Showing posts with label മുഹമ്മദ്‌ നബി. Show all posts
Showing posts with label മുഹമ്മദ്‌ നബി. Show all posts

Wednesday, 4 June 2014

എനിക്ക് വേണ്ടി ഒരു ചെറിയ കാര്യം ചെയ്യാമോ?

പ്രിയപ്പെട്ട സുഹൃത്തേ,

എനിക്ക് വേണ്ടി താങ്കള്‍ ഒരു ചെറിയ കാര്യം ചെയ്യാമോ?
ഇസ്ലാം  മതത്തെ സംബന്ധിച്ച ചില കാര്യങ്ങള്‍  ഒരു  സുഹൃത്ത്‌ എന്ന നിലക്ക് താങ്കളെ  അറിയിക്കുക  എന്നത് എന്റെ ബാധ്യതയാണ്..ഇല്ല  എങ്കില്‍   നാളെ മരണശേഷം  ദൈവസന്നിധിയില്‍,  അടുത്ത സുഹൃത്തായിരുന്നിട്ടു  പോലും  ഞാനെന്തു കൊണ്ട്  ഈ സന്ദേശം താങ്കള്‍ക്ക് അറിയിച്ചു തരിക പോലും ചെയ്തില്ല എന്ന് താങ്കള്‍ പറഞ്ഞാല്‍ എനിക്കന്നു ഉത്തരമില്ലാതായിപ്പോകും!

ഒരു പക്ഷേ ഞാന്‍  എന്റെ വിശ്വാസത്തെ സംബന്ധിച്ച് താങ്കളോട്  നേരിട്ട് സംസാരിച്ചാല്‍ അത് നമുക്കിടയില്‍ ഒരു തരം വൈഷമ്യം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്-അത്തരമൊരു അവസ്ഥ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.. അതിനാലാണ് ഞാന്‍ ഇതെഴുതുന്നത്-ദൈവത്തിങ്കല്‍  നിന്ന് മനുഷ്യര്‍ക്ക്‌ അവതീര്‍ണമായത് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഖുര്‍ആനിലെ ചില വചനങ്ങളുടെ അര്‍ത്ഥമാണ് ഞാന്‍  ഈ  എഴുത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വായിക്കാന്‍ അല്പ സമയം വിനിയോഗിക്കേണമേ എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്! ഭാവിയില്‍  ഇത് സംബന്ധമായ ചര്‍ച്ചകള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ എന്നെ  സമീപിക്കാന്‍ യാതൊരു മടിയും കാണിക്കേണ്ട.ഇനി  ഇല്ല എങ്കിലും ഞാന്‍ താങ്കളോട് കടപ്പെട്ടവനാണ്-കാരണം ഇത് വായിക്കുന്നതിലൂടെ ഒരു സഹജീവി എന്ന നിലയില്‍ താങ്കളോടും അതോടൊപ്പം  നമ്മുടെ സ്രഷ്ടാവിനോടുമുള്ള കടമ നിര്‍വഹിക്കാന്‍ താങ്കള്‍ എന്നെ സഹായിച്ചതിന് നന്ദി പറയുന്നു...

നിങ്ങള്‍ എവിടെ നിന്നാണ് വന്നത്?

  • "മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?"  (76:1)
  • "നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ യാതൊന്നും അറിഞ്ഞ്‌ കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത്‌ കൊണ്ട്‌ വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി." (76:18)
  • "ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട്‌ ആലോചിച്ചു നോക്കുന്നില്ല."  (56:62)

ജീവിതം കേവലം കളിതമാശയോ?

  • "അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?"   (23:115)
  • "നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന്‌ ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത്‌ ( ദുര്‍വൃത്തര്‍ക്ക്‌ ) കഠിനമായ ശിക്ഷയും ( സദ്‌വൃത്തര്‍ക്ക്‌ ) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല."  (57:20)
  • "ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?  നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍."   (82:6-8)

നിങ്ങള്‍ ചുറ്റുപാടും നോക്കിയിട്ടുണ്ടോ?

