Sunday 18 August 2013

അബൂദര്‍റ്‌( അല്‍ ഗിഫാരി (റ): വിശ്വാസികള്‍ക്ക്‌ പാഠമാകേണ്ട ചരിത്രപുരുഷന്‍

"ഹേ ഖുറൈശികളെ, അല്ലാഹുവിനല്ലാതെ ആരാധനക്കര്‍ഹാതയില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു!" കഅബയുടെ പരിസരത്ത്‌ ആ വാക്കുകള്‍ പ്രതിധ്വനിച്ചു... ഖുറൈശികള്‍ ഞെട്ടി വിറച്ചു! "ആര്‍ക്കാണ് ഈ വാക്കുകള്‍ ഇവിടെ വെച്ച് ഉച്ചരിക്കാന്‍ ധൈര്യം?" ഓടിയെത്തിയ അവര്‍ ആ മനുഷ്യനെ തല്ലിച്ചതച്ചു. ഇതിനിടയില്‍ അവിടെയെത്തിയ അബ്ബാസ്‌ ബ്നു അബ്ദുല്മുത്തലിബ് ആണ് അവരെ ഓര്‍മിപ്പിച്ചത്,"നിങ്ങളുടെ എല്ലാ കച്ചവടങ്ങളും ആശയവിനിമയവും ഗിഫാര്‍ ഗോത്രത്തിന് സമീപത്ത്‌ കൂടെയാണെന്നിരിക്കെ അവരില്‍ ഒരാളെ നിങ്ങള്‍ക്ക്‌ വധിക്കണമോ?" അതെ, ഗിഫാര്‍ ഗോത്രക്കാരനായ അബൂദര്‍റ്‌ ആണത്!! അബൂദര്‍റിനെ അവിടെ ഉപേക്ഷിച്ച് ഖുറൈശികള്‍ മടങ്ങി..

പിറ്റേന്ന് രാവിലെ,"ഹേ ഖുറൈശികളെ, അല്ലാഹുവിനല്ലാതെ ആരാധനക്കര്‍ഹാതയില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു!" തൌഹീദിന്റെ ശബ്ദം വീണ്ടും ഹറമിന്റെ ചുറ്റും അലയടിച്ചു! "ആരാണാ ധിക്കാരി?" വിറളി പിടിച്ചു പാഞ്ഞടുത്ത ഖുറൈശികള്‍ വീണ്ടും കണ്ടത് അബൂദര്‍ അല്‍ ഗിഫാരിയെ, അബ്ബാസിബ്നു അബ്ദുല്മുത്തലിബ് വന്നു പിടിച്ച് മാറ്റുന്നത് വരെ അവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു....

*********************************************************************************

ആരായിരുന്നു അബൂദര്‍റ്‌ അല്‍ ഗിഫാരി? മുഹമ്മദ്‌ നബി(സ) തബൂക്ക് യുദ്ധ വേളയില്‍ പറഞ്ഞു,"അബൂദര്‍റിനു മേല്‍ അള്ളാഹു കാരുണ്യം ചൊരിയട്ടെ, അദ്ദേഹം ഏകനായി സഞ്ചരിക്കുന്നു, അദ്ദേഹം ഏകനായി മരിക്കുകയും ഏകനായി ഉയര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ചെയ്യും!"
മക്കയില്‍ വന്ന ദൈവദൂതനെ കുറിച്ച വാര്‍ത്തകള്‍ കേട്ട് അബൂദര്‍ ഒരു കയ്യില്‍  വടിയും മറുകയ്യില്‍ വെള്ളപ്പാത്രവുമായി മക്ക ലക്ഷ്യമാകി പുറപ്പെടുകയാണ്.മുഹമ്മദ്‌ നബി(സ) യെ ചെന്ന് കണ്ടതും ഇസ്ലാം സ്വീകരിച്ചു!നബി(സ) പറഞ്ഞു: "ഓ അബൂദര്‍റ്‌, താങ്കളുടെ ഇസ്ലാം അശ്ലേഷണം രഹസ്യമാക്കി വെക്കുക,എന്നിട്ട് താങ്കള്‍ താങ്കളുടെ ജനതയിലേക്ക് തിരിക്കുക,ഞങ്ങളുടെ വിജയത്തെ സംബന്ധിച്ച് വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ ഞങ്ങളിലേക്ക് തിരിച്ച് വരാം."എന്നാല്‍ അബൂദര്‍റ്‌ പ്രതിവചിച്ചു,"താങ്കളെ ഈ സത്യസന്ദേശവുമായി അയച്ചതാരാണോ അവന്‍ തന്നെ സത്യം,എന്റെ ഇസ്ലാം സ്വീകരണം ഞാന്‍ സത്യനിഷേധികള്‍ക്കിടയില്‍ വിളംബരം ചെയ്യുക തന്നെ ചെയ്യും" അബൂദര്‍റ്‌ അല്‍ ഗിഫാരി കഅബയിലേക്ക് നടന്നടുത്തു!

