തു?


വിമർശകർ ഉയർത്തുന്ന ഒരു വാദം ചവച്ചരക്കപ്പെട്ട മാംസവുമായി സാദൃശ്യം പുലർത്തുന്ന ഒരു ഘട്ടവും ഭ്രൂണവുമായി ബന്ധപ്പെട്ട് ആധുനിക ഭ്രൂണശാസ്ത്രം വിവരിക്കുന്നില്ല എന്നതാണ്. ഇവിടെയാണ്‌ "മുദ്ഗ" എന്ന വാക്കിന്റെ ഭാഷാപരമായ വിശകലനം പ്രസക്തമാവുന്നത്. "മുദ്ഗ"യുടെ ധാതുപദമായ "മാദിഗൻ" ചവച്ചരക്കാൻ സഹായിക്കുന്ന താടിയെല്ലിനെ (mandible) സൂചിപ്പിക്കുന്നു. "മുദ്ഗ" എന്ന പദം നൽകുന്ന അർത്ഥം "ചവക്കപ്പെട്ട മാംസം" എന്നതല്ല, മറിച്ച് ചവക്കപ്പെട്ട മാംസത്തിൽ ബാക്കിയായ അടയാളങ്ങൾ" എന്നതാണ്. ഈ ഘട്ടത്തിലെ ഭ്രൂണത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചാൽ ഖുർആനിന്റെ ദൈവികത അക്ഷരാർത്ഥത്തിൽ ബോധ്യപ്പെടുന്നതാണ്.



എല്ലുകൾ


فَخَلَقْنَا الْمُضْغَةَ عِظَامًا

"പിന്നീട് നാം ആ മാംസപിണ്ഡത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി."


ഖുർആനിക വീക്ഷണ പ്രകാരം "മുദ്ഗ" ഘട്ടത്തിൽ നിന്ന് "ഇളാമ" ( عِظَامًا) എന്ന ഘട്ടത്തിലേക്കുള്ള രൂപാന്തരമാണ് മനുഷ്യ സൃഷ്ട്ടിപ്പിന്റെ അടുത്ത ഘട്ടം. ഈ വാക്കിന്റെ അര്ത്ഥം എല്ലുകൾ എന്നതാകുന്നു. പ്രത്യേകിച് ഒരു ജീവിയുടെ കാലുകളിലെയും കൈകളിലെയും മാംസമുള്ള എല്ലുകൾക്ക് "ഇളാം" എന്ന വാക്ക് പ്രത്യേകം ബാധകമാണ്.

ശാസ്ത്രീയ വിശകലനം.

ഭ്രൂണ വികാസത്തിന്റെ അഞ്ചാം ആഴ്ചയിലാണ് ആക്സിയൽ അസ്ഥികളുടെയും(Axial Skeleton) കാലിലെ എല്ലുകളുടെയും (Limb Skeleton) വളർച്ചയുടെ തുടക്കം. ഈ അവസ്ഥയെ സംബന്ധിച്ച് ശാസ്ത്രഞ്ജർ ഇപ്രകാരം വിശദീകരിച്ചു .
"The limb mesenchyme is at first a homogenous mass but soon condensations occur in it and these
chondrify to form cartilaginous models of the various bones. Each cartilage model is surrounded by perichondrium which is a condensation of mesenchyme. An ossific centre is formed upon each cartilage model by the ingrowth of ostoblasts (bone forming cells) from the surrounding mesenchyme. The surrounding mesenchyme is now termed periosteum. Osteoblasts now produce bones which give rise to the skeletal elements of the limb. ( John Allen & Beverely)

ഖുറാനിലെ വാകുകളുടെ പ്രയോഗവും ആധുനിക ശാസ്ത്രവുമായുള്ള പൊരുത്തം ഇവിടെ പ്രകടമാകുന്നു.

മാംസപിണ്ഡത്തിൽ നിന്ന് അസ്ഥികളോ?

ഇവിടെ അറബി ഭാഷയുമായി പരിചയക്കുറവുള്ളവർ ഒരു തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കാറുണ്ട് - ഈ വചനത്തിനു അവർ പദാനുപദമായി അര്ത്ഥം നൽകും. - "പിന്നീട് നാം ആ |മാംസപിണ്ടത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി." എന്നിട്ട് മാംസപിണ്ഡം ഒരിക്കലും അസ്ഥികളായി മാറില്ലെന്നും അതിനാൽ ഈ വചനം അശാസ്ത്രീയമാണെന്നും വാദിക്കാൻ അവർ ഈ വചനം ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ അറബി വ്യാകരണവും ഖുരാനിന്റെ ശൈലിയും കൃത്യമായി മനസ്സിലാക്കാതെയുള്ള വാദമുഖമാണിത്. വ്യാകരണപ്രകാരം ഈ വചനത്തിന് നൽകാവുന്ന അര്ത്ഥം |മാംസപിന്ടത്തിൽ| നിന്ന് അസ്ഥികൾ ഉണ്ടാക്കി എന്നതാണ്. അതിനാലാണ് പ്രമുഖ ഖുർആൻ പരിഭാഷകൻ യൂസുഫലി "then we made out of that lump bones" എന്നും എം. എച് ശാകിർ "then we made (in) the lump of flesh bones" എന്നും അര്ത്ഥം നല്കിയത്. എന്തിനേറെ, ബ്രിട്ടീഷ്‌ അറബി പണ്ഡിതൻ എ ജെ ആർബെറി തന്റെ പരിഭാഷയിൽ നൽകിയ അര്ത്ഥം "then we created the tissue bones" എന്നതാണ്.