  • "തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌."  (3:190)
  • "അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്‌? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല."  (52:35,36)
  • "എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു." (24:45)
  • "നിങ്ങള്‍ക്ക്‌ കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത്‌ നിന്ന്‌ നാം വെള്ളം ചൊരിയുകയും, എന്നിട്ട്‌ വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു."  (31:10)
  • "നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌."  (30:21)

  • "ദൃഢവിശ്വാസമുള്ളവര്‍ക്ക്‌ ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.നിങ്ങളില്‍ തന്നെയും ( പല ദൃഷ്ടാന്തങ്ങളുണ്ട്‌. )എന്നിട്ട്‌ നിങ്ങള്‍ കണ്ടറിയുന്നില്ലെ?"  (51:20-21)

നിങ്ങള്‍ ആ സ്രഷ്ടാവിനെ സംബന്ധിച്ച് ചിന്തിക്കുന്നുണ്ടോ?

  • "പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.അവന്ന്‌ തുല്യനായി ആരും ഇല്ലതാനും" (112:1-4)
  • "തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക."  (20:14)
  • "എന്‍റെ ഉല്‍ബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക." (20:124)
  • "അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട്‌ മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌."  (13:28)
  • "ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട്‌ നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട്‌ നന്ദികേട്‌ കാണിക്കരുത്‌."   (2:152)

അവന്‍ നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചു തന്നില്ലേ?

  • "അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട്‌ സത്യവുമായി നിനക്ക്‌(മുഹമ്മദ്‌ നബിക്ക്‌) അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു." (3:3)
  • "നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ട്‌ ജീവിക്കുന്നവരുമാകുന്നു"   (2:136)
  • "(നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ."  (18:110)

തടുക്കാനാകാത്ത വിരാമം!

  • "നിങ്ങള്‍ക്ക്‌ എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൌധങ്ങള്‍ ഉണ്ടാക്കുകയുമാണോ?"   (26:129)
  • "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ വരേക്കും." (102:1-2)
  • "ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും."  (21:35)

ലക്‌ഷ്യം തേടി.....

  • "തീര്‍ച്ചയായും അവന്‍ തന്നെയാണ്‌ ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച്‌ ഉണ്ടാക്കുന്നതും.അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനുമാണ്"(85:13-14)
  • "ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്യും." (16:97)
  • "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല"   (3:185)
എന്റെ ബാധ്യത നിര്‍വഹിക്കാന്‍ സഹായിച്ചതിനുള്ള നന്ദി അറിയിച്ചു കൊള്ളട്ടെ!


    Tuesday, 3 June 2014

    ആരായിരുന്നു മുഹമ്മദ്‌?

    മനുഷ്യ സമൂഹത്തെ മുഹമ്മദ്‌ നബിയോളം സ്നേഹിച്ച, ഒരു മനുഷ്യന്‍ കടന്നു പോയിടുണ്ടോ എന്നത് സംശയകരമാണ്! ഒരു ചെറിയ സംഭവം ഇതാ....


    ഒരിക്കല്‍ പ്രവാചക തിരുമേനിയുടെ സന്നിധിയില്‍ വെച്ച്  ഒരു വ്യക്തി തന്റെ മരണപ്പെട്ട പിതാവിന്റെ അവസ്ഥയെ സംബന്ധിച്ച്  അദ്ദേഹത്തോട് ചോദിച്ചു,"അല്ലാഹുവിന്റെ ദൂതരെ,എന്റെ ഉപ്പ എവിടെയാണ്?" നബി(സ) പറഞ്ഞു "നരകത്തില്‍". മറുപടി കേട്ട ആ വ്യക്തി തിരിഞ്ഞു നടക്കാന്‍ തുടങ്ങി. ഉടനെ തന്നെ ആ വ്യക്തിയെ തിരിച്ചു വിളിച്ചു നബി(സ) കൂട്ടിച്ചേര്‍ത്തു,"താങ്കളുടെ പിതാവ്‌ മാത്രമല്ല, എന്റെ പിതാവും നരകത്തിലാണ്!"(സഹീഹ് മുസ്ലിം)