*********************************************************************************

പിന്നീട് നാം അബൂദര്‍റ്‌( അല്‍ ഗിഫാരി (റ) െ കാണുന്നത് ഹിജ്റ അഞ്ചാം വര്ഷം മദീനയില്‍ വെച്ചാണ്, അതാ അദ്ദേഹത്തില്‍ നിന്ന് ഗിഫാര്‍ ഗോത്രവും അവരുടെ സമീപസ്ഥരായ അസ്ലം ഗോത്രവുമെല്ലാം ഇസ്ലാം സ്വീകരിച്ചിരിക്കുന്നു..ഇതാ, ഏകനായി സഞ്ചരിച്ച് ഏകനായി മരിച്ചു ഏകനായി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന അബൂദര്‍റ്‌ അല്‍ ഗിഫാരി മൂലം ഒരു സമുദായം മുഴുവന്‍ സത്യത്തിന്റെ വെള്ളി വെളിച്ചത്തിലെത്തിയിരിക്കുന്നു!!

*********************************************************************************

അബൂദര്‍റ്‌( അല്‍ ഗിഫാരി (റ)ന്റെ ചരിത്രം ഓരോ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളവും വലിയ പാഠങ്ങള്‍ നിറഞ്ഞതാണ്.സത്യം മനസ്സിലാക്കിയാല്‍ അത് സമൂഹത്തില്‍ എത്തിക്കാന്‍ ഒരിക്കലും മടിച്ച് നില്‍ക്കേണ്ട എന്ന പാഠം. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും പൂര്‍ണമായി മനസ്സിലാക്കിയ ശേഷമല്ല അബൂദര്‍റ്‌( പ്രബോധനത്തിനിറങ്ങിയത്, തൌഹീദിന്റെ സന്ദേശം ഉള്‍ക്കൊണ്ട ഉടനെ അത് ജനങ്ങളിലെക്കെത്തിക്കണം എന്നായിരുന്നു ആ മഹാനുഭാവന്‍ ചിന്തിച്ചത്. ആരാധ്യന്‍ ഏകനാണെന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു പീഡനങ്ങളെറ്റ് വാങ്ങിയത്. തൌഹീദ് കൃത്യമായി മനസ്സിലാക്കിയിട്ടും അത് ജനങ്ങളിലെത്തിക്കാതെ മാറിനില്‍ക്കുന്നവര്‍ക്കും, ഇസ്ലാമിന്റെ അടിസ്ഥാന സന്ദേശമായ ഏകദൈവാരാധനയുടെ സന്ദേശത്തെ ലാഘവത്തോടെ കണ്ടു-പ്രബോധനത്തില്‍ തൌഹീദിന് മുന്‍ഗണന നല്കാത്തവര്‍ക്കും ശക്തമായ സന്ദേശമാണ് അബൂദര്‍റ്‌( അല്‍ ഗിഫാരി (റ)ന്റെ ചരിത്രം നല്‍കുന്നത്.
"മുഹാജിറുകളില്‍ നിന്നും അന്സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും , സുകൃതം ചെയ്തു കൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു,അവനെപറ്റി അവരും സംതൃപ്തരായിരിക്കുന്നു"(സൂറത്ത് തൌബ : 100)

2 comments:

  1. Nice venture...may Allah help you..go ahead...

    ReplyDelete
  2. Allahu Akbar...Namme iruthi chinthippikkenda sambavam...

    ReplyDelete