വസ്ത്രം ധരിപ്പിക്കപ്പെട്ട എല്ലുകള്‍


فَكَسَوْنَا الْعِظَامَ لَحْمًا
" എന്നിട്ട് നാം ആ അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു"


ഖുരാനിന്റെ വിശദീകരണ പ്രകാരം, ഭ്രൂണ വികാസത്തിന്റെ അടുത്ത ഘട്ടം അസ്ഥികളെ മാംസത്താൽ പൊതിയലാണ്. "കസൗന" (كسونا) എന്ന വാക്കിന്റെ അർത്ഥം ഉടുപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, പൊതിയുക ബാഗ്യരൂപം നൽകുക എന്നെല്ലാമാണ്. "ലഹ്മ്" (لحم) എന്ന വാക്കിന് മാംസം എന്നാണ് അർത്ഥം.

ശാസ്ത്രീയ വിശകലനം:

ഈ ഘട്ടത്തിൽ "മയോബ്ലാസ്റ്റ്" (Myoblast) | ക്ലേശങ്ങൾ| മുൻലേഖനത്തിൽ വിവരിച്ച രൂപം കൊള്ളുന്ന അസ്ഥികളുടെ അടുത്തേക്ക് സ്ഥാനം മാറുകയും അവക്ക് ചുറ്റും കൂടിച്ചേരുകയും ചെയ്യുന്നു. ചുരുക്കത്തിൽ രൂപം പ്രാപിക്കാൻ തുടങ്ങിയ അസ്ഥികൾക്ക് ചുറ്റും മാംസം പൊതിയാൻ തുടങ്ങുന്നു. "കസൗന" എന്ന വാക്ക് എത്ര മാത്രം ആധുനിക ശാസ്ത്രവുമായി യോജിച്ചു പോകുന്നു എന്ന് ചിന്തിക്കൂ!

എന്ത് കൊണ്ട് ലഹ്മ് (لحم) എന്ന പദം?

ലഹ്മ് (മാംസം, flesh) എന്ന പദത്തേക്കാൾ കൃത്യം അദ്ലത്ത് (പേശി, muscles) എന്നതാനെന്ന്, ആയതിനാൽ ഭ്രൂണ വികാസത്തിന്റെ ഈ ഘട്ടത്തെ കുറിക്കാൻ ഖുർആൻ ഉപയോഗിച്ച പദം കൃത്യമല്ല എന്നും വിമർശകർ അഭിപ്രായപ്പെടുന്നു. ലഹ്മ് (لحم)എന്ന പദത്തിൻ പേശികൾ മാത്രമല്ല |സ്തായുക്കളും| (tendons) കണക്ടീവ് ടിഷ്യൂസും ( Connective Tissues) ഉൾപ്പെടും. ഈ ഘട്ടത്തിൽ തന്നെ ഇവയെല്ലാം രൂപം കൊള്ളുന്നതായി ശാസ്ത്രഞ്ജർ വിവരിക്കുന്നു.
" Ultimately, the muscles and tendons become attached to the bony structures so that they can produce their actions across the joints"
( Beverely Kramer & John Allen)
അതിനാൽ തന്നെ ഖുർആനിന്റെ പരാമർശം വളരെ കൃത്യമാണ് എന്ന് നമുക്ക് മനസ്സിലാക്കാം


ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ

"പിന്നീട് മറ്റൊരു സൃഷ്ട്ടിയായി നാം അവനെ വളർത്തിയെടുത്തു"

(ഖൽക്) خلق എന്ന പദത്തിന്റെ അര്ത്ഥം സൃഷ്ട്ടി, രൂപം എന്നിവയെല്ലാമാണ്. "ആഖറ" (اخر) എന്ന പദത്തിന് "മറ്റൊന്ന്" എന്നാണ് അര്ത്ഥം. പ്രവാചകാനുയായിയും സുപ്രസിദ്ധ ഖുർആൻ വ്യാക്യാതാവുമായ ഇബ്നു കഥീർ (റ) "ആഖർ" എന്ന പദം കൊണ്ടുദേശിക്കുന്നത് ഗർഭകാലഘട്ടത്തെയും, ശൈശവത്തെയും, ബാല്യത്തെയും ആണ് എന്ന് പറഞ്ഞതായി ഇമാം റാസി രേഖപ്പെടുത്തുന്നു. ഗർഭകാലഘട്ടത്തിലേ എട്ടാമത്തെ ആഴ്ച മുതൽ അവസാനം വരെ ഭ്രൂണത്തെ സംബന്ധിച്ചിടത്തോളം വളർച്ചയുടെ കാലമാണ്‌. ഈ സമയത്തെ foetal stage എന്ന് വിളിക്കുന്നു. ഇവിടെ രൂപമില്ലാത്ത അവസ്ഥയിലുള്ള മനുഷ്യഭ്രൂണം കൃത്യമായ രൂപത്തിലേക്കുള്ള മാറ്റം ആരംഭിക്കുന്നു. മനുഷ്യ രൂപത്തിന്റെ ബാഗ്യസവിശേഷതകൾ രൂപം കൊള്ളുന്നത് ഈ സമയത്താണ് എന്ന് വ്യക്തം. അതെ, മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ മറ്റൊരു ഘട്ടം ആരംഭിക്കുകയായി.


വിശുദ്ധ ഖുർആനിലെ സൂറത്തു മു'മിനൂനിൽ വിവരിക്കപ്പെട്ട ഭ്രൂണവികാസവുമായി ബന്ധപ്പെട്ട വസ്തുതകളും ഉപയോഗിച്ച പദങ്ങളും അവയുടെ അർത്ഥഭേദങ്ങളും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഓരോ വാക്കും എത്രമാത്രം അനുയോജ്യവും ഉചിതവുമാണ് എന്നും നമുക്ക് മനസ്സിലായി. അറേബ്യൻ മരുഭൂമിയിൽ ആറാം നൂറ്റാണ്ടിൽ ജീവിച്ച ഒരു വ്യക്തിയാൽ എഴുതപ്പെട്ടതാണോ ഈ വചനങ്ങൾ? ഖുർആനിൽ ഉപയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും കൃത്യതയാൽ അല്ല എന്നു വേണം മനസ്സിലാക്കാൻ കാരണം ശാസ്ത്രം 1400 വർഷങ്ങൾക്കപ്പുറം വിശദീകരിച്ച വസ്തുതകളിലെക്കാണ് വിരൽ ചൂണ്ടുന്നതാണ് ഈ വചനങ്ങൾ. അതിനാൽ തന്നെ ഖുർആൻ ദൈവീകമാണ് എന്നതിന് ഉത്തമമായ തെളിവാകുന്നു ഈ വചനങ്ങൾ.