    ഇതായിരുന്നു മുഹമ്മദ്‌ നബി(സ)!! സ്വന്തം പിതാവ്‌ നരകത്തിലാണ് എന്നാ വാര്‍ത്ത അയാളെ വേദനിപ്പിച്ചു എന്ന് മനസ്സിലാക്കിയപ്പോള്‍ "എന്റെ പിതാവും നരകത്തിലാണ്" എന്ന് പറഞ്ഞു സ്വയം ആ വേദന ഏറ്റെടുക്കുകയും ലഘൂകരിക്കുകയുമാണ് മഹാനായ തിരു ദൂതര്‍ ചെയ്തത്! അന്യന്റെ വേദന മാറ്റാന്‍ സ്വയം വേദനിപ്പിച്ച പ്രവാചകന്‍.. സ്വന്തം അനുയായി മാനസികമായി അല്പം പ്രയാസപ്പെടുന്നത് പോലും താങ്ങാനാകാത്ത, പ്രവാചകന്‍! അതെ! ആ മുഹമ്മദ്‌ നബിയെ സ്നേഹിക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിയും??

    "തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം."
    (9:128)

    Sunday, 18 August 2013

    മുഹമ്മദ്‌ നബി എന്തുകൊണ്ട്‌ വെറുക്കപ്പെട്ടവനാകുന്നു?

    ലോകചരിത്രത്തില്‍ തന്നെ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട വ്യക്തി ആര്‌ എന്ന ചോദ്യത്തിന്‌ നല്‍കാന്‍ ഒരുത്തരമേയുള്ളൂ-മുഹമ്മദ്‌ നബി. താന്‍ ദൈവദൂതനാണെന്ന് മൊഴിഞ്ഞ അന്നേ ദിവസം മുതല്‍ ഇന്ന് വരെ മുഹമ്മദ്‌ നബി വിമര്‍ശിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നത്‌ ഒരു വാസ്തവമാണ്‌. സ്വന്തം പിതൃവ്യനായ അബൂലഹബില്‍ നിന്ന് തുടങ്ങി ഇന്ന് "ജില്ലന്റ്‌ പോസ്റ്റണ്‍" പോലൂള്ള ലോകമാധ്യമങ്ങള്‍ വരെ എത്തിനില്‍ക്കുന്നു വിമര്‍ശകരുടെ പട്ടിക.ജീവിതകാലത്ത്‌ നേരിട്ട ബഹിഷ്കരണങ്ങളും പരിഹാസങ്ങളും ദേഹോപദ്രവങ്ങളും മരണശേഷം കാര്‍ട്ടൂണുകളിലേക്കും പുസ്തകങ്ങളിലേക്കും പരിഷ്കരിക്കപ്പെട്ടു എന്നത്‌ മാത്രമാണ്‌ വിമര്‍ശന ശരങ്ങള്‍ക്ക്‌ വന്ന കാലോചിതമായ മാറ്റം.

    എന്ത്‌ കൊണ്ട്‌ മുഹമ്മദ്‌ എന്ന വ്യക്തി അന്നും ഇന്നും എന്നും ഒരുപോലെ പലര്‍ക്കും അസ്വീകാര്യനായി തുടരുന്നു?കാലം നല്‍കുന്നത്‌ ഒരിക്കലും ഒരുത്തരമല്ല,മറിച്ച്‌ പല ഉത്തരങ്ങളാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.കാലത്തിനനുസരിച്ച്‌ കോലം മാറുന്ന ഉത്തരങ്ങള്‍!ലോകത്ത്‌ മാറി മാറി വന്ന സംസ്കൃതികള്‍ക്കനുസരിച്ച്‌ വിമര്‍ശകരുടെ ഉത്തരങ്ങളും മാറുന്നു.മുഹമ്മദ്‌ നബി എന്ന വ്യക്തി പ്രബോധനം ചെയ്ത ആശയാദര്‍ശങ്ങള്‍ പലര്‍ക്കും ദഹിക്കാത്തതായിരുന്നു എന്ന് സാരം.ഇങ്ങനെയുള്ള വ്യത്യസ്തമായ ഉത്തരങ്ങള്‍ പരിശോധിച്ചാല്‍ പലരുടേയും ദേഹേച്ഛകള്‍ക്കും ദുരഭിമാനത്തിനും കച്ചവടതാല്‍പര്യങ്ങള്‍ക്കും ഇസ്ലാമികാദര്‍ശങ്ങള്‍ വഴങ്ങാത്തതിനാല്‍ ഉനായിക്കപ്പെട്ട ദുര്‍ന്യായവാദങ്ങളായിരുന്നു ഇവ എന്ന് കൃത്യമായി മനസ്സിലാക്കാം.

