Friday, 16 August 2013

വിശ്രമിക്കാന്‍ സമയമില്ല!!

"ഹേ പുതച്ചു മൂടിയവനേ, എഴുന്നേറ്റ്‌ (ജനങ്ങളെ) താക്കീത്‌ ചെയ്യുക, നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക.കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് ഔദാര്യം ചെയ്യരുത്‌.നിന്റെ രക്ഷിതാവിന് വേണ്ടി ക്ഷമ കൈ കൊല്ലുകയും ചെയ്യുക"(ഖുര്‍ആന്‍ 74:1-7)

നബി(സ)ക്ക് രണ്ടാമതായി ലഭിച്ച ദിവ്യ സന്ദേശം!! അതേ, ഇനി മൂടിപ്പുതചിരിക്കാനുള്ള സമയമല്ല..ഏകദൈവാരാധനയുടെ സന്ദേശവുമായി പുറത്തേക്കിറങ്ങാനുള്ള സമയമാണ്!! നബി(സ) ഖദീജ ബീവിയോടു പറഞ്ഞു, സൈദ്‌ ഇബ്ന്‍ ഹാരിസയോടു പറഞ്ഞു, അലിയോടും അബൂബക്കരിനോടും പറഞ്ഞു...അവരെല്ലാം ഈ വചനമിറങ്ങിയ ദിനം തന്നെ ഇസ്ലാം സ്വീകരിച്ചു..അബൂബക്കറും വെറുതെയിരുന്നില്ല...അബൂബക്കാരില്‍ നിന്ന് ഉസ്മാനും സുബൈറും തല്‍ഹയും അബ്ദുറഹ്മാന്‍ ബിന്‍ ഔഫും സഅദുബ്നു അബീവഖാസും ഇസ്ലാം സ്വീകരിച്ചു..ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 130 പേര്‍ ഇസ്ലാം സ്വീകരിച്ചതായി സീറ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു..

ചിന്തിക്കുക സോദരരെ..എന്തായിരുന്നു ഇസ്ലാം സ്വീകരിക്കാന്‍ ഇവര്‍ക്ക്‌ പ്രചോദനം? വിരലിലെണ്ണാവുന്ന ആയത്തുകള്‍ (സൂരത്തുകളല്ല) മാത്രം അവതരിക്കപ്പെട്ട കാലം..പുതിയ ഒരാദര്‍ശവുമായി ഒരാള്‍ കടന്നു വരുന്നു..കേട്ടയുടനെ ഇതാ ഉസ്മാനും അബൂബക്കറും തല്‍ഹയും സഈദ്‌ ഇബ്ന്‍ സൈദും ബിലാലും കബ്ബാബുമെല്ലാം ഇസ്ലാം ആശ്ലേഷിക്കുന്നു!! സമൂഹത്തിലെ ഉന്നതര്‍ മുതല്‍ അടിമകള്‍ വരെ..കാരണങ്ങളില്‍ ഒന്ന് തൌഹീദ് എന്ന അജയ്യമായ ആദര്‍ശത്തിന്റെ അവര്‍ണനീയമായ മാധുര്യം, രണ്ട് മുഹമ്മദ്‌ എന്നാ വ്യക്തിയുടെ അനുപമമായ വ്യക്തിത്വം-മുഹമ്മദ്‌ ഒരു കാര്യം പറഞ്ഞാല്‍ അത് കളവാകില്ലെന്ന ഉറപ്പ്‌..

സുഹൃത്തുക്കളെ, വിശ്രമിച്ചിരിക്കാന്‍ സമയമില്ല...ഒരു വലിയ ജനത മനോഹരമായ ഈ സന്ദേശവും കാത്തിരിക്കുന്നു..അന്ന് അബൂബക്കര്‍(റ) കേവലം 7 ആയത്തുകള്‍ വെച്ചാണ് ഉസ്മാനെയും സുബൈറിനെയും തല്‍ഹയെയും അബ്ദുറഹ്മാന്‍ ബിന്‍ ഔഫിനെയും സഅദുബ്നു അബീവഖാസിനെയും ഇസ്ലാമിലെക്ക് ക്ഷണിച്ചതെങ്കില്‍, ഇന്ന് നമ്മുടെ കൂടെ 114 അധ്യായങ്ങളും ആറായിരത്തില്‍ പരം വചനങ്ങളുമുണ്ട്..തൌഹീദിലെക്ക്
ക്ഷണിക്കുക..പരലോകത്തെ കുറിച്ച് ഓര്‍മപ്പെടുത്തുക..മുഹമ്മദ്‌ നബിയുടെ തത്യാഗനിര്‍ഭരമായ ജീവിതസന്ദേശം അവരിലെത്തിക്കുക..കൂടെ നമ്മുടെ സ്വഭാവം വിശിഷ്ടമാക്കാന്‍ ശ്രദ്ധിക്കുക...സ്വജീവിതം കൊണ്ട് പ്രബോധനം ചെയ്യുക..അതേ, നമുക്കിനി മൂടിപ്പുതച്ചിരിക്കാന്‍ സമയമില്ല!!!

No comments:

Post a Comment