ഇനി ഈ വിവരങ്ങള്‍ അന്നെ അറിയപ്പെട്ടതാണോ?
ഇവ മുഹമ്മദ്‌ നബി ഗ്രീക്ക് ഭ്രൂണശാസ്ത്രജ്ഞരില്‍ നിന്ന് പഠിച്ചതാണോ?
എന്തായിരുന്നു ഭ്രൂണസംബന്ധമായ ഗ്രീക്ക് പരിജ്ഞാനം?അരിസ്റ്റോട്ടിലും ഗാലനുമെല്ലാം പറഞ്ഞതെന്താണ്?
തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വായിക്കാം....

"എന്നിട്ട് നാം ആ അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു"


فَكَسَوْنَا الْعِظَامَ لَحْمًا
" എന്നിട്ട് നാം ആ അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു"

ഖുരാനിന്റെ വിശദീകരണ പ്രകാരം, ഭ്രൂണ വികാസത്തിന്റെ അടുത്ത ഘട്ടം അസ്ഥികളെ മാംസത്താൽ പൊതിയലാണ്. "കസൗന" (كسونا) എന്ന വാക്കിന്റെ അർത്ഥം ഉടുപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, പൊതിയുക ബാഗ്യരൂപം നൽകുക എന്നെല്ലാമാണ്. "ലഹ്മ്" (لحم) എന്ന വാക്കിന് മാംസം എന്നാണ് അർത്ഥം.

ശാസ്ത്രീയ വിശകലനം:
ഈ ഘട്ടത്തിൽ "മയോബ്ലാസ്റ്റ്" (Myoblast) | ക്ലേശങ്ങൾ| മുൻലേഖനത്തിൽ വിവരിച്ച രൂപം കൊള്ളുന്ന അസ്ഥികളുടെ അടുത്തേക്ക് സ്ഥാനം മാറുകയും അവക്ക് ചുറ്റും കൂടിച്ചേരുകയും ചെയ്യുന്നു. ചുരുക്കത്തിൽ രൂപം പ്രാപിക്കാൻ തുടങ്ങിയ അസ്ഥികൾക്ക് ചുറ്റും മാംസം പൊതിയാൻ തുടങ്ങുന്നു. "കസൗന" എന്ന വാക്ക് എത്ര മാത്രം ആധുനിക ശാസ്ത്രവുമായി യോജിച്ചു പോകുന്നു എന്ന് ചിന്തിക്കൂ!

എന്ത് കൊണ്ട് ലഹ്മ് (لحم) എന്ന പദം?
ലഹ്മ് (മാംസം, flesh) എന്ന പദത്തേക്കാൾ കൃത്യം അദ്ലത്ത് (പേശി, muscles) എന്നതാനെന്ന്, ആയതിനാൽ ഭ്രൂണ വികാസത്തിന്റെ ഈ ഘട്ടത്തെ കുറിക്കാൻ ഖുർആൻ ഉപയോഗിച്ച പദം കൃത്യമല്ല എന്നും വിമർശകർ അഭിപ്രായപ്പെടുന്നു. ലഹ്മ് (لحم)എന്ന പദത്തിൻ പേശികൾ മാത്രമല്ല |സ്തായുക്കളും| (tendons) കണക്ടീവ് ടിഷ്യൂസും ( Connective Tissues) ഉൾപ്പെടും. ഈ ഘട്ടത്തിൽ തന്നെ ഇവയെല്ലാം രൂപം കൊള്ളുന്നതായി ശാസ്ത്രഞ്ജർ വിവരിക്കുന്നു.
" Ultimately, the muscles and tendons become attached to the bony structures so that they can produce their actions across the joints"
( Beverely Kramer & John Allen)
അതിനാൽ തന്നെ ഖുർആനിന്റെ പരാമർശം വളരെ കൃത്യമാണ് എന്ന് നമുക്ക് മനസ്സിലാക്കാം

"പിന്നീട് നാം ആ മാംസപിണ്ഡത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി."

എല്ലുകൾ:

فَخَلَقْنَا الْمُضْغَةَ عِظَامًا

"പിന്നീട് നാം ആ മാംസപിണ്ഡത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി."

ഖുർആനിക വീക്ഷണ പ്രകാരം "മുദ്ഗ" ഘട്ടത്തിൽ നിന്ന് "ഇളാമ" ( عِظَامًا) എന്ന ഘട്ടത്തിലേക്കുള്ള രൂപാന്തരമാണ് മനുഷ്യ സൃഷ്ട്ടിപ്പിന്റെ അടുത്ത ഘട്ടം. ഈ വാക്കിന്റെ അര്ത്ഥം എല്ലുകൾ എന്നതാകുന്നു. പ്രത്യേകിച് ഒരു ജീവിയുടെ കാലുകളിലെയും കൈകളിലെയും മാംസമുള്ള എല്ലുകൾക്ക് "ഇളാം" എന്ന വാക്ക് പ്രത്യേകം ബാധകമാണ്.