    മുഹമ്മദ്‌ എന്ന വ്യക്തി ചരിത്രത്തില്‍ ഇത്ര മാത്രം എതിര്‍ക്കപ്പെടാനുള്ള കാരണങ്ങളെന്തൊക്കെയാണ്‌ എന്നത്‌ പരിശോധിക്കപ്പെടേണ്ടതാണ്‌.മുഹമ്മദ്‌ നബി ജനിച്ച എ.ഡി ആറാം നൂറ്റാണ്ട്‌ അറിയപ്പെടുന്നത്‌ ജാഹിലിയ്യാ(അറിവില്ലായ്മയുടെ) കാലഘട്ടമെന്നാണ്‌.അറേബ്യന്‍ ചരിത്രത്തിലെ ഇരുണ്ട യുഗം!നിസ്സാര കാര്യങ്ങള്‍ക്ക്‌ വേണ്ടി പോരടിച്ച ചരിത്രമുള്ള,മദ്യത്തില്‍ ആറാടിയ,സ്ത്രീകളെ വെറും വില്‍പ്പനച്ചരക്കുകളായിക്കണ്ട അറബികളുടെ നാട്‌.വിഗ്രഹാരാധകരുടെ വിളനിലം.ഇത്തരമൊരു ജനതയെയാണ്‌ മുഹമ്മദ്‌ എന്ന മഹാനുഭാവന്‍ 23 വര്‍ഷക്കാലം കൊണ്ട്‌ ലോകചരിത്രത്തിലെ തുല്യതയില്ലാത്ത സമൂഹമാക്കി മാറ്റിയെടുത്തത്‌ എന്നത്‌ ശ്രദ്ധേയമാണ്‌!

    മുഹമ്മദ്‌ നബി ഇന്നെതിര്‍ക്കപ്പെടുന്നത്‌ പോലെ അന്നും എതിര്‍ക്കപ്പെട്ടിരുന്നു എന്നത്‌ ഏവരും മനസ്സിലാക്കേണ്ട്‌ ഒരു വസ്തുതയാണ്‌.എന്തിനായിരുന്നു അറബികള്‍ മുഹമ്മദിനെ എതിര്‍ത്തത്‌?അതൊരിക്കലും തീവ്രവാദം പ്രചരിപ്പിച്ചു എന്നു പറഞ്ഞുകൊണ്ടല്ല!മറിച്ച്‌ ദൈവം ഏകനാണെന്നും,അവനെ മാത്രമെ ആരാധിക്കാവൂ എന്നും,താന്‍ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്നും,വിഗ്രഹാരാധന ദൈവത്തിനോടുള്ള നന്ദികേടാണെന്നും പറഞ്ഞതിനായിരുന്നു. പാപങ്ങളില്‍ നിന്നകന്നു നില്‍ക്കാനും,നന്മ ഉപദേശിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.എന്നാല്‍ പാരമ്പര്യമായി തങ്ങള്‍ക്ക്‌ കൈമാറിയ "ദൈവ"ങ്ങളെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ലോകചരിത്രത്തിലെ തുല്ല്യതയില്ലാത്ത ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ മനോഹരമായ ശൈലിക്കും ആശയഗാംഭീര്യത്തിനും മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല.ഇരുളടഞ്ഞ മനസ്സുമായി ഇസ്ലാമിനെ കഴിഞ്ഞവര്‍ പലരീതിയില്‍ ഇസ്ലാമിനെ എതിര്‍ത്തു-വിശ്വാസികളെ ബഹിഷ്കരിച്ചു,പലവിധേന ദ്രോഹിച്ചു,പലരെയും വധിച്ചു,അടിമകളെ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ നെഞ്ചില്‍ കല്ല് കയറ്റിവെച്ച്‌ വലിച്ചു-ആവശ്യം ഒന്നു മാത്രം-വിഗ്രഹാരാധന അരുതെന്ന് പറയരുത്‌!എന്നല്‍ വിശുദ്ധ ഖുര്‍ആന്റെ വെല്ലുവിളി ഇന്നും അഷ്ട ദിക്കുകളിലും ഉത്തരം ചെയ്യപ്പെടാതെ മുഴങ്ങുന്നു-വിശുദ്ധ ഖുര്‍ആനിലേതിനു സമമായി ഒരു അദ്ധ്യായമെങ്കിലും കൊണ്ടുവരാമോ എന്ന്!!