ശാസ്ത്രീയ വിശകലനം.
ഭ്രൂണ വികാസത്തിന്റെ അഞ്ചാം ആഴ്ചയിലാണ് ആക്സിയൽ അസ്ഥികളുടെയും(Axial Skeleton) കാലിലെ എല്ലുകളുടെയും (Limb Skeleton) വളർച്ചയുടെ തുടക്കം. ഈ അവസ്ഥയെ സംബന്ധിച്ച് ശാസ്ത്രഞ്ജർ ഇപ്രകാരം വിശദീകരിച്ചു .
"The limb mesenchyme is at first a homogenous mass but soon condensations occur in it and these
chondrify to form cartilaginous models of the various bones. Each cartilage model is surrounded by perichondrium which is a condensation of mesenchyme. An ossific centre is formed upon each cartilage model by the ingrowth of ostoblasts (bone forming cells) from the surrounding mesenchyme. The surrounding mesenchyme is now termed periosteum. Osteoblasts now produce bones which give rise to the skeletal elements of the limb. ( John Allen & Beverely)

ഖുറാനിലെ വാകുകളുടെ പ്രയോഗവും ആധുനിക ശാസ്ത്രവുമായുള്ള പൊരുത്തം ഇവിടെ പ്രകടമാകുന്നു.

മാംസപിണ്ഡത്തിൽ നിന്ന് അസ്ഥികളോ?
ഇവിടെ അറബി ഭാഷയുമായി പരിചയക്കുറവുള്ളവർ ഒരു തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കാറുണ്ട് - ഈ വചനത്തിനു അവർ പദാനുപദമായി അര്ത്ഥം നൽകും. - "പിന്നീട് നാം ആ |മാംസപിണ്ടത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി." എന്നിട്ട് മാംസപിണ്ഡം ഒരിക്കലും അസ്ഥികളായി മാറില്ലെന്നും അതിനാൽ ഈ വചനം അശാസ്ത്രീയമാണെന്നും വാദിക്കാൻ അവർ ഈ വചനം ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ അറബി വ്യാകരണവും ഖുരാനിന്റെ ശൈലിയും കൃത്യമായി മനസ്സിലാക്കാതെയുള്ള വാദമുഖമാണിത്. വ്യാകരണപ്രകാരം ഈ വചനത്തിന് നൽകാവുന്ന അര്ത്ഥം |മാംസപിന്ടത്തിൽ| നിന്ന് അസ്ഥികൾ ഉണ്ടാക്കി എന്നതാണ്. അതിനാലാണ് പ്രമുഖ ഖുർആൻ പരിഭാഷകൻ യൂസുഫലി "then we made out of that lump bones" എന്നും എം. എച് ശാകിർ "then we made (in) the lump of flesh bones" എന്നും അര്ത്ഥം നല്കിയത്. എന്തിനേറെ, ബ്രിട്ടീഷ്‌ അറബി പണ്ഡിതൻ എ ജെ ആർബെറി തന്റെ പരിഭാഷയിൽ നൽകിയ അര്ത്ഥം "then we created the tissue bones" എന്നതാണ്.

വാക്കുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍!!




فَخَلَقْنَا الْعَلَقَةَ مُضْغَةً

"അനന്തരം നാം ആ ഭ്രൂണത്തെ (അലഖ) "മുദ്ഗ"യാക്കി രൂപപ്പെടുത്തി."

ഖുർആനിന്റെ ഭാഷ്യപ്രകാരം "മുദ്ഗ"യാണ് മനുഷ്യ ഭ്രൂണ വികാസത്തിന്റെ അടുത്ത ഘട്ടം. ചവച്ചരക്കപ്പെട്ടത്, മാംസപിണ്ഡം എന്നീ അർത്ഥങ്ങളാണ് അറബി ഭാഷയിൽ "മുദ്ഗ"ക്ക് കല്പ്പിക്കപ്പെട്ടിട്ടുള്ളത്. ചവച്ചരക്കപ്പെട്ട ശേഷം വായിൽ ബാക്കിയാവുന്ന പദാർഥത്തിനാണ് സാധാരണ "മുദ്ഗ" എന്ന് പറയപ്പെടുക. ചവച്ചരച്ച പല്ലിന്റെ അടയാളം ബാക്കി വെക്കപ്പെട്ട വസ്തുക്കൾക്കും ചവച്ചരക്കപ്പെടുന്തോറും അടയാളങ്ങൾ മാറപ്പെടുന്ന വസ്തുക്കൾക്കും "മുദ്ഗ" എന്ന് പറയപ്പെടുന്നു. സൂറത്തുൽ മു'മിനൂനിൽ മാത്രമല്ല, സൂറത്തുൽ ഹജ്ജിലും "മുദ്ഗ" എന്ന പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
" അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും" ( ഹജ്ജ് :5)

രൂപം നൽകപ്പെട്ടത്‌ എന്ന അർത്ഥത്തിൽ ഇവിടെ ഉപയോഗിക്കപ്പെട്ട വാക്ക് "മുഖല്ലക്കത്" (مخلقة) എന്നതാണ്.

ശാസ്ത്രീയ വിശകലനം :


ഈ വാക്കിന്റെ വിശകലനവുമായി ബന്ധപ്പെട്ട് നാം വിവരിച്ച അർത്ഥതലങ്ങൾ പരിശോധിച്ചാൽ ഭ്രൂണവികാസത്തിന്റെ നാലാമത്തെ ആഴ്ചയിലേക്കാണ് ഈ വചനം വിരൽ ചൂണ്ടുന്നത് എന്ന് കാണാം. ഈ സന്ദർഭത്തിലാണ് സൊമൈറ്റുകൾ (somites ) ന്യൂറൽ ട്യൂബിനെയും (Neural Tube) നോട്ടോകോർടിനേയും (Notochord ) ആവരണം ചെയ്യാനായി സ്ഥാനം മാറുന്നത്. ഈയവസ്ഥയിൽ ഭ്രൂണത്തിന്മേൽ പല്ലുകളാൽ ചവക്കപ്പെട്ടത് പോലുള്ള അടയാളങ്ങൾ ബാക്കിയാകുന്നു.
"മുദ്ഗ" എന്ന പദത്തിന്റെ മറ്റൊരർത്ഥമായ മാംസപിണ്ഡം എന്നതും ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതാണ്. മാത്രമല്ല "രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡം " എന്ന സൂറത്തുൽ ഹജ്ജിലെ പ്രയോഗം ഈയൊരു സമയത്ത് തന്നെയുള്ള ഓർഗാനോ ജെനറ്റിക് അവസ്ഥയെ ( Organo genetic period ) സംബന്ധിച്ചാവാനും സാധ്യതയുണ്ട്. കാരണം ഓർഗാനോ ജെനറ്റിക് പീരിയഡിലാണ് മനുഷ്യാവയവങ്ങൾ രൂപം കൊള്ളാൻ തുടങ്ങുന്നത്- എന്നാൽ അവ ഈ സമയത്ത്‌ പൂർണരൂപം പ്രാപിക്കുകയുമില്ല!

ചവക്കപ്പെട്ട വസ്തു?


വിമർശകർ ഉയർത്തുന്ന ഒരു വാദം ചവച്ചരക്കപ്പെട്ട മാംസവുമായി സാദൃശ്യം പുലർത്തുന്ന ഒരു ഘട്ടവും ഭ്രൂണവുമായി ബന്ധപ്പെട്ട് ആധുനിക ഭ്രൂണശാസ്ത്രം വിവരിക്കുന്നില്ല എന്നതാണ്. ഇവിടെയാണ്‌ "മുദ്ഗ" എന്ന വാക്കിന്റെ ഭാഷാപരമായ വിശകലനം പ്രസക്തമാവുന്നത്. "മുദ്ഗ"യുടെ ധാതുപദമായ "മാദിഗൻ" ചവച്ചരക്കാൻ സഹായിക്കുന്ന താടിയെല്ലിനെ (mandible) സൂചിപ്പിക്കുന്നു. "മുദ്ഗ" എന്ന പദം നൽകുന്ന അർത്ഥം "ചവക്കപ്പെട്ട മാംസം" എന്നതല്ല, മറിച്ച് ചവക്കപ്പെട്ട മാംസത്തിൽ ബാക്കിയായ അടയാളങ്ങൾ" എന്നതാണ്. ഈ ഘട്ടത്തിലെ ഭ്രൂണത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചാൽ ഖുർആനിന്റെ ദൈവികത അക്ഷരാർത്ഥത്തിൽ ബോധ്യപ്പെടുന്നതാണ്.

ഭ്രൂണം നാലാമത്തെ ആഴ്ചയ്ക്ക് ശേഷം



വിമര്‍ശനം: ഭ്രൂണത്തിന്റെ ബാഹ്യരൂപത്തെ ദുര്‍വ്യാഖ്യാനിക്കുന്നുവോ?



ഭ്രൂണവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള യോക് സാക് ( yolk sac) ഒഴിവാക്കിയാൽ മാത്രമേ ഭ്രൂണത്തെ അട്ടയുമായി സാദ്രിശ്യപ്പെടുത്താനാവൂ എന്നും അതിനാൽ തന്നെ ഇത് ദുർവ്യാഖ്യാനമാണ് എന്നും സമകാലിക വിമർശകർ ആരോപിക്കുന്നു. എന്നാൽ ഇത്തരക്കാർ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യം യോക് സാക് ( yolk sac - അണ്ഡമധ്യത്തിനാണ് yolk എന്ന് പറയുക, ഉദാഹരണം മുട്ടയുടെ മഞ്ഞക്കുരു) ഭ്രൂണത്തിന്റെ ആന്തരിക ഘടനയിൽ പെട്ടതല്ലെന്നും മറിച്ച് ഭ്രൂണത്തിന്റെ വളർച്ചയിൽ സഹായിക്കുന്നു, എന്നാൽ ഭാഗ്യമായ ഒരു ഘടകമാണ് എന്നതാണ്. ഇവ്വിഷയകമായി പഠനം നടത്തിയ ശാസ്ത്രജ്ഞരുടെ വിവരണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണിത്. പല ശാസ്ത്രഞ്ജരും " എക്സ്ട്രാ എംബ്രയൊണിക് മെംബ്രെയിൻ (extra embryonic membrane)" എന്ന അധ്യായത്തിലാണ് യോക് സാകുമായി (Yolk Sac) ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി യോക് സാക്(Yolk Sac) ഭ്രൂണത്തിന്റെ ഭാഗമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നതെങ്കിൽ കൂടി അത് ഖുർആൻ പറഞ്ഞതിന് വിരുധമാവുന്നില്ല കാരണം യോക് സാക് ഉണ്ടെങ്കിൽകൂടി ഭ്രൂണം അട്ടയുമായി സാദൃശ്യമുള്ളതാണ് , ഒരു ബാഹ്യ വസ്തുവുമായി അള്ളിപ്പിടിച്ചിരിക്കുന്ന ഘടന കൂടി അതോടൊപ്പം നാം കാണുന്നു എന്ന വ്യത്യാസമേ വരുന്നുള്ളൂ .അതിനാല്‍ തന്നെ ഇതൊരിക്കലും ദുര്‍വ്യാഖ്യാനമല്ല, മറിച്ച് ആധുനിക ശാസ്ത്രവുമായി ഒത്ത്തുപോകുന്നതാണ്‌.

അലഖ!!!

കയ്യിൽ ഒട്ടിപ്പിടിച്ച് തൂങ്ങിനിൽക്കുന്ന കളിമണ്ണിനും കട്ട പിടിച്ച രക്തത്തിനും "അലഖ" എന്ന് പറയുന്നു. പ്രമുഖ ഖുർആൻ വ്യാഖ്യതാവായ ഇബ്നുകഥീർ "തൂങ്ങിനിൽക്കുന്ന രക്തക്കട്ട" എന്ന അർത്ഥമാണ് "അലഖ"ക്ക് നൽകിയത് (Dangling clot).
രൂണത്തിന്റെ മറ്റൊരു ബാഹ്യാവസ്ഥ എന്തെന്നു വെച്ചാൽ അത് കട്ടപിടിച്ച രക്തവുമായി സാദ്രശ്യം പുലർത്തുന്നു എന്നതാണ് . ഈ സമയത്താണ് മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ രൂപം കൊള്ളുന്നത് - എന്നാൽ മൂന്നാമത്തെ ആഴ്ച്ചക്ക് ശേഷം മാത്രമെ രക്തം ചംക്രമണം ആരംഭിക്കു. അതിനാൽ തന്നെ ഈയൊരവസ്ഥയിൽ ഭ്രൂണം അള്ളിപിടിച്ചു നിൽകുന്ന ഒരു രക്തക്കട്ടയുമായി സാദൃശ്യം പുലർത്തുന്നു.



"അലഖ"-ഖുര്‍ആനിന്റെ ദൈവികത തെളിയിക്കുന്നു...



ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً

"പിന്നീട് നാം ആ "നുത്വുഫ"യെ "അലഖ"യാക്കി മാറ്റി."
മനുഷ്യ വളർച്ചയുടെ അടുത്ത ഘട്ടമായി വിശുദ്ധ ഖുർആൻ "അലഖ"യെ പരിചയപ്പെടുത്തുന്നു.

"അലഖ"യുടെ അർഥഭേദങ്ങൾ
1)തൂങ്ങിക്കിടക്കുക, അള്ളിപ്പിടിക്കുക, പറ്റിചേർന്നിരിക്കുക എന്നീ അർഥങ്ങൾ "അലഖ" എന്ന പദത്തിനുണ്ട്.
2) പിടിക്കുക ,ഘടിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങളും "അലഖ" എന്ന പദത്തിനുണ്ട്.
3)അട്ടയെപ്പോലുള്ള വസ്തുക്കൾക്കും രക്തം ഊറ്റിക്കുടിക്കുന്നവക്കും അറബിയിൽ "അലഖ" എന്ന് പറയും.
4) അവസാനമായി, കയ്യിൽ ഒട്ടിപ്പിടിച്ച് തൂങ്ങിനിൽക്കുന്ന കളിമണ്ണിനും കട്ട പിടിച്ച രക്തത്തിനും "അലഖ" എന്ന് പറയുന്നു. പ്രമുഖ ഖുർആൻ വ്യാഖ്യതാവായ ഇബ്നുകഥീർ "തൂങ്ങിനിൽക്കുന്ന രക്തക്കട്ട" എന്ന അർത്ഥമാണ് "അലഖ"ക്ക് നൽകിയത് (Dangling clot).

അപ്പോൾ അലഖ എന്ന പദത്തിന് നമുക്ക് നൽകാവുന്ന അർത്ഥങ്ങൾ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു
*തൂങ്ങിനിൽക്കുന്നത്
*രക്തം വലിച്ചുകുടിക്കുന്നത്
*അട്ടയെപ്പോലുള്ള വസ്തു
*കട്ട പിടിച്ച രക്തം

ശാസ്ത്രീയ വിശകലനം:
12 ദിവസം വരെയുള്ള ഭ്രൂണത്തിന്റെ അവസ്ഥ നാം വിശദീകരിച്ച് കഴിഞ്ഞു.ആധുനിക ഭ്രൂണശാസ്ത്ര പ്രകാരം പതിനഞ്ചാം ദിനം മുതൽ ഭ്രൂണം ഗർഭാശയ ഭിത്തിയിൽ തൂങ്ങിനിൽക്കുന്ന രൂപത്തിലാണ് ഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല ഭ്രൂണം അമ്മയുടെ രക്തത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു.ഇതിന് ശേഷം, നാലാമത്തെ ആഴ്ച്ച "ന്യൂറുലേഷൻ" (Neurulation) എന്ന പ്രക്രിയ നടക്കുകയും,ഭ്രൂണത്തിന്റെ "ഫോൾഡിംഗ്"(Folding) - ആദ്യ ഘട്ടം തുടങ്ങുകയും ചെയ്യുന്നു. ഇതോടു കൂടി മനുഷ്യ ഭ്രൂണത്തിന് അട്ടയുമായി സാദ്രശ്യം വരുന്നു (ചിത്രങ്ങൾ കാണുക). ഈയവസ്ഥയിലുള്ള ഭ്രൂണത്തിന്റെ മറ്റൊരു ബാഹ്യാവസ്ഥ എന്തെന്നു വെച്ചാൽ അത് കട്ടപിടിച്ച രക്തവുമായി സാദ്രശ്യം പുലർത്തുന്നു എന്നതാണ് . ഈ സമയത്താണ് മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ രൂപം കൊള്ളുന്നത് - എന്നാൽ മൂന്നാമത്തെ ആഴ്ച്ചക്ക് ശേഷം മാത്രമെ രക്തം ചംക്രമണം ആരംഭിക്കു. അതിനാൽ തന്നെ ഈയൊരവസ്ഥയിൽ ഭ്രൂണം അള്ളിപിടിച്ചു നിൽകുന്ന ഒരു രക്തക്കട്ടയുമായി സാദൃശ്യം പുലർത്തുന്നു.

ഭദ്രമായ സ്ഥാനം!!!


ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ
"പിന്നീട് നാം അവനെ നുത്വുഫ ആക്കിക്കൊണ്ട് ഭദ്രമായ സ്ഥാനത്ത് വെച്ചു ( ഖറാറിൻ മകീൻ )"

മനുഷ്യ വികാസത്തിന്റെ അടുത്ത ഘട്ടമാണ് "ഖാറാറിൻ മകീൻ" (ഭദ്രമായ സ്ഥാനം ). " ഖറാറിൻ" എന്ന വാക്കിന്റെ ഭാഷാർത്ഥം നിശ്ചലമാക്കുക , ഉറപ്പിക്കുക, നിർണയിക്കുക, വ്യവസ്ഥ ചെയ്യുക എന്നെല്ലാമാണ്. " മകീൻ" എന്നാ വാക്കിന് സ്ഥാപിക്കുക, ഉറപ്പിച്ചു വെക്കുക എന്നീ അർത്ഥങ്ങളുമാണുള്ളത് . ഈ രണ്ടു വാക്കുകളുടെ സമ്മിശ്രണം നമുക്ക് നൽകുന്ന അർഥങ്ങൾ ഭദ്രമായ സ്ഥാനം , ഒരു സ്ഥലത്ത് ഉറപ്പിച്ചു വെക്കുക, അടിയുറച്ച നിശ്ചലസ്ഥാനം തുടങ്ങിയവയാകുന്നു .

ശാസ്ത്രീയ വിശകലനം:

ഭ്രൂണശാസ്ത്ര പഠനങ്ങൾ പ്രകാരം സിക്താണ്ഡം വിഭജിച് കോശങ്ങളുടെ ഒരു ഗോളമാകുന്നു. ഇതിനെ നാം ബ്ലാസ്ടോസൈറ്റ് (Blastocyte) എന്ന് വിളിക്കുന്നു. ബീജസംയോജനത്തിന്റെ ആറാം ദിവസം "ബ്ലാസ്ടോസൈറ്റ്" സ്വയം ഗർഭപാത്രത്തിന്റെ ഭിത്തിയിൽ സ്ഥാനം ഉറപ്പിക്കുന്നു ! 10 മുതൽ 12 വരെ ദിവസങ്ങൾക്കുള്ളിൽ ബ്ലാസ്ടോസൈറ്റ് എൻഡോമെട്ട്രിയത്താൽ (Endometrium) പൂർണമായി പരിരക്ഷിക്കപ്പെട്ട അവസ്ഥയിലാകുന്നു.എത്ര സുരക്ഷിതമായ സ്ഥാനം! ഖുർആനിന്റെ പ്രയോഗവും ആധുനിക ശാസ്ത്രവും തമ്മിൽ യാതൊരു വൈരുധ്യങ്ങളുമില്ല തന്നെ!

നുത്വുഫ-ശാസ്ത്രീയ വിശകലനം



ഖുർആനും പ്രവാചക വചനങ്ങളും "നുത്വുഫ"യുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്ന അർഥതലങ്ങൾ ആധുനിക ഭ്രൂണശാസ്ത്രവുമായി കൃത്യമായി യോജിക്കുന്നു . "നുത്വുഫ" എന്ന ഘട്ടം പുരുഷ ബീജത്തിന്റെയും സ്ത്രീ അണ്ഡത്തിന്റെയും "കൂടിച്ചേരൽ "(അംശാജ് ) നടക്കുന്ന ബീജസംയോഗ പ്രക്രിയയെ (Fertilisation) ധ്വനിപ്പിക്കുന്നതാണ് . ഇത് "സിക്താണ്ഡം"(zygote) എന്ന ഏക കോശമായി മാറുന്നു. ഇവ്വിഷയകമായി ഭ്രൂണശാസ്ത്രജ്ഞരായ ജോണ്‍ അലൻ, ബെവര്‍ലി ക്രാമർ എന്നിവർ ഇപ്രകാരം പറയുന്നു
"പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ഓരോ കോശങ്ങളുടെ സംയോജനത്തിൽ നിന്നാണ് മനുഷ്യഘടനയുടെ ഉത്ഭവം.ഈ കോശങ്ങളെ "ഗാമേറ്റ്സ്" (Gametes) എന്ന് വിളിക്കുന്നു .ഈ രണ്ട് കോശങ്ങളും യോജിച്ച് സിക്താണ്ഡം (zygote) എന്ന ഏക കോശമായി മാറുന്നു."
ശാരീരിക ശാസ്ത്ര പ്രകാരം ബീജ സംയോജനം നടക്കണമെങ്കിൽ ഈ രണ്ട് കോശങ്ങളും ദ്രാവകങ്ങളിലായിട്ടാണ് വേണ്ടത്. പുരുഷബീജം (spermatozoon) ശുക്ലത്താലും (semen), സ്ത്രീഅണ്ഡം (oocyte) ഫോളിക്കുലാർ ദ്രാവകതിലുമാണുള്ളത്‌. ഈ ദ്രാവകങ്ങൾ പ്രത്യുത്പാദനതിന് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഖുർആൻ ഉപയോഗിച്ച "നുത്വുഫ" എന്ന പദത്തിന്റെ അർത്ഥവ്യാപ്തി നാം മുമ്പ് പരിശോധിച്ചല്ലോ. ഈ വിവരണവുമായി "നുത്വുഫ" എന്ന ഖുർആൻ വിവരിച്ച ഘട്ടം അക്ഷരാർത്ഥത്തിൽ ഒത്തു പോകുന്നതായി കാണാം. ചുരുക്കത്തിൽ "നുത്വുഫ" എന്ന ഘട്ടം സ്ത്രീ - പുരുഷ ദ്രാവകങ്ങൾ കൂടിക്കലർന്നു അവയിലെ രണ്ട് കോശങ്ങൾ ചേർന്ന് ഏക കോശമായ സിക്താണ്ഡമായി മാറുന്നതിനെ സൂചിപ്പിക്കുന്നു.

നുത്വുഫ: ആദ്യ ഘട്ടം: ഖുര്‍ആന്‍ എന്ത് പറയുന്നു?



ثم جعلناه نطفة
" പിന്നീട് നാം അവനെ ഒരു ദ്രാവകതുള്ളിയായി നിക്ഷേപിച്ചു."

മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ അടുത്ത ഘട്ടമായി ഖുർആൻ "നുത്വുഫ"യെ പരിചയപ്പെടുത്തുന്നു.

എന്താണ് "നുത്വുഫ"?

*അറബി ഭാഷ പ്രകാരം ഇറ്റിറ്റ് വീഴുന്ന തുള്ളികൾക്കും അതല്ലെങ്കിൽ ബീജതിനുമാണ് നുത്വുഫ എന്ന് പറയുക. പ്രസിദ്ധ അറബി നിഘണ്ടുവായ ലിസാനുൽ അറബ് നുത്വുഫക്ക് നൽകിയ അർഥം " ഒരു കാലി പാത്രത്തിൽ ബാക്കിയായ ഏക ജലകണം" എന്നാണ്.

*ഒരു വലിയ കൂട്ടത്തിൽ നിന്നുള്ള ഒരു കണം എന്ന അർഥം ഖുർആനിൽ നിന്ന് തന്നെ നമ്മുക്ക് ലഭിക്കുന്നു.എഴുപത്തിയഞ്ചാം അദ്ധ്യായമായ സൂറത്തുൽ ഖിയാമയിലെ മുപ്പത്തേഴാം വചനം ഇങ്ങനെയാണ്,
" അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരു കണമായിരുന്നില്ലേ? "
ഇവിടെ ശ്രദ്ധേയമായ കാര്യം ഖുർആൻ ഈ വചനത്തില്‍ ബീജത്തിന് ഉപയോഗിച്ച പദം 'മനിയ്യ് ' എന്നതും കണത്തിനു "നുത്വുഫ" എന്നതുമാകുന്നു.

*സ്വഹീഹ് മുസ്ലിമിലെ ഒരു പ്രവാചക വചനത്തിൽ നുത്വുഫയെ മുഹമ്മദ്‌ നബി (സ ) പരിചയപ്പെടുത്തിയത് സ്ത്രീ പുരുഷ പ്രത്യുത്പാദന ദ്രാവകങ്ങളുടെ മിശ്രിതമായാണ്.
ഈ വീക്ഷണങ്ങളിൽ നിന്ന് "നുത്വുഫ" എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ബീജമല്ല എന്നും മറിച്ചു ബീജത്തിൽ നിന്നുള്ള ഒരു കോശത്തെയാണെന്നും മനസ്സിലാകാം. പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇബ്നു കഥീർ നൽകിയ വിവരണവും ഇപ്രകാരം തന്നെ.

*ഖുറാനിലെ തന്നെ മറ്റൊരു വചനത്തിൽ കാണാം
" പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽ (സുലാല ) നിന്ന് അവൻ ഉണ്ടാക്കി " (32:8).
ഇവിടെയും ഖുർആൻ പ്രയോഗിച്ചത് "സുലാല " എന്നാണ്. "സുലാല" എന്നാൽ "സത്ത" (extract) എന്നാണ് അർഥം എന്ന് നാം മുൻപ് മനസ്സിലാക്കിയല്ലോ.

മുകളിൽ പറഞ്ഞ അർഥങ്ങളും വിശദീകരണങ്ങളും "നുത്വുഫ" എന്നത് ബീജത്തിന്റെ പര്യായപദമല്ല എന്നും മറിച്ചു ശുക്ലത്തിന്റെയോ അണ്ഡത്തിന്റെയോ സത്തയിൽ നിന്ന് ഒരു ഭാഗത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തം. ബീജം എന്നതിന് ഖുർആനിലും പ്രവാചക വചനങ്ങളിലും ഉപയോഗിക്കപ്പെട്ട പദം "നുത്വുഫ" അല്ല , മറിച്ച് "മനിയ്യ് " എന്നും ആണെന്ന് നമുക്ക് മനസ്സിലാകാം
ഇതിനു കൂടെ തന്നെ സൂറത്തുൽ ഇന്‍സാനിൽ ഖുർആൻ പറയുന്നു
" തീർച്ചയായും നാം കൂടിക്കലർന്നുണ്ടായ ( അംഷാജ്) "നുത്വുഫ"യിൽ നിന്ന് മനുഷ്യനെ സൃഷ്ട്ടിചിരിക്കുന്നു" (75:2)
"അംഷാജ്" (കൂടിച്ചേർന്ന ) എന്നത് ഭാഷാവ്യാകരണ പ്രകാരം ഒരു ബഹുവചന വിശേഷണമാണ് ( plural adjective). അതിനാൽ വ്യാകരണ പ്രകാരം "നുത്വുഫ" എന്നത് വിവിധ വസ്തുക്കൾ കൂടിച്ചേർന്ന ഒരു ദ്രാവകത്തിന്റെ തുള്ളിയാണ് എന്ന് മനസ്സിലാകാം. അപ്പോൾ നുത്വുഫ എന്നത് പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ബീജത്തിന്റെയും അണ്ഡത്തിന്റെയും മിശ്രിതത്തിൽ നിന്നുള്ള ഒരു ചെറിയ തുള്ളിയാകുന്നു.
എത്ര അത്ഭുതകരം! വിശുദ്ധ ഖുർആനിൽ പ്രയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും പ്രയോഗം വരെ എത്ര സൂക്ഷ്മമാണ്‌ എന്ന് ഒരൊറ്റ വചനത്തിന്റെ വിശകലനത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.